ETV Bharat / state

ഡിസിസിയുടെ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധ സമരം: ജീവനക്കാരെ മര്‍ദിച്ചതിന് ഒരാള്‍ കൂടി അറസ്‌റ്റില്‍

author img

By

Published : Mar 17, 2023, 4:37 PM IST

dcc  youth congress member  youth congress  youth congress member also arrested  attacking kochi corporation employees  kochi corporation  brahmapuram fire incident  fire  latest news in ernakulam  latest news today  ഡിസിസി  കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധ സമരം  ജീവനക്കാരെ മര്‍ദിച്ചതിന് ഒരാള്‍ കൂടി അറസ്‌റ്റില്‍  കോർപറേഷൻ സെക്രട്ടറി  യൂത്ത് കോൺഗ്രസ്  റോഷൻ മാത്യു  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി  കോൺഗ്രസ് ഉപരോധ സമരത്തെ  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഡിസിസിയുടെ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധ സമരം; ജീവനക്കാരെ മര്‍ദിച്ചതിന് ഒരാള്‍ കൂടി അറസ്‌റ്റില്‍

കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്‌ദുൽഖാദറിനെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷൻ മാത്യുവാണ് അറസ്‌റ്റിലായത്

ഡിസിസിയുടെ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധ സമരം; ജീവനക്കാരെ മര്‍ദിച്ചതിന് ഒരാള്‍ കൂടി അറസ്‌റ്റില്‍

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മേയറുടെ രാജിയാവശ്യപ്പെട്ട് ഡിസിസി നടത്തിയ കൊച്ചി കോർപ്പറേഷൻ ഉപരോധ സമരത്തിനിടെ ജീവനക്കാരെ മർദിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റില്‍. കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്‌ദുൽഖാദറിനെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷൻ മാത്യുവാണ് അറസ്‌റ്റിലായത്. ഇതേ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജെറി ജെസി, ലാൽ വർഗീസ് എന്നിവരെ ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു.

വധശ്രമത്തിന് നാല് പേര്‍ക്കെതിരെ കേസ്: കോൺഗ്രസ് ഉപരോധ സമരത്തെ തുടർന്ന് ഓഫിസിലേക്ക് പ്രവേശിക്കാൻ കഴിയാതെ കുറച്ച് ജീവനക്കാരും കോർപ്പറേഷൻ സെക്രട്ടറിയും സുഭാഷ് പാർക്കിൽ നിൽക്കുന്ന വേളയിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. ഈ സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് നാലു പേർക്കെതിരെയായിരുന്നു വധശ്രമത്തിന് കേസെടുത്തത്. അതേസമയം, ഉപരോധ സമരം നടത്തിയ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉൾപെടെയുള്ള 500 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ജീവനക്കാരെ മർദിച്ചതിനെതിരെ കേരള മുനിസിപ്പൽ ആന്‍റ് കോർപ്പറേഷൻ സ്‌റ്റാഫ് യൂണിയൻ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. കോൺഗ്രസുകാർ ഇടതു പക്ഷ യൂണിയന്‍റെ ഭാഗമായ ജീവനക്കാരെ ആസൂത്രിതമായി തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് കേരള മുനിസിപ്പൽ ആന്‍റ് കോർപ്പറേഷൻ സ്‌റ്റാഫ് യൂണിയൻ യൂണിറ്റ് സെക്രട്ടറി സൂരജ് പറഞ്ഞു. ജീവനക്കാർക്ക് പൊലീസ് സംരക്ഷണയിൽ കോർപ്പറേഷൻ ഓഫിസിൽ ജോലിക്ക് ഹാജരാകാൻ സൗകര്യ മേർപ്പെടുത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ മാറ്റി ജീവനക്കാർക്ക് ഓഫിസിൽ പ്രവേശിക്കാൻ അവസരമൊരുക്കാൻ രാഷ്‌ട്രപതിയുടെ കൊച്ചി സന്ദർശനത്തിന്‍റെ സാഹചര്യത്തിൽ പരിമിതിയുണ്ടെന്ന് അറിയിച്ചിരുന്നു. പൊലീസ് നിർദേശപ്രകാരമാണ് പ്രധാന കവാടം ഒഴിവാക്കി മറ്റൊരു വഴിയിലൂടെ ജീവനക്കാർ ഓഫിസിൽ പ്രവേശിച്ചത്. എന്നാൽ, ഇതൊന്നും അറിയാതെ ജോലിക്കെത്തി സമരം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാറി നിന്ന ജീവനക്കാരെയാണ് കോൺഗ്രസ് പ്രവർത്തകർ മർദിച്ചത്.

