ETV Bharat / jagte-raho

വ്യാജ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്; പ്രധാന പ്രതി പിടിയിൽ

author img

By

Published : Dec 8, 2019, 4:47 PM IST

യുപിഐ അക്കൗണ്ടുപയോഗിച്ചാണ് ഇവരുടെ തട്ടിപ്പ്. കസ്റ്റമര്‍ കെയറുകള്‍ പ്രവര്‍ത്തിക്കുന്നത് കൊല്‍ക്കത്തയും ജാര്‍ഖണ്ഡും കേന്ദ്രീകരിച്ച്.

onlinecheet  ഓണ്‍ലൈന്‍ തട്ടിപ്പ്  വ്യാജകസ്റ്റമര്‍ കെയര്‍
വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്; പ്രധാന പ്രതി പിടിയിൽ

കൊച്ചി: വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ ജാർഖണ്ഡിൽ നിന്ന് പൊലീസ് പിടികൂടി. ദേവ്ഗർ ജില്ലയിൽ പാലാജോരി ഗ്രാമത്തിലെ ഫാറൂഖ് അൻസാരി (25) ആണ് പിടിയിലായത്.

ബാങ്ക് അക്കൗണ്ടില്‍ നിന്നും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം കൈമാറാന്‍ അനുവദിക്കുന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ). യുപിഐ. ഈ ആപ്ളിക്കേഷന്‍റെ സാങ്കേതികത്വം അറിയാത്തവരുടെ അജ്ഞത മുതലെടുത്ത് വ്യാജ കോൾ സെന്‍റർ നമ്പറുകള്‍ പ്രദർശിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിമാന ടിക്കറ്റ് പിന്‍വലിക്കാന്‍ വേണ്ടി പെരുമ്പാവൂര്‍ സ്വദേശി കസ്റ്റമര്‍ കെയറിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. വിമാന കമ്പനിയുടെ പേരില്‍ നിര്‍മിച്ച വ്യാജ കോള്‍ സെന്‍ററിലേക്കായിരുന്നു ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ വിളിച്ചത്. 11,5000 രൂപയാണ് ഇയാളില്‍ നിന്നും സംഘം തട്ടിയെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം ജാര്‍ഖണ്ഡില്‍ നിന്നും പൊലീസ് പിടിയിലാകുന്നത്. കൊൽക്കത്തയും ജാര്‍ഖണ്ഡും കേന്ദ്രീകരിച്ചാണ് ഇത്തരം കോള്‍സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

ആധാർ നമ്പർ ഉപയോഗിച്ച് പുതിയ മൊബൈൽ കണക്ഷനുകൾ എടുക്കുന്ന നിരക്ഷരരായ സാധാരണക്കാരെ വിരലടയാളം പതിഞ്ഞിട്ടില്ല എന്ന് വിശ്വസിപ്പിച്ച് പലവട്ടം വിരലടയാളം പതിപ്പിച്ച് ആ ഐഡി പ്രൂഫ് ഉപയോഗിച്ച് അഞ്ചും ആറും കണക്ഷനുകൾ സംഘടിപ്പിച്ച് ആ നമ്പറുകൾ കോൾ സെന്‍റര്‍ നമ്പറുകളായി ഉപയോഗിക്കുകയാണ് ഇവരുടെ രീതി. ജാര്‍ഖണ്ഡിലെ ദേവ്ഗര്‍ ജില്ലാ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് കേരള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പിടിയിലാകുമ്പോഴും ഇയാള്‍ പത്തോളം മൊബൈല്‍ ഫോണുമായി വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് പലരുടേയും കോളുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Intro:ഓൺ ലൈൻ വഴി പണം തട്ടിപ്പ് പ്രധാന പ്രതി പിടിയിൽBody:വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ


