സതാംപ്ടണ്‍ : ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് 53 ഓവറിൽ 139 റണ്‍സ് വിജയ ലക്ഷ്യം. ആറാം ദിനം രണ്ട് വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 170 റൺസിന് പുറത്തായി.
-
ALL OUT ☝️
— ICC (@ICC) June 23, 2021 " class="align-text-top noRightClick twitterSection" data="
The 🎯 is set for the @BLACKCAPS! #WTC21 Final | #INDvNZ | https://t.co/AKyfpKI3ag pic.twitter.com/gRWvTjXoAu
">ALL OUT ☝️
— ICC (@ICC) June 23, 2021
The 🎯 is set for the @BLACKCAPS! #WTC21 Final | #INDvNZ | https://t.co/AKyfpKI3ag pic.twitter.com/gRWvTjXoAuALL OUT ☝️
— ICC (@ICC) June 23, 2021
The 🎯 is set for the @BLACKCAPS! #WTC21 Final | #INDvNZ | https://t.co/AKyfpKI3ag pic.twitter.com/gRWvTjXoAu
88 പന്തില്‍ 41 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. രോഹിത് ശര്‍മ 81 പന്തില്‍ 30 റണ്‍സെടുത്തു. 19 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി, 15 ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍റ് ബോൾട്ട് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി((29 പന്തിൽ 13)യേയും ചേതേശ്വര്‍ പൂജാര (80 പന്തിൽ 15)യേയും പുറത്താക്കി കൈൽ ജാമിസണും മികച്ച പ്രകടനം കാഴ്ചവെച്ചു.
also read: ഐസിസി ടെസ്റ്റ് റാങ്കിങ്: ഓൾ റൗണ്ടർമാരിൽ ജഡേജ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ശുഭ്മാന്‍ ഗില്‍ (33 പന്തിൽ 8), അജിൻക്യ രഹാനെ (40 പന്തിൽ 15), രവീന്ദ്ര ജഡേജ (49 പന്തിൽ 16), രവിചന്ദ്രൻ അശ്വിൻ (19 പന്തിൽ 7), മുഹമ്മദ് ഷമി (10 പന്തിൽ 13) ഇഷാന്ത് ശര്‍മ (6 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സംഭാവന.