അറ്റന്‍റന്‍സ് രജിസ്‌റ്ററിന്‍റെ പേരിലുള്ളത് തെറ്റായ പ്രചരണം: സെക്രട്ടറി കോർപ്പറേഷനിലേക്ക് കയറാൻ കഴിയാത്തതിനെ തുടർന്നാണ് സുഭാഷ് പാർക്കിലെത്തിയത്. ഇതോടെ ജീവനക്കാരിൽ ചിലരും അവിടെ എത്തുകയായിരുന്നു. അറ്റന്‍റന്‍സ് രജിസ്‌റ്റര്‍ ഓഫിസിലായിരുന്നുവെന്നും അവിടെ വെച്ച് ഒപ്പ് വയ്‌പ്പിച്ചുവെന്നത് തെറ്റായ പ്രചരണമാണ്.

സംസ്ഥാന വ്യാപകമായി ജീവനക്കാർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം നടക്കുന്നു. പൊലീസിന്‍റെ നടപടികളിൽ ആക്ഷേപമില്ലന്നും സൂരജ് പറഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷാവസ്ഥയിലായിരുന്നു ഡി സി സി ഉപരോധം സമരം വ്യാഴാഴ്‌ച നടന്നത്.

രാവിലെ ആറു മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ നടന്ന ഉപരോധ സമരത്തിനായി ഒരാളെ പോലും കോർപ്പറേഷനിലേക്ക് കടത്തി വിടില്ലെന്നായിരുന്നു കോൺഗ്രസ് നിലപാട്. എന്നാൽ, കോർപ്പറേഷൻ പൂർണമായി ഉപരോധിച്ചുള്ള സമരം അനുവദിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. രാവിലെ ഉപരോധ സമരം തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ പൊലീസും പ്രവർത്തകരും തമ്മിൽ നിരവധി തവണ സംഘർഷമുണ്ടായിരുന്നു.

ആശ്വാസമായി ബ്രഹ്മപുരം: ഇതിനിടെ ജോലിക്കെത്തിയ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയായിരുന്നു. കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ കഴിഞ്ഞ രണ്ട് ദിവസമായി തീയും പുകയും ഉയരാത്തത് ഏറെ ആശ്വാസകരമാണ്. അതേസമയം, വീണ്ടും പുക ഉയരുന്നത് തടയാനുള്ള നിരീക്ഷണം അഗ്നിരക്ഷാസേന ഇപ്പോഴും തുടരുകയാണ്.

അതിനിടെ കഴിഞ്ഞ രാത്രി പെയ്‌ത മഴയിലെ അമ്ല സാന്നിധ്യവും കൂടുതൽ ആശങ്കയ്ക്ക് കാരണമായിരുന്നു. ഏക്കറുകൾ വ്യാപിച്ചു കിടക്കുന്ന മാലിന്യ പ്ലാന്‍റിനെ വിവിധ സെക്‌ടറുകളായി തിരിച്ചായിരുന്നു 13 ദിവസമായി അഗ്നി ശമന സേന തീയണക്കാനുള്ള പ്രവർത്തനം നടത്തിയത്. സ്ഥിതി ഏറ്റവുമധികം ഗുരുതരമായിരുന്ന സെക്‌ടർ ആറ്, ഏഴ് ഉൾപെടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണക്കാൻ കഴിഞ്ഞതോടെയാണ് 13 ദിവസം നീണ്ട തീയണക്കൽ ദൗത്യം പൂർത്തിയാക്കിയത്.

തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിക്കാൻ സാധ്യതയുണ്ടന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.