എറണാകുളം: കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തി വെക്കാൻ കലക്ടർ ജാഫർ മാലിക്ക് ഉത്തരവിട്ടു. അപകടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. നിർമാണ പ്രവർത്തനം നടന്ന ഇലക്ട്രോണിക്ക് സിറ്റിയിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
Also Read: കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ അപകടം; മരണം നാലായി
അപകടത്തെ കുറിച്ച് പെട്ട നാല് പേർ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന ഒരാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. ഫൈജുൽ മണ്ഡൽ, കൂടുസ് മണ്ഡൽ, നൗജേഷ്, നുറാമിൻ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ എല്ലാവരും അതിഥി തൊഴിലാളികളാണെന്നാണ് ലഭിക്കുന്ന വിവരം. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെയാണ് ഫയർഫോഴ്‌സ് സംഘം പുറത്തെടുത്തത്.