ETV Bharat / sitara

വെള്ളിത്തിരയിലെ സ്വാതന്ത്ര്യം; ചരിത്രം പറഞ്ഞതും പറയാത്തതും

author img

By

Published : Aug 15, 2020, 11:57 AM IST

സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും കോളനി ഭരണത്തെയും നിരവധി മലയാളസിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ചരിത്രത്തിലെ പോരാട്ടകഥകൾ  വേലുത്തമ്പി ദളവ  കായംകുളം കൊച്ചുണ്ണി  വേലുത്തമ്പി ദളവ  പഴശ്ശിരാജ  ഉത്തരായണം  ഇത്തിക്കരപക്കി  കാലാപാനി  ഡോ. ബാബാസാഹേബ് അംബേദ്‌കർ  വീരപുത്രൻ  അബ്ദുറഹ്മാൻ സാഹിബ്  കേരള വർമ  സ്വാതന്ത്ര്യ പോരാട്ടങ്ങൾ  independence day special  utharayanam  freedom fighting struggles  pazhassiraja  veluthambi dhalava  kochunni  kayamkulam  kalapani  veeraputhran  variyamkunnan  1921  സ്വാതന്ത്ര്യദിനം സിനിമ  independence day special Malayalam films
സ്വാതന്ത്ര്യ പോരാട്ടങ്ങൾ മലയാള ചലച്ചിത്രങ്ങളിലൂടെ

സ്വന്തം ജീവൻ ത്യജിച്ചും പിറന്ന നാടിനെ സംരക്ഷിച്ച പൂർവികരുടെ സമർപ്പണമാണ് സ്വതന്ത്രഭാരതം. വിദേശിയുടെ ബൂട്ടുകൾക്കിടയിൽ കഴുത്തമരുമ്പോഴും വന്ദേ മാതരം എന്ന് ഉറക്കെ വിളിച്ച ധീര യോദ്ധാക്കള്‍. സ്വാഭിമാനവും സ്വദേശവും ജീവന് വേണ്ടി പണയം വെക്കാതെ പോരാടിയപ്പോൾ, വെടിയുണ്ടകളും തൂക്കുകയറുമാണ് ധീര യോദ്ധാക്കൾക്ക് മറുപടിയായി കിട്ടിയത്. ദേശീയതയും പൗരബോധവും മുറുകെ പിടിച്ച് ശത്രുക്കളെ നേരിടുന്ന സ്വാതന്ത്ര്യസമരപോരാളികളുടെ കഥകൾ പുസ്‌തകത്താളുകളിൽ മാത്രമല്ല, പല ഭാഷകളിലായി പുറത്തിറങ്ങിയ സിനിമകളിലൂടെയും പിൻതലമുറ കണ്ടറിഞ്ഞു.

കച്ചവട കമ്പോളങ്ങൾ ലക്ഷ്യമിട്ട് പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യൻ മണ്ണിലേക്ക് കാലുകുത്തിയ ബ്രിട്ടീഷുകാർ പിന്നീട് ഇന്ത്യയെ കീഴടക്കി ഭരിച്ചതും കൊള്ളയടിച്ചതും ചരിത്രം. സൂര്യനസ്‌തമിക്കാത്ത ദേശക്കാർ രാജ്യമൊട്ടാകെ അവരുടെ ഭരണം വ്യാപിപ്പിച്ചു.... വ്യത്യസ്‌ത മതങ്ങളിലും വിഭാഗങ്ങളിലും പെട്ട ഭാരതീയന്‍റെ ഐക്യം പൊട്ടിച്ചെറിയാൻ ഭിന്നിപ്പിച്ച് ഭരിക്കൽ എന്ന തന്ത്രം പയറ്റി... 1947ന് മുമ്പുള്ള ഭാരതം സംഭവബഹുലമായ സമരപോരാട്ട ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അതിനും ഏറെക്കാലം മുമ്പ് പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് എന്നീ അധിനിവേശങ്ങള്‍ക്കും രാജ്യം ഇരയായി. തിളച്ച രക്തം സിരകളിലൊഴുകിയ അന്നത്തെ ധീരന്മാർ ആയുധധാരികളായ വിദേശ സൈന്യത്തോട് നേർക്കുനേർ മല്ലിട്ടു, പോരാടി, ഒടുവിൽ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിൽ വിജയിച്ചു.

