ETV Bharat / sports

Virender Sehwag Criticizes Shubman Gill : 'ഈ പ്രായത്തിലേ അതിന് കഴിയൂ, 30 വയസൊക്കെ ആവുമ്പോള്‍ കാര്യങ്ങള്‍ മാറും'; ഗില്ലിനെ വിമര്‍ശിച്ച് വിരേന്ദര്‍ സെവാഗ്

author img

By ETV Bharat Kerala Team

Published : Sep 25, 2023, 4:19 PM IST

Updated : Sep 25, 2023, 5:24 PM IST

Virender Sehwag criticizes Shubman Gill : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ സെഞ്ചുറി ഇരട്ട സെഞ്ചുറിയിലേക്ക് എത്തിക്കാന്‍ ശുഭ്‌മാന്‍ ഗില്‍ ശ്രമിക്കണമായിരുന്നുവെന്ന് വിരേന്ദര്‍ സെവാഗ്

Virender Sehwag criticizes Shubman Gill  Virender Sehwag  Shubman Gill  India vs Australia  ശുഭ്‌മാന്‍ ഗില്ലിനെ വിമര്‍ശിച്ച് സെവാഗ്  വിരേന്ദ്രര്‍ സെവാഗ്  ശുഭ്‌മാന്‍ ഗില്‍  ഇന്ത്യ vs ശ്രീലങ്ക
Virender Sehwag criticizes Shubman Gill

മുംബൈ : ഓസ്ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കായി സെഞ്ചുറിയടിച്ചിട്ടും യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ ( Shubman Gill) വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. മൂന്നക്കം കടന്നതിന് പിന്നാലെ വിക്കറ്റ് തുലച്ച ഗില്ലിന്‍റെ നടപടിയെയാണ് വിരേന്ദര്‍ സെവാഗ് വിമര്‍ശിക്കുന്നത് (Virender Sehwag criticizes Shubman Gill). ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടാന്‍ ഗില്ലിന് അവസരമുണ്ടായിരുന്നുവെന്നാണ് 44-കാരന്‍ പറയുന്നത്.

"മൊഹാലിയിലെ ആദ്യ മത്സരത്തില്‍ നഷ്‌ടമായ സെഞ്ചുറി അവന്‍ ഇന്‍ഡോറില്‍ ഉറപ്പാക്കി. പക്ഷേ, നിലവിലുള്ള ഫോമില്‍ അവന്‍ 160-180 റണ്‍സെങ്കിലും നേടാനും അത് ഇരട്ട സെഞ്ചുറിയിലേക്ക് എത്തിക്കാനും ശ്രമിക്കണമായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. അവനിപ്പോള്‍ വെറും 25 വയസേ ഉള്ളൂ.

ഈ പ്രായത്തില്‍ ഇരട്ട സെഞ്ചുറി അടിച്ചതിന് ശേഷം മുഴുവന്‍ ഓവറും ഫീല്‍ഡ് ചെയ്യാനും അവന് കഴിയുമായിരുന്നു. എന്നാല്‍ 30 വയസൊക്കെ ആവുമ്പോള്‍ കാര്യങ്ങള്‍ ഇതുപോലെ ആകണമെന്നില്ല. അതിനാല്‍ വലിയ സ്‌കോറുകള്‍ നേടാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടത്" - വിരേന്ദര്‍ സെവാഗ് (Virender Sehwag) പറഞ്ഞു.

ഗില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ 18 ഓവറുകള്‍ ബാക്കിയുണ്ടായിരുന്നുവെന്നും വിരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി. "ഫോമിലുള്ള സമയത്ത് നിങ്ങള്‍ റണ്‍സ് നേടണം. അല്ലാതെ വിക്കറ്റ് വലിച്ചെറിയുകയല്ല ചെയ്യേണ്ടത്. അവന്‍ പുറത്താവുന്ന സമയത്ത് ഇന്ത്യയ്‌ക്ക് 18 ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. അതില്‍ എട്ടോ ഒമ്പതോ ഓവറുകള്‍ കൂടി ബാറ്റ് ചെയ്‌തിരുന്നെങ്കില്‍ അവന് കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കാമായിരുന്നു"- വിരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.

ALSO READ: ODI World Cup 2023 India All-Rounders: 'യുവിയെ പോലൊരാൾ': പാണ്ഡ്യ റെഡി, ജഡേജ ഫോമിലാകണം.. ഇന്ത്യ കിരീടം മോഹിക്കുമ്പോൾ

ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന ഇന്‍ഡോറിലെ പിച്ചില്‍ തനിക്ക് ഇരട്ട സെഞ്ചുറി നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യവും താരം ഓര്‍മ്മിപ്പിച്ചു. "നോക്കൂ.. രോഹിത് ശർമ മൂന്ന് ഇരട്ട സെഞ്ചുറികൾ നേടിയിട്ടുണ്ട്. മറ്റൊരു ഇരട്ട സെഞ്ചുറി കൂടി നേടാനുള്ള അവസരമായിരുന്നു ഇന്‍ഡോറില്‍ ഗില്ലിന് മുന്നിലുണ്ടായിരുന്നത്. ഈ പിച്ചില്‍ ഇരട്ട സെഞ്ചുറി നേടിയ താരത്തിന്‍റെ പേര് വിരേന്ദര്‍ സെവാഗ് എന്നാണ്. കാരണം, ഇന്‍ഡോറിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്" - താരം പറഞ്ഞുനിര്‍ത്തി.

ALSO READ: Suryakumar Yadav 4 sixes Against Cameron Green എടാ സൂര്യാ... നമ്മളൊക്കെ മുംബൈ അല്ലേ, എന്ത് അടിയാടാ അടിക്കുന്നേ...

ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരെ മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 63 പന്തുകളില്‍ 73 റണ്‍സായിരുന്നു 24-കാരനായ ഗില്‍ നേടിയത്. ഇന്‍ഡോറിലേക്ക് എത്തിയപ്പോള്‍ 97 പന്തുകളില്‍ 104 റണ്‍സ് അടിച്ച് കൂട്ടാന്‍ താരത്തിന് കഴിഞ്ഞു. ഗില്ലിന്‍റെ ഏകദിന കരിയറിലെ ആറാമത്തെ സെഞ്ചുറി പ്രകടനമാണിത്.

Last Updated : Sep 25, 2023, 5:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.