ETV Bharat / state

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം മനുഷ്യ നിർമിതമോ? ഹൈക്കോടതി

author img

By

Published : Mar 7, 2023, 6:07 PM IST

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിലാണ് തീപിടിത്തം മനുഷ്യ നിർമിതമോ എന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്

brahmnapuram fire incident  brahmnapuram fire  brahmnapuram waste plant  highcourt on brahmnapuram fire  renu raj  protest on brahmnapuram fire  latest news in ernakulam  latest news today  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം  ഹൈക്കോടതി  മലിനീകരണ നിയന്ത്രണ ബോർഡ്  രേണു രാജ്  ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം മനുഷ്യ നിർമിതമോ? ഹൈക്കോടതി

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം മനുഷ്യ നിർമിതമോ എന്ന ചോദ്യമുന്നയിച്ച് ഹൈക്കോടതി. ഖരമാലിന്യ സംസ്‌കരണം നേരിട്ട് വിലയിരുത്തുമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ ഖരമാലിന്യ സംസ്കരണം കാര്യക്ഷമാക്കാൻ കോടതി തീരുമാനിച്ചു. കോർപറേഷന്‍റെ പ്രവർത്തനം ഹൈക്കോടതി നേരിട്ടും, മുന്‍സിപ്പാലിറ്റികളുടെ പ്രവർത്തനം അർബൻ ഡയറക്‌ടറും നിരീക്ഷിക്കും. നിരീക്ഷണത്തിനായി മൂന്ന് അമിക്കസ് ക്യൂറിമാരെയും നിയോഗിക്കും.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഭാഗത്തു നിന്നും വീഴ്‌ച: ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്‌കരണുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണമെന്നും കോടതി വ്യക്തമാക്കി. ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ ബോർഡ് സമർപ്പിച്ച രേഖകൾ യാഥാർഥ്യത്തിൽ നിന്നും ഏറെ അകലെയാണ്.

ബ്രഹ്മപുരത്തെ തൽസ്ഥിതിയും പരിഹാര നിർദേശങ്ങളും, മലിനീകരണ നിയന്ത്രണ ബോർഡും കൊച്ചി നഗരസഭയും ബുധനാഴ്ച അറിയിക്കണം. തുടർ നടപടികളിൽ കോടതിയുടെ നിരീക്ഷണവുമുണ്ടാകും. പ്രവർത്തനം തൃപ്‌തികരമല്ലെങ്കിൽ കൊച്ചിയിലെ മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനിയറെ സ്ഥലം മാറ്റുമെന്നും ജസ്‌റ്റിസുമാരായ എസ്‌.വി.ഭട്ടിയും, ബസന്ത് ബാലാജിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.

വാദത്തിനിടെ അപകടം മനുഷ്യനിർമിതമോ എന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. തീപിടിത്തം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചെന്നാണ് സർക്കാർ അറിയിച്ചത്. അഡീ. ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, അഗ്നിരക്ഷ വിദഗ്‌ധൻ എന്നിവരാണ് സമിതിയിലുള്ളത്.

ജില്ല കലക്‌ടര്‍ നിര്‍ബന്ധമായും ഹാജരാകണം: ജില്ല കലക്‌ടർ ഹാജരാകാത്തതിൽ അതൃപ്‌തി രേഖപ്പെടുത്തിയ കോടതി, നാളെ നിർബന്ധമായും ഹാജരാകണമെന്നും നിർദേശിച്ചു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്‌റ്റിസിനയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്തത്. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിലെ ജനങ്ങൾ ഗ്യാസ് ചേമ്പറിൽ അകപ്പെട്ട അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.

കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ കോടതി കക്ഷി ചേർത്തു. വിഷയം നാളെ ഉച്ചയ്ക്ക് 1.45 ന് കോടതി വീണ്ടും പരിഗണിക്കും.

അതേസമയം, തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തിലുണ്ടായ പ്രതിസന്ധി ആറാം ദിവസവും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്‌റ്റിക് മാലിന്യത്തില്‍ നിന്ന് ഉയരുന്ന പുകയാണ് ഏറെ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു(2.03.2023) കൊച്ചി ബ്രഹ്മപുരം പ്ലാന്‍റില്‍ തീപിടിത്തമുണ്ടായത്.

ആശങ്ക വേണ്ട: നിലവില്‍ ആശങ്ക വേണ്ടെന്നാണ് ജില്ല ഭരണകുടം നല്‍കിയ അറിയിപ്പ്. ദിവസങ്ങള്‍ പിന്നിടുമ്പോഴും വായുവിന്‍റെ പിഎം വാല്യൂ കുറഞ്ഞുവരുന്നതായും അധികൃതര്‍ നിരീക്ഷിച്ചു. വെറ്റില സ്‌റ്റേഷനില്‍ 146 പിഎം, ഏലൂര്‍ സ്‌റ്റേഷനില്‍ 92 പി എം എന്നിങ്ങനെയാണ് തോത് രേഖപ്പെടുത്തിയിരിക്കുന്നത്.

തീപിടിത്തത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മാലിന്യനിക്ഷേപത്തിനും ബദല്‍ മാര്‍ഗം സ്വീകരിക്കാന്‍ തീരുമാനമായി. നഗരത്തിലെ വീട്, ഫ്ലാറ്റ്, സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ അമ്പലമേട്ടില്‍ എത്തിച്ച് സംസ്‌കരിക്കാനാണ് ജില്ല ഭരണകുടത്തിന്‍റെ തീരുമാനം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.

also read:ബ്രഹ്മപുരത്തെ പുക കെടുത്താന്‍ വ്യോമസേന, ഹെലികോപ്‌റ്റര്‍ മുഖേന വെള്ളം സ്‌പ്രേ ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.