അശുതോഷ് ഗോവാരിക്കരുടെ ഹിന്ദി ചിത്രം ലഗാൻ, പ്രിയദർശൻ ചിത്രം കാലാപാനി എന്നിവ സാങ്കൽപിക കഥകളാണെങ്കിലും കോളനി ഭരണവും ക്രൂരതകളും വ്യക്തമായി അവതരിപ്പിച്ചു. മലയാള സിനിമയിലാവട്ടെ ചരിത്രം വെള്ളിത്തിരയിൽ എത്തിച്ച മിക്ക ചിത്രങ്ങളെയും തിയേറ്ററുകളിൽ പ്രേക്ഷകൻ ഇരുകൈയുംനീട്ടി സ്വീകരിച്ചു. പിറന്ന നാട്ടിൽ ചോര നീരാക്കി പണിയെടുത്തിട്ടും വിശപ്പിന് ആഹാരവും ഉടുക്കാൻ വസ്‌ത്രവുമില്ലാത്ത കാലം, കപ്പം നൽകി വിദേശിയുടെ അധീനതയിൽ ജീവിക്കേണ്ട ദുരവസ്ഥ, സ്വന്തം നാട്ടുഭാഷ പോലും അഭ്യസിക്കാൻ വിലക്കേർപ്പെടുത്തിയ വിദ്യാലയങ്ങൾ, അങ്ങനെ അവകാശങ്ങൾ വെറും സാങ്കൽപികമായി മാറിയ കാലത്തെ ചരിത്രകാരന്മാർക്കൊപ്പം ചലച്ചിത്രകാരന്മാരും അടയാളപ്പെടുത്തി. ബ്രിട്ടീഷ് സൈന്യത്തിനെതിരെയുള്ള പോരാട്ടങ്ങളും ചെറുത്തു നിൽപ്പുകളും തിരശ്ശീലയിലൂടെ പ്രേക്ഷകൻ അടുത്തറിഞ്ഞു.

വേലുത്തമ്പി ദളവ

മാർത്താണ്ഡവർമ്മയ്‌ക്ക് ശേഷം മലയാളം കണ്ട പുതിയ ചരിത്രസിനിമ; വേലുത്തമ്പി ദളവ. കൊട്ടാരക്കര ശ്രീധരൻ നായരെ നായകകഥാപാത്രമാക്കി ജി. വിശ്വനാഥ്, എസ്.എസ് രാജൻ എന്നിവരുടെ സംവിധാനത്തിൽ 1962ലാണ് ചിത്രം പുറത്തിറങ്ങുന്നത്. 1802 മുതൽ 1809 കാലയളവിൽ തിരുവിതാംകൂർ ദളവയായിരുന്ന വേലുതമ്പി ദളവയുടെ ജീവിതമാണ് ജഗതി എൻ.കെ. ആചാരി സിനിമയുടെ കഥാതന്തുവാക്കിയത്. 19-ാം നൂറ്റാണ്ടിലെ കേരളസമൂഹത്തെ വേലുത്തമ്പി ദളവിയൽ സംവിധായകർ അവതരിപ്പിച്ചു.

"കമ്പനിയുടെ വേരുകൾ ഈ മണ്ണിൽ നിന്നും ചീണ്ടിയെടുത്ത് വേണമെങ്കിൽ അറബിക്കടലിൽ എടുത്തു കളയും," ഒപ്പം, അന്ന് ഈ നാടിനെ കീഴടക്കി വച്ചിരുന്ന വെള്ളപ്പടക്കെതിരെയുള്ള ദളവയുടെ ശബ്‌ദവും ചിത്രത്തിൽ പ്രതിഫലിച്ചു. പള്ളിക്കൂടവും റോഡുകളും ഈ നാടിന്‍റെ നന്മക്ക് വേണ്ടി പണിതുയർത്തിയെന്ന് അവകാശപ്പെട്ട ബ്രിട്ടീഷുകാരനോട് തങ്ങളുടെ സൈന്യത്തിനും കച്ചവടാവശ്യങ്ങൾക്കുമാണ് അവയെല്ലാം നിർമിച്ചതെന്ന് ദളവ പ്രതികരിക്കുന്നു. ദക്ഷിണാ മൂർത്തിയുടെയും പാർത്ഥസാരഥിയുടെയും സംഗീതം കൂടി വേലുത്തമ്പി ദളവയിലേക്ക് പകർന്നപ്പോൾ ചരിത്രാഖ്യാനമായ ചിത്രത്തെ മലയാളി പ്രേക്ഷകർ ഇരുകൈനീട്ടി സ്വീകരിച്ചു.

