ETV Bharat / state

പ്രശസ്‌തിക്കുവേണ്ടിയോ, കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പിഴ ചുമത്തി തള്ളി

author img

By ETV Bharat Kerala Team

Published : Dec 13, 2023, 3:17 PM IST

high court  High Court dismissed plea  cancellation of order to shoot tiger  plea seeking cancellation of order to shoot tiger  Wayanad tiger attack  tiger attack  കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണം  കടുവ ആക്രമണം  ഹർജി ഹൈക്കോടതി പിഴ ചുമത്തി തള്ളി  petition was dismissed by the High Court
High Court dismissed plea

plea seeking cancellation of order to shoot tiger കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ സംഘടനയാണ് കോടതിയെ സമീപിച്ചത്, ഹർജി പിഴ ചുമത്തി കോടതി തള്ളി.

എറണാകുളം: വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പിഴ ചുമത്തി തള്ളി (High Court dismissed plea). ഇരുപത്തയ്യായിരം രൂപ പിഴ അടയ്ക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റെ നിർദേശം. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി (plea seeking cancellation of order to shoot tiger).

ഡിഎൻഎ പരിശോധന നടത്തണം, വിശദമായ പരിശോധന വേണമെന്നും. കൃത്യമായ തെളിവുകൾ ശേഖരിക്കാതെയാണ് കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നുമായിരുന്നു ഹർജിയിലെ വാദം. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ സംഘടനയാണ് കോടതിയെ സമീപിച്ചത്.

ഹർജിക്കാരൻ സ്വന്തം പ്രശസ്‌തിക്കുവേണ്ടി നൽകിയ ഹർജിയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഒരു മനുഷ്യ ജീവനെയാണ് നഷ്‌ടമായത്, അത് എങ്ങനെ വില കുറച്ചു കാണുമെന്നും കോടതി ചോദിച്ചു. തുടർന്നാണ് ഹർജി പിഴ ചുമത്തി കോടതി തള്ളിയത്.

വയനാട്ടില്‍ കടുവ ആക്രമണം: ബത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയില്‍ ഡിസംബര്‍ 9 നാണ്‌ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്‌. പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ പ്രജീഷ് (36) ആണ് കൊല്ലപ്പെട്ടത്. പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശരീരം പകുതിയോളം ഭക്ഷിച്ച നിലയില്‍ മൃതദേഹം വയലില്‍ കണ്ടെത്തിയത്.

സ്ഥലത്ത് ശരീര അവശിഷ്‌ടങ്ങൾ ചിതറിയ നിലയിലായിരുന്നു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തില്‍ നരഭോജിയായ കടുവയെ എത്രയും പെട്ടന്ന് വെടി വെച്ച് കൊല്ലണമെന്ന് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന്‌ കടുവയെ വെടിവയ്‌ക്കാൻ ഉത്തരവിറക്കിയിരുന്നു. പ്രദേശത്ത് മാസങ്ങളായി വന്യമൃഗങ്ങൾ ഭീതി പടർത്തുകയാണ്. ജില്ലയിൽ ഈ വർഷം കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെടുന്ന രണ്ടാമത്തെ കർഷകനാണ് പ്രജീഷ്.

മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രജീഷിന്‍റെ ബന്ധുക്കളും നാട്ടുകാരും. തുടര്‍ന്ന്‌ കടുവയെ മയക്കു വെടിവച്ച് കൂട്ടിലേക്ക് മാറ്റാനും, ദൗത്യം പരാജയപ്പെട്ടാൽ ആവശ്യമെങ്കിൽ വെടിവച്ചു കൊല്ലാനും ചീഫ്‌ വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു കൂടുതല്‍ ക്യാമറകളും പിടികൂടാനായുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമാക്കി.

പ്രദേശത്ത്‌ കടുവയ്‌ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ കടുവയുടെ ഒരു തുമ്പും കണ്ടെത്താന്‍ ഇതുവരെ വനം വകുപ്പിന്‌ സാധിച്ചിട്ടില്ല. കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായവും കൈമാറിയിരുന്നു.

ALSO READ: കടുവ കാണാമറയത്ത് തന്നെ: തെരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്

ALSO READ: ഗുണ്ടല്‍പേട്ടയില്‍ മധ്യവയസ്‌കനെ കടുവ കൊന്നു തിന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.