ETV Bharat / state

ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി ഒക്ടോബറില്‍ ആരംഭിക്കും; മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

author img

By

Published : Sep 20, 2019, 8:35 PM IST

Updated : Sep 20, 2019, 9:55 PM IST

തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മുതൽ ശംഖുമുഖം വരെ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി ഒക്ടോബറില്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു

ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി ഒക്ടോബറില്‍ ആരംഭിക്കും; മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

കൊച്ചി: കടൽ തീരശോഷണം വ്യാപകമാകുന്നതിനാൽ പ്രകൃതി സൗഹൃദ പ്രതിരോധത്തോടൊപ്പം സംരക്ഷണത്തിന്‍റെയും ഭാഗമായി ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി തീരപ്രദേശങ്ങളിൽ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പദ്ധതി ഒക്ടോബർ മാസത്തിൽ ആരംഭിക്കും. 'തീരശോഷണം പ്രതിരോധവും ബദൽ സാധ്യതകളും' എന്ന ഏകദിന ശില്പശാല കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുൻകൂട്ടി പ്രതിരോധിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി ഒക്ടോബറില്‍ ആരംഭിക്കും; മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ
തീരശോഷണം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള ഭാഗത്താണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടുകൂടി കടല്‍തീരത്ത് നിന്ന് 120 മീറ്റര്‍ അകലത്തില്‍ വച്ചുതന്നെ തിരമാലകള്‍ ബ്രേക്ക് വാട്ടറില്‍ തട്ടി ശക്തി ക്ഷയിച്ച് പോകും. ഇത് മൂലം കടലാക്രമണം ഉണ്ടാകുകയില്ല. കൂടാതെ തീരത്തിന്‍റെ 50 മീറ്ററിനകത്ത് താമസിക്കുന്ന 24,454 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തീരപ്രദേശത്ത് താമസിക്കുന്നവരുടെ പുനരധിവാസത്തിന് ആദ്യ ഘട്ടമായി 1398 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

തീരസംരക്ഷണത്തിനോടൊപ്പം മത്സ്യസമ്പത്തിന്‍റെ സംരക്ഷണവും അത്യാവശ്യമാണ്. ഇതിനായി അക്കാദമിക് പഠനത്തിനൊപ്പം ഫീൽഡ് പഠനവും വേണം. തൊഴിലാളികളുടെ അനുഭവ സമ്പത്തും അക്കാദമിക് മികവും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.കുസാറ്റ്, കോസ്റ്റൽ ഏരിയ ഡവലപ്മെന്‍റ് ഏജൻസി ഫോർ ലിബറേഷൻ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്.

Intro:Body:കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുൻകൂട്ടി പ്രതിരോധിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി ഒക്ടോബർ മാസത്തിൽ ആരംഭിക്കുമെന്നും അവർ പറഞ്ഞു.
തീരശോഷണം പ്രതിരോധവും ബദൽ സാധ്യതകളും ഏകദിന ശില്പശാല കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥ വ്യതിയാനം നേരിട്ട് ബാധിക്കുന്നത് തീരപ്രദേശത്ത് താമസിക്കുന്നവരെയാണ്. തീരദേശം വർഷം മുഴുവനും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയും ജീവനോപാധികളും സമ്പത്തും സംരക്ഷിക്കും. കടൽ തീരശോഷണം വ്യാപകമാകുന്നതിനാൽ പ്രകൃതി സൗഹൃദ പ്രതിരോധത്തോടൊപ്പം സംരക്ഷണവും അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി ഓഫ് ഷോർ ബ്രേക്ക് വാട്ടർ തീരപ്രദേശങ്ങളിൽ നടപ്പിലാക്കും. തീരശോഷണം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മുതൽ ശംഖുമുഖം വരെ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി ഒക്ടോബർ മാസത്തിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു (ബൈറ്റ് ).
ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി നടപ്പാക്കുന്നതോടുകൂടി കടല്‍തീരത്ത് നിന്ന് 120 മീറ്റര്‍ അകലത്തില്‍ വച്ച് തന്നെ തിരമാലകള്‍ ബ്രേക്ക് വാട്ടറില്‍ തട്ടി ശക്തി ക്ഷയിച്ച് പോകുന്നതു മൂലം കടലാക്രമണം ഉണ്ടാകുകയില്ല. കൂടാതെ തീരത്തിന്റെ 50 മീറ്ററിനകത്ത് താമസിക്കുന്ന 24,454 കുടുംബങ്ങളെ പുനരധിവസിപ്പിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തീരപ്രദേശത്ത് താമസിക്കുന്നവരുടെ പുനരധിവാസത്തിന് ആദ്യ ഘട്ടമായി 1398 കോടി രൂപ അനുവദിച്ചിട്ടുണ്ട് . തീരസംരക്ഷണത്തോടും പുനരധിവാസത്തോടൊപ്പം മത്സ്യസമ്പത്തിന്റെ സംരക്ഷണവും അത്യാവശ്യമാണ് . അക്കാദമിക് പഠനത്തോടൊപ്പം ഫീൽഡ് പഠനവും വേണമെന്നും മന്ത്രി പറഞ്ഞു .

തൊഴിലാളികളുടെ അനുഭവ സമ്പത്തും അക്കാദമിക് മികവും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
കുസാറ്റ്, കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്.

Etv Bharat
KochiConclusion:
Last Updated : Sep 20, 2019, 9:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.