ചരിത്രത്തിലെ പോരാട്ടകഥകൾ  വേലുത്തമ്പി ദളവ  കായംകുളം കൊച്ചുണ്ണി  വേലുത്തമ്പി ദളവ  പഴശ്ശിരാജ  ഉത്തരായണം  ഇത്തിക്കരപക്കി  കാലാപാനി  ഡോ. ബാബാസാഹേബ് അംബേദ്‌കർ  വീരപുത്രൻ  അബ്ദുറഹ്മാൻ സാഹിബ്  കേരള വർമ  സ്വാതന്ത്ര്യ പോരാട്ടങ്ങൾ  independence day special  utharayanam  freedom fighting struggles  pazhassiraja  veluthambi dhalava  kochunni  kayamkulam  kalapani  veeraputhran  variyamkunnan  1921  സ്വാതന്ത്ര്യദിനം സിനിമ  independence day special Malayalam films
വേലുത്തമ്പി ദളവ (കടപ്പാട്: ട്വിറ്റർ)

പഴശ്ശിരാജ

1964ലും 35 വർഷങ്ങൾക്ക് ശേഷവും മലയാള സിനിമയിൽ കേരളസിംഹത്തിന്‍റെ പോരാട്ടകഥ പ്രമേയമാക്കി കലാസൃഷ്‌ടികൾ ഉണ്ടായി. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തു നിന്ന പഴശ്ശിരാജ, ഒടുവിൽ കീഴടങ്ങാതെ സ്വയം മരണം വരിച്ച സാഹസിക കഥ 70 ദശകങ്ങൾക്ക് പിന്നിലേക്കുള്ള സമൂഹത്തെയാണ് ചിത്രീകരിച്ചത്. 1964ൽ കുഞ്ചാക്കോ സംവിധാനം ചെയ്‌ത പഴശ്ശിരാജയിൽ ടൈറ്റിൽ റോളിലെത്തിയത് കൊട്ടാരക്കര ശ്രീധരൻ നായരാണ്. ഒപ്പം സത്യൻ, പ്രേംനസീർ തുടങ്ങിയ പ്രഗൽഭ നടന്മാരും ചിത്രത്തിന്‍റെ ഭാഗമായി. വയലാറിന്‍റെ വരികളും ആർ.കെ ശേഖരിന്‍റെ ഈണവും പഴശ്ശിരാജയെ പ്രേക്ഷകന് ഹൃദ്യസ്ഥമാക്കി.

2009ലെ പുതിയ പതിപ്പിലാകട്ടെ മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു കേരള പഴശ്ശിരാജയെ അവതരിപ്പിച്ചത്. ഹരിഹരന്‍റെ സംവിധാനത്തിൽ ഒരുക്കിയ പഴശ്ശിരാജ, 2009ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി.

ചരിത്രത്തിലെ പോരാട്ടകഥകൾ  വേലുത്തമ്പി ദളവ  കായംകുളം കൊച്ചുണ്ണി  വേലുത്തമ്പി ദളവ  പഴശ്ശിരാജ  ഉത്തരായണം  ഇത്തിക്കരപക്കി  കാലാപാനി  ഡോ. ബാബാസാഹേബ് അംബേദ്‌കർ  വീരപുത്രൻ  അബ്ദുറഹ്മാൻ സാഹിബ്  കേരള വർമ  സ്വാതന്ത്ര്യ പോരാട്ടങ്ങൾ  independence day special  utharayanam  freedom fighting struggles  pazhassiraja  veluthambi dhalava  kochunni  kayamkulam  kalapani  veeraputhran  variyamkunnan  1921  സ്വാതന്ത്ര്യദിനം സിനിമ  independence day special Malayalam films
പഴശ്ശിരാജ (കടപ്പാട്: ട്വിറ്റർ)

