ന്യൂഡൽഹി: എൻഎസ്‌ഇ സെബിയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്കുള്ള (ഐപിഒ) അംഗീകാരങ്ങൾക്ക് സമീപിച്ചു. ഈ വർഷം സെപ്റ്റംബറോടെ പബ്ലിക് ഇഷ്യു ആരംഭിക്കാൻ സാധ്യത. കലണ്ടർ വർഷത്തിന്‍റെ മൂന്നാം പാദത്തോടെ ഐപിഒ ആരംഭിക്കാനാകുമെന്നും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ അംഗീകാരത്തിന് വിധേയമാണിതെന്നും എൻഎസ്‌ഇ എംഡിയും സിഇഒയുമായ വിക്രം ലിമയേ പറഞ്ഞു.
എക്സ്ചേഞ്ചിനും അതിന്‍റെ ചില ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ സെബി നടത്തിയ അന്വേഷണത്തെത്തുടർന്ന് എൻഎസ്‌ഇ ലിസ്‌റ്റിംഗ് പ്ലാനുകൾ പുതുക്കിയിരുന്നു. എക്സ്ചേഞ്ച് കോ-ലൊക്കേഷൻ സൗകര്യം ദുരുപയോഗം ചെയ്യുകയും ചില ട്രേഡിംഗ് അംഗങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്‌തുവെന്നാണ് ആരോപണം.