ETV Bharat / state

AC Moideen About Karuvannur Bank Fraud Case : 'ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ട്, തെറ്റൊന്നും ചെയ്‌തിട്ടില്ല': എ സി മൊയ്‌തീൻ

author img

By ETV Bharat Kerala Team

Published : Sep 12, 2023, 7:30 AM IST

AC Moideen questioned by ED: പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി എ സി മൊയ്‌തീൻ. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും എ സി മൊയ്‌തീൻ പറഞ്ഞു.

AC Moideen About Karuvannur bank Fraud Case  AC Moideen  Karuvannur bank Fraud Case  AC Moideen Karuvannur bank Fraud Case  AC Moideen Karuvannur bank scam  AC Moideen questioned by ED  Karuvannur bank Fraud Case ed investigation  ed AC Moideen  AC Moideen case  എ സി മൊയ്‌തീൻ ഇ ഡി  എ സി മൊയ്‌തീൻ  എ സി മൊയ്‌തീൻ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് എ സി മൊയ്‌തീൻ  എ സി മൊയ്‌തീൻ പ്രതികരണം  എ സി മൊയ്‌തീൻ ചോദ്യം ചെയ്യൽ  എ സി മൊയ്‌തീൻ ഇഡി ഓഫിസിൽ  കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾ  ബാങ്ക് തട്ടിപ്പ് എ സി മൊയ്‌തീൻ  Karuvannur bank Fraud Case accused  Karuvannur bank AC Moideen
AC Moideen About Karuvannur bank Fraud Case

എ സി മൊയ്‌തീന്‍റെ പ്രതികരണം

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ (Karuvannur bank Fraud Case) സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്‌തീൻ എംഎൽഎയെ ഇ ഡി ചോദ്യം ചെയ്യുന്നത് പൂർത്തിയായി (AC Moideen questioned by ED). പത്ത് മണിക്കൂറോളമാണ് ഇന്നലത്തെ ചോദ്യം ചെയ്യൽ നീണ്ടത്. തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും എ സി മൊയ്‌തീൻ പ്രതികരിച്ചു (AC Moideen About Karuvannur bank Fraud Case).

ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യും. അതിന്‍റെ ഭാഗമായാണ് റെയ്‌ഡുമായി സഹകരിച്ചത്. അവർ ആവശ്യപ്പെട്ട പ്രകാരം ഹാജരായത്. അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് ഇഡിക്ക് കത്ത് അയച്ചിരുന്നു. പരിശോധിച്ചിട്ട് ചെയ്യുമെന്ന് അറിയിച്ചതായും എസി മൊയ്‌തീൻ (AC Moideen) പറഞ്ഞു.

അഭിഭാഷകർക്കൊപ്പമാണ് എ സി മൊയ്‌തീൻ ഇന്നലെ രാവിലെ ഒമ്പതരയോടെ ഇ ഡി ഓഫിസിൽ (Enforcement Directorate) എത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് ഇ ഡി നോട്ടിസ് നൽകിയതെങ്കിലും അദ്ദേഹം നേരത്തെ എത്തുകയായിരുന്നു. എ സി മൊയ്‌തീൻ നൽകിയ മൊഴി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും മുൻ മന്ത്രിയെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ നോട്ടിസ് നൽകിയിരുന്നുവെങ്കിലും എ സി മൊയ്‌തീൻ ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് മൂന്നാം തവണയും നോട്ടിസ് നൽകി എ സി മൊയ്‌തീനെ ഇ ഡി വിളിപ്പിച്ചത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന എ സി മൊയ്‌തീന്‍റെ ആവശ്യം ഇ ഡി തള്ളുകയായിരുന്നു. ഇനിയും ഹാജരായില്ലങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇ ഡി സൂചന നൽകിയിരുന്നു. ഇതോടെയാണ് നിയമസഭ സമ്മേളനം നടക്കുന്നതിനിടയിലും എ സി മൊയ്‌തീൻ ഇ ഡിക്ക് മുന്നിലെത്തിയത്.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു : ഓഗസ്റ്റ് 31ന് ഹാജരാകാൻ ആദ്യ തവണ ഇ ഡി നോട്ടിസ് നൽകിയെങ്കിലും എ സി മൊയ്‌തീൻ സാവകാശം തേടുകയായിരുന്നു. നോട്ടിസ് ലഭിക്കാൻ വൈകിയതിനാൽ ഹാജരാകാൻ അസൗകര്യം അറിയിച്ചു. ഇതേ തുടർന്ന് സെപ്റ്റംബർ നാലാം തിയതി തിങ്കളാഴ്‌ച ഹാജരാകാൻ നോട്ടിസ് നൽകിയതെങ്കിലും ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാണിച്ച് എ സി മൊയ്‌തീൻ ഇ ഡിക്ക് മുമ്പിൽ എത്തിയിരുന്നില്ല. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലന്ന പാർട്ടി തീരുമാന പ്രകാരമാണ് എ സി മൊയ്‌തീൻ ഇ ഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നതെന്നാണ് സൂചന.

ഉപതെരെഞ്ഞെടുപ്പിന് ശേഷം ഏത് ദിവസവും ഹാജരാകാനായിരുന്നു എ സി മൊയ്‌തീന്‍റെ തീരുമാനം. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ ഇ ഡി, എ സി മൊയ്‌തീനോട് ആവശ്യപ്പെട്ടിരുന്നു. എ സി മൊയ്‌തീന്‍റെ വീട്ടിൽ 22 മണിക്കൂർ ഇ ഡി പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് എ സി മൊയ്‌തീനെതിരെ ഇ ഡി ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു.

എ സി മൊയ്‌തീന്‍റെ നിർദേശപ്രകാരം നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇ ഡി ആരോപിച്ചിരുന്നു. എ സി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്‌തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടി വിലമതിക്കുന്ന 36 സ്വത്ത് വകകൾ കണ്ടുകെട്ടിയിട്ടുമുണ്ട്. അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്നും ഇ ഡി അറിയിച്ചിരുന്നു.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി സതീഷ് കുമാർ, പി പി കിരൺ എന്നിവർ റിമാന്‍ഡിൽ കഴിയുകയാണ്. ഇരുവരുടെയും റിമാന്‍ഡ് റിപ്പോർട്ടിൽ ബാങ്ക് തട്ടിപ്പ് കേസിൽ സതീഷ് കുമാറുമായി ബന്ധമുള്ള ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ സി മൊയ്‌തീന്‍റെ ബിനാമികൾ ഉണ്ടോയെന്നാണ് ഇ ഡി പരിശോധിക്കുന്നത്. കരുവന്നൂർ കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് ഇ ഡി നൽകുന്ന സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.