ഉത്തരായണം

"പാടത്ത് പണിയുന്നവന് ഭക്ഷണമില്ല, അവനെന്നും പട്ടിണിയിൽ ജീവിക്കുന്നു. നെയ്യുന്നവന് തുണിയില്ല, അവനെന്നും നഗ്നതയിൽ കഴിയുന്നു. ഈ പൊരുത്തക്കേട്... ദുസ്ഥിതി ഇത് വിദേശസാമ്രാജ്യത്വത്തിന്‍റെ ചൂഷണത്തിൽ നിന്നും ഉണ്ടായതാണ്. ഇതവസാനിക്കണം. എന്ത് വില കൊടുത്തും ഇതവസാനിപ്പിക്കണം. മുപ്പത്തിമുക്കോടി ഭാരതീയർക്ക് പൂർണ സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കാൻ കഴിയണം. ഇവിടെ ജനകീയ ജനാധിപത്യം പുലരണം. കാരിരുമ്പ് ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് യുവഭാരതം ഉയർത്തെഴുന്നേൽക്കുകയാണ്. അന്ധരുടെ കണ്ണുകൾ മൊഴിയട്ടെ, ബധിരരുടെ ചെവികൾ തുറക്കട്ടെ," മലയാള സിനിമയെ അന്താരാഷ്‌ട്ര തലത്തിലെത്തിച്ച ജി. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായണം ബ്രിട്ടീഷ് ശക്തികൾക്കെതിരെയുള്ള പോരാട്ടവീര്യമാണ് ശരമായി തൊടുത്തുവിട്ടത്.

തിക്കൊടിയന്‍റെ നാടകത്തെ വെള്ളിത്തിരയിൽ പകർത്തി ഒരു കാലഘട്ടത്തെ ശക്തമായി ആവിഷ്‌കരിക്കാൻ ചിത്രത്തിലൂടെ അരവിന്ദന് കഴിഞ്ഞു. അടൂർ ഭാസി, ബാലൻ കെ. നായർ, സുകുമാരൻ, മല്ലികാ സുകുമാരൻ എന്നിവരായിരുന്നു ഉത്തരായണത്തിലെ പ്രധാന താരങ്ങൾ.

ചരിത്രത്തിലെ പോരാട്ടകഥകൾ  വേലുത്തമ്പി ദളവ  കായംകുളം കൊച്ചുണ്ണി  വേലുത്തമ്പി ദളവ  പഴശ്ശിരാജ  ഉത്തരായണം  ഇത്തിക്കരപക്കി  കാലാപാനി  ഡോ. ബാബാസാഹേബ് അംബേദ്‌കർ  വീരപുത്രൻ  അബ്ദുറഹ്മാൻ സാഹിബ്  കേരള വർമ  സ്വാതന്ത്ര്യ പോരാട്ടങ്ങൾ  independence day special  utharayanam  freedom fighting struggles  pazhassiraja  veluthambi dhalava  kochunni  kayamkulam  kalapani  veeraputhran  variyamkunnan  1921  സ്വാതന്ത്ര്യദിനം സിനിമ  independence day special Malayalam films
ഉത്തരായണം (കടപ്പാട്: ട്വിറ്റർ)

ഇത്തിക്കരപക്കി

പ്രേം നസീർ, ജയഭാരതി, ശങ്കരാടി, കെ.പി. ഉമ്മർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശശികുമാർ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രമാണ് ഇത്തിക്കരപക്കി. നീചരായ സമ്പന്നരിൽ നിന്ന് കൊള്ളയടിച്ച്, പാവപ്പെട്ടവന്‍റെ പട്ടിണി മാറ്റിയ നാട്ടുകള്ളൻ ഇത്തിക്കരപക്കിയെ അവതരിപ്പിച്ചത് നിത്യഹരിത നായകൻ പ്രേം നസീർ തന്നെയായിരുന്നു. കഥ നടക്കുന്നത് സ്വതന്ത്ര ഇന്ത്യക്ക് മുമ്പ്. ബ്രിട്ടീഷുകാരുടെ ഭരണകാലം എത്ര അസഹനീയമായിരുന്നുവെന്നത് ഇത്തിക്കരപക്കിയുടെ പല തലങ്ങളിലായി ചിത്രീകരിക്കുന്നു. 1980ലാണ് ചിത്രം റിലീസ് ചെയ്‌തത്.

