ETV Bharat / sports

ഐസിസി റാങ്കിങ് : ഏകദിന ബോളര്‍മാരില്‍ ഒന്നാംസ്ഥാനം നഷ്‌ടമായി മുഹമ്മദ് സിറാജ്, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ആദ്യ പത്തില്‍ നിന്ന് പുറത്ത്

author img

By

Published : Mar 22, 2023, 5:25 PM IST

ഐസിസി ഏകദിന ബോളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് മൂന്നാമതേക്ക് വീണു

ICC ODI rankings  Mohammed Siraj loses Top spot  Mohammed Siraj  Mohammed Siraj ICC ODI rankings  Rohit Sharma  Rohit Sharma ICC rankings  Kane Williamson  Kane Williamson Test rankings  ഐസിസി റാങ്കിങ്  രോഹിത് ശര്‍മ  രോഹിത് ശര്‍മ ടെസ്റ്റ് റാങ്കിങ്  ഐസിസി റാങ്കിങ്  മുഹമ്മദ് സിറാജ്  മുഹമ്മദ് സിറാജ് ഐസിസി റാങ്കിങ്  കെയ്‌ന്‍ വില്യംസണ്‍
ഏകദിന ബോളര്‍മാരില്‍ ഒന്നാം സ്ഥാനം നഷ്‌ടമായി മുഹമ്മദ് സിറാജ്

ദുബായ്‌ : ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് കനത്ത തിരിച്ചടി. ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്‌ടമായ സിറാജ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ വന്നതോടെയാണ് സിറാജിന് ഒന്നാം സ്ഥാനം നഷ്‌ടമായത്.

ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ താരം കളിക്കുന്നില്ല. ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടാണ് രണ്ടാം റാങ്കിലുള്ളത്. ഓസ്‌ട്രേലിയയുടെ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് സിറാജിനൊപ്പം മൂന്നാം സ്ഥാനത്തുണ്ട്.

702 റേറ്റിങ് പോയിന്‍റാണ് സിറാജിനും സ്റ്റാര്‍ക്കിനുമുള്ളത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റാര്‍ക്ക് പുറത്തെടുത്തത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റുമായി താരം തിളങ്ങിയിരുന്നു. ഈ മത്സരത്തില്‍ മൂന്ന് ഓവറില്‍ 37 റണ്‍സായിരുന്നു സിറാജ് വഴങ്ങിയത്. അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍, ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍, പാക്കിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദി, മുഹജീബ് ഉര്‍ റഹ്‌മാന്‍, ഓസ്‌ട്രേലിയയുടെ ആദം സാംപ, അഫ്‌ഗാന്‍റെ മുഹമ്മദ് നബി എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനത്തുള്ളത്.

മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ സിറാജ് കേവലം ഒരു വര്‍ഷം കൊണ്ടായിരുന്നു ലോക ഒന്നാം നമ്പര്‍ ബോളരെന്ന നിലയിലേക്ക് വളര്‍ന്നത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കും ന്യൂസിലന്‍ഡിനും എതിരായ പരമ്പരയിലെ മിന്നും പ്രകടനത്തോടെയായിരുന്നു താരം റാങ്കിങ്ങില്‍ തലപ്പത്ത് എത്തിയത്. ബുംറയെത്തിയില്ലെങ്കില്‍ ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മുഹമ്മദ് ഷമിക്കൊപ്പം സിറാജ് ഇന്ത്യയുടെ പ്രധാന പേസറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബാറ്റര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ശുഭ്‌മാന്‍ ഗില്ലാണ് ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ താരം. വിരാട് കോലി ഏഴാം റാങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒമ്പതാമതുമുണ്ട്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഒന്നാമത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല.

ആദ്യ പത്തില്‍ നിന്നും രോഹിത് പുറത്ത്: ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി പ്രകടനം നടത്താന്‍ രോഹിത്തിന് കളിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതിരുന്ന താരം ഏറ്റവും പുതിയ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന് 12ാമതെത്തി.

ICC ODI rankings  Mohammed Siraj loses Top spot  Mohammed Siraj  Mohammed Siraj ICC ODI rankings  Rohit Sharma  Rohit Sharma ICC rankings  Kane Williamson  Kane Williamson Test rankings  ഐസിസി റാങ്കിങ്  രോഹിത് ശര്‍മ  രോഹിത് ശര്‍മ ടെസ്റ്റ് റാങ്കിങ്  ഐസിസി റാങ്കിങ്  മുഹമ്മദ് സിറാജ്  മുഹമ്മദ് സിറാജ് ഐസിസി റാങ്കിങ്  കെയ്‌ന്‍ വില്യംസണ്‍
രോഹിത് ശര്‍മ

ഒമ്പതാമത് തുടരുന്ന റിഷഭ്‌ പന്താണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. വിരാട് കോലി 13ാം റാങ്കിലുണ്ട്. അതേസമയം ന്യൂസിലന്‍ഡിന്‍റെ മുന്‍ നായകന്‍ പട്ടികയില്‍ വമ്പന്‍ കുതിപ്പ് നടത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വില്യംസണ്‍ രണ്ടാം സ്ഥാനത്തേക്കാണ് കയറിയത്. ശ്രീലങ്കയ്‌ക്ക് എതിരായ പരമ്പരയിലെ മിന്നും പ്രകടനമാണ് വില്യംസണെ മുന്നോട്ട് നയിച്ചത്.

രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയും രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും നേടിയ വില്യംസണ്‍ മിന്നിയിരുന്നു. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌നാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. കിവീസ് താരത്തിന്‍റെ മുന്നേറ്റത്തോടെ ഓസീസിന്‍റെ സ്‌മിത്ത് മൂന്നാം സ്ഥാനത്തേക്ക് വീണു.

ഇന്ത്യയ്‌ക്കെതിരെ തിളങ്ങാന്‍ കഴിയാത്തതാണ് സ്‌മിത്തിന് തിരിച്ചടിയായത്. ഓരോ സ്ഥാനങ്ങള്‍ താഴ്‌ന്ന ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, പാകിസ്ഥാന്‍റെ ബാബര്‍ അസം, ഓസീസിന്‍റെ ട്രാവിസ് ഹെഡ് എന്നിവര്‍ നാല് മുതല്‍ ആറ് വരെ സ്ഥാനത്താണ്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ പത്താമതെത്തി.

കിവീസിനെതിരായ പരമ്പരയില്‍ മൂന്ന് അര്‍ധ സെഞ്ചുറി നേടിയ പ്രകടനമാണ് താരത്തിന് തുണയായത്. ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ ഒന്നാമത് തുടരുകയാണ്. ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്‌സണ്‍, ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ALSO READ: ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ, ടീം ഇന്ത്യയ്‌ക്ക് മാത്രമല്ല തിരിച്ചടി: ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്‌ടമാവും

ഏഴാം റാങ്കിലുള്ള ബുംറ, ഒമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ തലപ്പത്ത് തുടരുകയാണ്. ആര്‍ അശ്വിന്‍ രണ്ടാമതുണ്ട്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ മൂന്നാമത് നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ അക്‌സര്‍ പട്ടേല്‍ നാലാമതുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.