ETV Bharat / city

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ വിടുതൽ ഹർജിയിൽ 19ന് വിധി പറയും

author img

By

Published : Oct 14, 2022, 4:41 PM IST

പ്രതി നടത്തിയത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയെന്നും, അമിത വേഗതയാണ് അപകട കാരണമായെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ വാദിച്ചു. അതേസമയം നടന്നത് ഒരു അപകട മരണം മാത്രമാണെന്നാണ് ശ്രീറാമിന്‍റെ അഭിഭാഷകന്‍റെ വാദം.

കെ എം ബഷീർ  k m basheer  ശ്രീറാം വെങ്കിട്ടരാമൻ  വഫ ഫിറോസ്  k m basheer death case  release petition of wafa feroze  കെ എം ബഷീർ കൊലക്കേസ്  sriram venkataraman  മ്യൂസിയം പൊലീസ്  ശ്രീറാം വെങ്കിട്ടരാമന്‍റെ വിടുതൽ ഹർജി  വഫ ഫിറോസിന്‍റെ വിടുതൽ ഹർജി  കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്  ജഡ്‌ജി സനിൽ കുമാർ  പബ്ലിക്‌ പ്രോസർക്യൂട്ടർ  ശ്രീറാം
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ വിടുതൽ ഹർജിയിൽ 19ന് വിധി പറയും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നും, രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍റെയും, വഫ ഫിറോസിന്‍റെയും വിടുതൽ ഹർജിയിൽ ഒക്‌ടോബര്‍ 19ന് വിധി പറയും. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പ്രതി നടത്തിയത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയെന്നും, അമിത വേഗം അപകട കാരണമായെന്നും മരണപ്പെട്ട വ്യക്തിക്ക് നീതി ലഭിക്കണമെങ്കിൽ വിചാരണ നടക്കണമെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ വാദിച്ചു. അപകടം സംഭവിച്ചത് മുതൽ കേസിലെ തെളിവുകൾ നശിപ്പിക്കുവാൻ ശ്രീറാം ശ്രമിച്ചിരുന്നു.

മ്യൂസിയം പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ രണ്ടാം പ്രതി വഫയാണ് വാഹനം ഓടിച്ചത് എന്ന് പറഞ്ഞത് ഇതിന് തെളിവാണ്. ഇതിന് ശേഷം രക്ത സാമ്പിൾ എടുക്കുവാൻ പൊലീസിന് സമ്മതം നൽകുന്നത് സംഭവം നടന്ന് 10 മണിക്കൂറിന് ശേഷമായിരുന്നു. ഇതെല്ലാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു.

അതേസമയം നടന്നത് ഒരു അപകട മരണം മാത്രമാണെന്ന് ശ്രീറാമിന്‍റെ അഭിഭാഷകൻ വാദിച്ചു. ശരീരത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലായെന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ട്‌ പൊലീസ് തന്നെ സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ശ്രീറാം അറിഞ്ഞുകൊണ്ട് അപകടം നടത്തി എന്ന് പ്രോസിക്യൂഷന് പറയുവാൻ കഴിയുമെന്ന് ശ്രീറാമിന്‍റെ അഭിഭാഷകൻ ചോദിച്ചു.

വൈദ്യുതി പോസ്റ്റ്‌ വാഹനം കൊണ്ട് ഇടിച്ച് നശിച്ച സാഹചര്യത്തിൽ വൈദ്യുതി നിയമം അനുസരിച്ചുള്ള വകുപ്പ് കൂടി കുറ്റപത്രത്തിൽ ചേർക്കേണ്ടിയിരുന്നില്ലേ എന്ന് ജഡ്‌ജി സനിൽ കുമാർ പ്രോസിക്യൂഷനോട് ആരാഞ്ഞു. നേരത്തെ രണ്ടാം പ്രതി വഫയുടെ വിടുതൽ ഹർജി വാദം പൂർത്തിയായിരുന്നു.

കേസ് പരിഗണിച്ചപ്പോൾ രണ്ടു പ്രതികളും കോടതിയിൽ ഉണ്ടായിരുന്നു. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരണപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.