1921

ആഷിക് അബു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ശക്തമായ എതിർപ്പുകളാണ് അടുത്തിടെ ഉയർന്നത്. എന്നാൽ, 1988ൽ വാരിയം കുന്നനും മലബാർ കലാപവുമെല്ലാം ഐ.വി ശശിയുടെ ഫ്രെയിമുകളിലൂടെ മലയാളി കണ്ടിട്ടുണ്ട്. മലബാർ കലാപത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 1921ൽ മമ്മൂട്ടി ഖാദറായും ടി.ജി. രവി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായും വേഷമിട്ടു. ഒപ്പം മധു, സുരേഷ് ഗോപി, ഉർവശി, സീമ, സോമൻ തുടങ്ങിയ പ്രമുഖതാര നിര അണിനിരന്ന സിനിമയിൽ, ഇരുപതുകളിലെ മലബാർ സമൂഹവും ബ്രിട്ടീഷ് ക്രൂരതകളും അതിനെതിരെ ശബ്‌ദമുയർത്തിയ റിബലുകളും കഥാഗതിയായി. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ 1921, മികച്ച കലാമൂല്യമുള്ള സിനിമക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അർഹത നേടി.

ചരിത്രത്തിലെ പോരാട്ടകഥകൾ  വേലുത്തമ്പി ദളവ  കായംകുളം കൊച്ചുണ്ണി  വേലുത്തമ്പി ദളവ  പഴശ്ശിരാജ  ഉത്തരായണം  ഇത്തിക്കരപക്കി  കാലാപാനി  ഡോ. ബാബാസാഹേബ് അംബേദ്‌കർ  വീരപുത്രൻ  അബ്ദുറഹ്മാൻ സാഹിബ്  കേരള വർമ  സ്വാതന്ത്ര്യ പോരാട്ടങ്ങൾ  independence day special  utharayanam  freedom fighting struggles  pazhassiraja  veluthambi dhalava  kochunni  kayamkulam  kalapani  veeraputhran  variyamkunnan  1921  സ്വാതന്ത്ര്യദിനം സിനിമ  independence day special Malayalam films
1921 (കടപ്പാട്: ട്വിറ്റർ)

കാലാപാനി

"ഒരു ദിവസം എല്ലാ ഇന്ത്യക്കാരനും മനസിലാക്കും, എല്ലാ ഭാരതീയനും ഒരു മതമാണുള്ളതെന്ന്, അതാണ് ദേശഭക്തി," ആൻഡമാൻ നിക്കോബാറിലെ തടവറയിൽ ബ്രിട്ടീഷ് സൈന്യത്തിന്‍റെ പീഡനകളേറ്റ് വാങ്ങുന്ന സ്വാതന്ത്ര്യ സമര പോരാളികൾ. സ്വന്തം രാജ്യത്തിന്‍റെ മുക്തിക്ക് വേണ്ടി അടിയറവ് പറയാതെ, ക്രൂരതകൾ സഹിച്ച് ജയിലിനുള്ളിലും പൊരുതുന്ന കുറേ ധീരന്മാരെ പ്രിയദർശൻ കാലാപാനിയിൽ അവതരിപ്പിച്ചു. ഗോവർദ്ധനും മുകുന്ദും മിർസാ ഖാനുമെല്ലാം സംവിധാകന്‍റെ രൂപകൽപനയിൽ തെളിഞ്ഞതാണെങ്കിലും കാലാപാനി ജയിൽ അന്തേവാസികളും സംഭവങ്ങളും ഒരുകാലത്ത് ഇവിടെ ജീവൻ ബലികർപ്പിച്ച ധീരപോരാളികളുടെ പ്രതിനിധികളാണെന്ന് തന്നെ പറയാം.

ചരിത്രത്തിലെ പോരാട്ടകഥകൾ  വേലുത്തമ്പി ദളവ  കായംകുളം കൊച്ചുണ്ണി  വേലുത്തമ്പി ദളവ  പഴശ്ശിരാജ  ഉത്തരായണം  ഇത്തിക്കരപക്കി  കാലാപാനി  ഡോ. ബാബാസാഹേബ് അംബേദ്‌കർ  വീരപുത്രൻ  അബ്ദുറഹ്മാൻ സാഹിബ്  കേരള വർമ  സ്വാതന്ത്ര്യ പോരാട്ടങ്ങൾ  independence day special  utharayanam  freedom fighting struggles  pazhassiraja  veluthambi dhalava  kochunni  kayamkulam  kalapani  veeraputhran  variyamkunnan  1921  സ്വാതന്ത്ര്യദിനം സിനിമ  independence day special Malayalam films
കാലാപാനി (കടപ്പാട്: ട്വിറ്റർ)

