ETV Bharat / sports

'പുല്‍ക്കോർട്ടിന് തീപിടിക്കുന്ന ദിനങ്ങൾ', വിബിൾഡണിന് തുടക്കം

author img

By

Published : Jun 27, 2022, 8:52 AM IST

Wimbledon tennis Tournament  വിംമ്പിൾഡൺ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്  Djokovic and Iga Swiatek top seed in Wimbledon  പുൽക്കോർട്ടിലെ ഏക ഗ്രാൻഡ്‌സ്‌ലാമായ വിംമ്പിൾഡൺ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്  നൊവാക് ജോക്കോവിച്ചും ഇഗ ഷ്വാംടെകുമാണ് ടോപ് സീഡ്  ഡാനില്‍ മെദ്‌വദേവ്  അലക്‌സാണ്ടര്‍ സ്വെരേവ്  റോജർ ഫെഡറർ  Danill Medvedev  Alexander swarev  Roger Federer  Novak Djokovic  Rafael Nadal  ബിഗ് ഫോറിന് വെല്ലുവിളിയുമായി മാറ്റിയോ ബെരെറ്റിനി  വിംമ്പിൾഡണിന് ഇന്ന് തുടക്കം
ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ്‌സ്‌ലാമായ വിംമ്പിൾഡണിന് ഇന്ന് തുടക്കം; നൊവാക് ജോക്കോവിച്ചും ഇഗ ഷ്വാംടെകുമാണ് ടോപ് സീഡ്

ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്‌വദേവ്, രണ്ടാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വെരേവ്, ഇതിഹാസതാരം റോജർ ഫെഡറർ എന്നിവരില്ലാതെയാണ് ഇത്തവണ വിംബിള്‍ഡണിന് കളമൊരുങ്ങുന്നത്.

ലണ്ടന്‍: പുൽക്കോർട്ടിലെ ഏക ഗ്രാൻഡ്‌സ്‌ലാമായ വിംമ്പിൾഡൺ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. 135-മത് വിംബിള്‍ഡൺ പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ചും വനിത വിഭാഗത്തില്‍ ഇഗ ഷ്വാംടെകുമാണ് ടോപ് സീഡ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പ്രതിഷേധാർഹമായി റഷ്യ, ബെലാറുസ് താരങ്ങള്‍ക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മുന്‍നിര താരങ്ങള്‍ക്ക് ആദ്യമത്സരത്തില്‍ കാര്യമായ വെല്ലുവിളിയില്ല. ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്‌വദേവ്, രണ്ടാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വെരേവ്, ഇതിഹാസതാരം റോജർ ഫെഡറർ എന്നിവരില്ലാതെയാണ് ഇത്തവണ വിംബിള്‍ഡണിന് കളമൊരുങ്ങുന്നത്. നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ നൊവാക് ജോക്കോവിച്ചും രണ്ടാം സീഡ് റാഫേൽ നദാലും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്ന നിലയിലാണ് മത്സരക്രമം.

22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ അര്‍ജന്‍റീനയുടെ ഫ്രാന്‍സിസ്‌കോ സെറൊണ്ടോളോയെ നേരിടും. നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിന് ദക്ഷിണ കൊറിയയുടെ വോൺ സൂൺ വൂവാണ് എതിരാളി. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഗ്രാൻഡ്‌സ്‌ലാം കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്ന മുന്‍ ചാമ്പ്യൻ സെറീന വില്യംസ് 113-ാം റാങ്കിലുള്ള ഹാര്‍മണി ടാനെ ആദ്യറൗണ്ടില്‍ നേരിടും.

ബിഗ് ഫോറിന് വെല്ലുവിളിയുമായി മാറ്റിയോ ബെരെറ്റിനി; 2002ന് ശേഷം ബിഗ് ഫോര്‍ എന്നറിയപ്പെടുന്ന റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, ആൻഡി മറെ എന്നിവരല്ലാതെ ആരും തന്നെ ജേതാക്കളായിട്ടില്ല. ഗ്രാസ് കോർട്ടിൽ തുടർച്ചയായി രണ്ട് കിരീടം നേടിവരുന്ന ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനി സമീപകാല ചരിത്രം തിരുത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. കലണ്ടര്‍ സ്ലാം എന്ന ആഗ്രഹം നദാല്‍ ആരാധകര്‍ പങ്കിടുന്നുണ്ടെങ്കിലും 2010ന് ശേഷം സ്പാനിഷ് ഇതിഹാസം വിംബിള്‍ഡണില്‍ കിരീടം നേടിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മുന്നിലുണ്ട്.

ALSO READ: വിംബിള്‍ഡണ്‍; യുക്രൈൻ അഭയാര്‍ഥികള്‍ക്ക് സൗജന്യ പ്രവേശനമൊരുക്കി സംഘാടകർ

1877ൽ തുടക്കം കുറിച്ച വിംമ്പിൾഡൺ ലോകത്തെ ഏറ്റവും പഴക്കംചെന്ന ടെന്നീസ് ടൂര്‍ണമെന്‍റാണ്. ഇംഗ്ലീഷ് ടെന്നീസ് താരവും ഫസ്റ്റ്‌ ക്ലാസ് കൗണ്ടി ക്രിക്കറ്ററുമായ സ്പെന്‍സര്‍ ഗോര്‍ ആയിരുന്നു ആദ്യവിജയി. 1884 ൽ വനിതാ സിംഗിള്‍സ് ഉള്‍പ്പെടുത്തിയപ്പോൾ മൗഡ് വാട്‌സൺ ആദ്യകിരീടം സ്വന്തമാക്കി. എട്ട് കിരീടങ്ങളുമായി പുരുഷ വിഭാഗത്തിൽ റോജര്‍ ഫെഡററും ഒമ്പത് കിരീടങ്ങളുമായി വനിത വിഭാഗത്തിൽ മാര്‍ട്ടീന നവരത്തിലോവയുമാണ് ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.