ലണ്ടന്‍: ടെസ്‌റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിലെത്തിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം പുറത്ത് വിട്ടത്. മൂന്ന് ടെസ്‌റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്‌ക്കായാണ് കിവീസ് സംഘം ഇംഗ്ലണ്ടിലെത്തിയത്.
ന്യൂസിലാന്‍ഡ് താരങ്ങളായ ഹെൻറി നിക്കോള്‍സ്, ബ്ലെയര്‍ ടിക്‌നര്‍, ബോളിങ് കോച്ച് ഷെയ്‌ന്‍ യാര്‍ഗെന്‍സന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ അഞ്ച് ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണ്.
അതിനിടെ ടീമിന്‍റെ പരിശീലന മത്സരം മുന്‍ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സസെക്‌സിനെതിരെയാണ് ടീം ചതുര്‍ദിന പരിശീലന മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പര ജൂണ്‍ രണ്ടിന് ആരംഭിക്കും.