ഡോ. ബാബാസാഹേബ് അംബേദ്‌കർ

സാമൂഹിക പരിഷ്‌കർത്താവ് ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജീവിതവും അദ്ദേഹം ഉയർത്തിപ്പിടിച്ച ചിന്തകളും പുരോഗമന വാദങ്ങളും ചരിത്രപുസ്‌ത്കത്തിൽ വെറും ഒന്നോ രണ്ടോ പേജിലൊതുങ്ങിയപ്പോൾ, മൂന്ന് മണിക്കൂർ നീണ്ട ചരിത്ര സിനിമയാവട്ടെ അംബേദ്‌കറോട് നീതി പുലർത്തി. സംവിധായകൻ ജബ്ബാര്‍ പട്ടേൽ ചിത്രത്തെ ഇംഗ്ലീഷ് ഭാഷയിലാണ് ചിത്രീകരിച്ചത്. പിന്നീടിത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അന്തര്‍ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ ചിത്രം കോളനി ഭരണകാലഘട്ടമാണ് ചിത്രീകരിക്കുന്നത്. 1901 മുതല്‍ 1956 വരെയുള്ള ഡോ. അംബേദ്കറുടെ ജീവിതസമരങ്ങളെ ചിത്രം അടയാളപ്പെടുത്തി. നവോത്ഥാനനായകന്‍റെ കഥയിലൊതുങ്ങാതെ സ്വതന്ത്രഭാരതത്തിന് മുമ്പുള്ള സമൂഹം തിരശ്ശീലയിൽ അവതരിപ്പിച്ച സംവിധാനമികവ് എടുത്തുപറയേണ്ടത് തന്നെയാണ്.

ചരിത്രത്തിലെ പോരാട്ടകഥകൾ  വേലുത്തമ്പി ദളവ  കായംകുളം കൊച്ചുണ്ണി  വേലുത്തമ്പി ദളവ  പഴശ്ശിരാജ  ഉത്തരായണം  ഇത്തിക്കരപക്കി  കാലാപാനി  ഡോ. ബാബാസാഹേബ് അംബേദ്‌കർ  വീരപുത്രൻ  അബ്ദുറഹ്മാൻ സാഹിബ്  കേരള വർമ  സ്വാതന്ത്ര്യ പോരാട്ടങ്ങൾ  independence day special  utharayanam  freedom fighting struggles  pazhassiraja  veluthambi dhalava  kochunni  kayamkulam  kalapani  veeraputhran  variyamkunnan  1921  സ്വാതന്ത്ര്യദിനം സിനിമ  independence day special Malayalam films
ഡോ. ബാബാസാഹേബ് അംബേദ്‌കർ (കടപ്പാട്: ട്വിറ്റർ)

വീരപുത്രൻ

സ്വാതന്ത്ര്യ സമര പോരാളി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്‍റെ ജീവിതകഥ പി.ടി കുഞ്ഞുമുഹമ്മദ് 2011ൽ സിനിമയാക്കി ഒരുക്കി. ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരായി കേരളത്തിൽ നടന്ന വിപ്ലവകഥകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചരിത്രസിനിമ കോളനി ഭരണത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നു. ബംഗാളി നടി റെയ്മാ സെന്നാണ് നരേൻ അവതരിപ്പിച്ച സാഹിബിന്‍റെ ഭാര്യ കുഞ്ഞി ബീവാത്തുവിന്‍റെ വേഷം ചെയ്‌തത്. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ കേരളത്തിൽ, പ്രത്യേകിച്ചും മലബാർ മേഖലയിൽ നടന്ന വിപ്ലവങ്ങളെ അബ്ദുറഹ്മാൻ സാഹിബിന്‍റെ ജീവിതത്തിന്‍റെ പശ്ചാത്തലത്തിൽ ചിത്രം പുനരാവിഷ്കരിച്ചു.

