ETV Bharat / sports

BAN VS IND: ബംഗ്ലാദേശിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു; ഇന്ത്യയ്‌ക്ക് 145 റണ്‍സ് വിജയ ലക്ഷ്യം

author img

By

Published : Dec 24, 2022, 3:34 PM IST

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 231 റണ്‍സിന് പുറത്ത്. അര്‍ധ സെഞ്ച്വറി നേടിയ ലിറ്റണ്‍ ദാസ്, സാക്കിർ ഹസൻ എന്നിവരുടെ പ്രകടനമാണ് ആതിഥേയര്‍ക്ക് തുണയായത്.

BAN VS IND  India vs Bangladesh 2nd Test  BAN VS IND 2nd Test Day 3 Live Updates  liton das  axar patel  ഇന്ത്യ vs ബംഗ്ലാദേശ്  ലിറ്റണ്‍ ദാസ്  അക്‌സര്‍ പട്ടേല്‍
BAN VS IND: ബംഗ്ലാദേശിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു; ഇന്ത്യയ്‌ക്ക് 145 റണ്‍സ് വിജയ ലക്ഷ്യം

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 145 റണ്‍സ് വിജയ ലക്ഷ്യം. 87 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് 231 റണ്‍സിന് പുറത്തായി. ലിറ്റണ്‍ ദാസ്, സാക്കിർ ഹസൻ എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് വമ്പന്‍ തകര്‍ച്ചയില്‍ നിന്നും ബംഗ്ലാദേശിനെ കരകയറ്റിയത്. 98 പന്തില്‍ 73 റണ്‍സെടുത്ത ലിറ്റണാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ സാക്കിർ ഹസൻ 135 പന്തിൽ 51 റണ്‍സെടുത്തു. നൂറുള്‍ ഹസന്‍ (31), ടസ്‌കിന്‍ അഹമ്മദ് (46 പന്തില്‍ 31*) എന്നിവരാണ് ചെറുത്തില്‍പ്പിന് ശ്രമിച്ച മറ്റ് ബംഗ്ലാ താരങ്ങള്‍. ഇന്ത്യയ്‌ക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌ഘട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.

ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 227 റണ്‍സിന് മറുപടിയായി 314 റണ്‍സാണ് ഇന്ത്യ നേടിയിരുന്നത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് വിക്കറ്റ് നഷ്‌ടമില്ലാതെ ഏഴ് റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം ബാറ്റിങ്‌ ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ അതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി.

നജ്‌മുല്‍ ഹുസൈന്‍ ഷാന്റോയെ (5) ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ മൊമിനുള്‍ ഹഖ് (5), ഷാക്കിബ് അല്‍ ഹസന്‍ (13), മുഷ്‌ഫിഖുര്‍ റഹീം (9) എന്നിവര്‍ മടങ്ങിയതോടെ ബംഗ്ലാദേശ് നാലിന് 70 റണ്‍സ് എന്ന നിലയിലായി. പിന്നാലെ സാക്കിർ ഹസന്‍റെ ചെറുത്ത് നില്‍പ്പ് ഉമേഷ് അവസാനിപ്പിച്ചു.

ഇതിനിടെ ലിറ്റണ്‍ പൊരുതിക്കളിച്ചെങ്കിലും മെഹ്‌ദി ഹസന്‍ (0), നൂറുള്‍ ഹസന്‍ (31), എന്നിവര്‍ തിരിച്ച് കയറി. തുടര്‍ന്ന് ലിറ്റണെ വീഴ്‌ത്തി മുഹമ്മദ് സിറാജ് ഇന്ത്യയെ തിരികെ കൊണ്ടുവന്നു. തയ്‌ജുള്‍ ഇസ്‌ലാം (1), ഖാലിദ് അഹമ്മദ് (4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

Also read: 'ഈ ഐപിഎല്‍ സീസണിലും അവര്‍ ആ തീരുമാനമെടുക്കും'; ചെന്നൈയുടെ നായക സ്ഥാനത്ത് ധോണിയുടെ ഭാവി പ്രവചിച്ച് സ്കോട്ട് സ്റ്റൈറിസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.