കൊച്ചി: വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ ജാർഖണ്ഡിൽ നിന്ന് പോലീസ് പിടികൂടി. ദേവ്ഗർ ജില്ലയിൽ പാലാജോരി ഗ്രാമത്തിലെ അലി ഹുസൈൻ അൻസാരി മകൻ ഫാറൂഖ് അൻസാരി (25) ആണ് പിടിയിലായത്. ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). യു.പി.ഐ ആപ്ളികേഷനുകളുടെ സാങ്കേതികത്വം അറിയാത്തവരുടെ അജ്ഞത മുതലെടുത്ത് ഗൂഗിൾ ബിസിനസ് സിസ്റ്റം ഉപയോഗിച്ച് വ്യാജ കോൾ സെന്റർ നമ്പറുകള്‍ പ്രദർശിപ്പിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ വിലസുന്നത്. വിമാനടിക്കറ്റ് ക്യാൻസൽ ചെയ്യുവാൻ വേണ്ടി ഗൂഗിളിൽ സേർച്ച് ചെയ്ത് കിട്ടിയ വിമാനകമ്പനിയുടെ പേരിൽ ക്രിയേറ്റ് ചെയ്ത വ്യാജ കസ്റ്റമർ കെയർ കോൾ സെന്‍റെര്‍ നംമ്പറിലേക്ക് വിളിച്ച പെരുമ്പാവൂർ സ്വദേശിയുടെ 115000 രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയെയാണ് പോലീസ് 6 മാസം നീണ്ട കഠിനപരിശ്രമത്തിലൂടെ ജാർഖണ്ഡിൽ നിന്ന് വലയിലാക്കിയത്. യു.പി.ഐ ആപ്ളിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് വേണ്ട രഹസ്യകോഡുകൾ കൈമാറുന്നതിന് ബാങ്കുകൾ അനുവദിച്ചിട്ടുള്ള ഒരു മിനിട്ടിനും മൂന്ന് മിനുട്ടിനും ഇടയിലുള്ള സമയം ഉപയോഗപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ഇരകളെ വലയിലാക്കുന്നത്. പശ്ചിമബംഗാളിലെ കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോൾ സെന്‍റെറുകളുടെ യഥാർത്ഥ ഉറവിടം തമിഴ്നാട്ടിലെയും ഉത്തർപ്രദേശിലെയും തിരുട്ട് ഗ്രാമങ്ങൾക്ക് സമാനമായ രീതിയിൽ ജാർഖണ്ഡിലെ മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന സൈബർ ഗ്രാമങ്ങളിലാണ്. ആധാർ നമ്പർ ഉപയോഗിച്ച് പുതിയ മൊബൈൽ കണക്ഷനുകൾ എടുക്കുന്ന നിരക്ഷരരായ സാധാരണക്കാരെ വിരലടയാളം പതിഞ്ഞിട്ടില്ല എന്ന് വിശ്വസിപ്പിച്ച് പലവട്ടം വിരലടയാളം പതിപ്പിച്ച് ആ ഐഡി പ്രൂഫ് ഉപയോഗിച്ച് അഞ്ചും ആറും കണക്ഷനുകൾ സംഘടിപ്പിച്ച് ആ നമ്പറുകൾ കോൾ സെന്‍റെര്‍ നമ്പറുകളായി ഉപയോഗിക്കുന്നതിനാൽ ഇത്തരം തട്ടിപ്പ് സംഘത്തെ വലയിലാക്കുക അതീവദുഷ്കരമാണ്. നമ്പർ പിന്തുടർന്ന് എത്തിച്ചേരുക സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത ഏതെങ്കിലും സാധാരണ വീട്ടമ്മമാരിലായിരിക്കും. സൈബർ സെല്ലിന്റെ സഹായത്തോടെ രണ്ടാഴ്ചയോളം ബംഗാളിലും ജാർഖണ്ഡിലുമായി താമസിച്ച് ശേഖരിച്ച വിവരങ്ങളുടെയും മൊബൈൽ ലൊക്കേഷനുകളുടെയും, ബാങ്ക് അക്കൗണ്ട് വിലാസങ്ങളുടെയും പിൻബലത്താൽ കൊൽക്കത്തയിലെ ചേരികളിലെ കുടുസ്സ് മുറികളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന കോൾ സെന്റ സെന്‍റെറുകളുടെയും ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ഹോൾഡറുകളിലേക്കും പരസ്പരം കണക്റ്റ് ചെയ്യുന്ന സൈബർ ലിങ്കുകൾ വഴി യഥാർത്ഥ തട്ടിപ്പുകാരന്‍റെ മേൽവിലാസത്തിലേക്ക് എത്തിപ്പെട്ടതിലും സാഹസികമായിരുന്നു മുന്നോട്ടുള്ള പ്രയാണം. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഇവരിൽ കുടിൽ വ്യവസായം പോലെ ഓരോ വീട്ടിലെയും ഒരാളെങ്കിലും ഓൺലൈൻ തട്ടിപ്പ് ശ്ര്യംഖലയിൽ പ്രവർത്തിക്കുന്നവരായിരിക്കും. ഗ്രാമവാസികൾ ഇതിനെ ഒരു അംഗീകൃത തൊഴിലായി അംഗീകരിക്കുകയും ചെയ്യുന്നതിനാൽ നാട്ടുകാരിൽ നിന്നും യാതൊരു സഹകരണവും ലഭ്യമാകില്ല. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് ദേവ്ഗർ ജില്ലാ സൈബർ ഓഫീസർ നേഹാ ബാല അനുവദിച്ച് തന്ന സായുധസേനയുടെ പിൻബലത്താൽ പുലർച്ചെ വീട് വളഞ്ഞ് പ്രതിയെ കീഴ്പ്പെടുത്തുമ്പോഴും പ്രതി പത്തോളം മൊബൈൽ ഫോണുകളുമായി സ്വന്തം തൊഴിലിൽ വ്യാപൃതനായിരുന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.