ചരിത്രത്തിലെ പോരാട്ടകഥകൾ  വേലുത്തമ്പി ദളവ  കായംകുളം കൊച്ചുണ്ണി  വേലുത്തമ്പി ദളവ  പഴശ്ശിരാജ  ഉത്തരായണം  ഇത്തിക്കരപക്കി  കാലാപാനി  ഡോ. ബാബാസാഹേബ് അംബേദ്‌കർ  വീരപുത്രൻ  അബ്ദുറഹ്മാൻ സാഹിബ്  കേരള വർമ  സ്വാതന്ത്ര്യ പോരാട്ടങ്ങൾ  independence day special  utharayanam  freedom fighting struggles  pazhassiraja  veluthambi dhalava  kochunni  kayamkulam  kalapani  veeraputhran  variyamkunnan  1921  സ്വാതന്ത്ര്യദിനം സിനിമ  independence day special Malayalam films
വീരപുത്രൻ (കടപ്പാട്: ട്വിറ്റർ)

കായംകുളം കൊച്ചുണ്ണി

നിവിൻ പോളി ടൈറ്റിൽ റോളിലെത്തി, 2018ൽ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയിൽ ബ്രിട്ടീഷ് ഭരണവും അന്നത്തെ കേരളസമൂഹവും പശ്ചാത്തലമാകുന്നു. മുന്തിയ സമൂഹത്തിലെ ആളുകളിൽ നിന്ന് കൊള്ളയടിക്കുന്ന കൊച്ചുണ്ണി ബ്രിട്ടീഷുകാരുടെ പിടിയിലാകുന്നതും തൂക്കുകൊലക്ക് വിധിക്കപ്പെടുന്നതും റോഷൻ ആൻഡ്രൂസ് തയ്യാറാക്കിയ മലയാള ചലച്ചിത്രത്തിൽ ആവിഷ്‌കരിച്ചു. കോളനി ഭരണകാലഘട്ടത്തിൽ നമ്മുടെ നാട്ടിലെ സ്‌ത്രീകളെ ബ്രിട്ടീഷ് സൈനികർ ഉപയോഗിച്ചിരുന്നതും ചിത്രത്തിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. നിർധരരായ കർഷകർക്ക് വിദേശികളിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകളെയും കായംകുളം കൊച്ചുണ്ണി അവതരിപ്പിച്ചു.

ചരിത്രത്തിലെ പോരാട്ടകഥകൾ  വേലുത്തമ്പി ദളവ  കായംകുളം കൊച്ചുണ്ണി  വേലുത്തമ്പി ദളവ  പഴശ്ശിരാജ  ഉത്തരായണം  ഇത്തിക്കരപക്കി  കാലാപാനി  ഡോ. ബാബാസാഹേബ് അംബേദ്‌കർ  വീരപുത്രൻ  അബ്ദുറഹ്മാൻ സാഹിബ്  കേരള വർമ  സ്വാതന്ത്ര്യ പോരാട്ടങ്ങൾ  independence day special  utharayanam  freedom fighting struggles  pazhassiraja  veluthambi dhalava  kochunni  kayamkulam  kalapani  veeraputhran  variyamkunnan  1921  സ്വാതന്ത്ര്യദിനം സിനിമ  independence day special Malayalam films
കായംകുളം കൊച്ചുണ്ണി (കടപ്പാട്: ട്വിറ്റർ)

സൂര്യനസ്‌തമിക്കാത്ത ദേശത്തിൽ നിന്നും ഉദയസൂര്യനെത്തുന്നതിന് മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തു. 1947 ഓഗസ്റ്റ് 15ലെ ഉദയസൂര്യൻ കണ്ടുണർന്നത് ധീരരുടെ ആത്മത്യാഗത്തിലൂടെ പോരാടി, ഉയർത്തെണീറ്റ നവഭാരതത്തെയായിരുന്നു. സ്വാതന്ത്ര്യം ഒരു അർധരാത്രിയിൽ ഭാരതീയ മണ്ണിലേക്ക് തിരിച്ചെത്തിയതും അതിന് മുമ്പുള്ള സംഭവ വികാസങ്ങളും ഭാവനയിൽ നിന്നും ചരിത്രത്താളുകളുകളിൽ നിന്നും പകർത്തിയെടുത്ത് സിനിമകളാക്കി മനോഹരമായി ചലച്ചിത്രകാരന്മാർ അവതരിപ്പിച്ചു. അതാകട്ടെ ഇവിടെ ജീവിച്ചിരുന്ന ത്യാഗികൾക്കും ധീരർക്കുമുള്ള സമർപ്പണവുമായിരുന്നെന്ന് പറയാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.