ETV Bharat / briefs

നിപ വൈറസ് ബാധ: വിദ്യാർഥിയെ മുറിയിലേക്ക് മാറ്റാനാകുമെന്ന് ഡോക്ടർ ഇടിവി ഭാരതിനോട്

author img

By

Published : Jun 8, 2019, 7:32 PM IST

Updated : Jun 8, 2019, 8:56 PM IST

പനി മാറിയാൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഐസൊലേഷൻ വാർഡിൽ നിന്ന് മുറിയിലേക്ക് മാറ്റാനാകുമെന്ന് ഡോക്ടർ അറിയിച്ചു

നിപ രോഗം ബാധിച്ച വിദ്യാർത്ഥിയെ മുറിയിലേക്ക് മാറ്റാനാകുമെന്ന് ഡോക്ടർ

കൊച്ചി: നിപ രോഗം ബാധിച്ച വിദ്യാർഥിയെ പനി മാറിയാൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഐസൊലേഷൻ വാർഡിൽ നിന്ന് മുറിയിലേക്ക് മാറ്റാനാകുമെന്ന് ഡോക്ടർ. സംസാരം വളരെ കുഴഞ്ഞ അവസ്ഥയിലാണ് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടാതെ കൈകാലുകൾക്ക് വിറയലും, ബോധക്ഷയവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബോധം വരുമ്പോൾ എഴുന്നേറ്റിരിക്കുന്നുണ്ടെന്നും, ഭക്ഷണം തനിയെ കഴിക്കുവാൻ തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടർ ബോബി വർക്കി ഇ ടി ടിവി ഭാരതിനോട് പറഞ്ഞു.

നാലോ അഞ്ചോ ദിവസം പനിയും, ബോധക്ഷയവുമുളള അവസ്ഥയിലാണ് വിദ്യാർഥിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എംആർഐ ഉൾപ്പെടെ പരിശോധിച്ചതിൽ അസാധാരണമായ ചിലത് ശ്രദ്ധയിൽപ്പെട്ടു. മഞ്ഞപ്പിത്തം, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പരിശോധനകൾ നടത്തിയെങ്കിലും നെഗറ്റീവ് ഫലം തിരിച്ചറിഞ്ഞതോടെ സംശയം വർധിച്ചു. തുടർന്ന് നട്ടെല്ലിൽ നിന്ന് ശ്രവം കുത്തിയെടുത്ത് ബാംഗ്ലൂരിലെ ലാബിലേക്ക് അയച്ചു. പിന്നീട് ഫലം വന്നപ്പോൾ നിപ വൈറസ് പോസിറ്റീവായി. തുടർന്ന് ഡി എം ഒ യെയും, അധികാരികളെയും വിവരം അറിയിക്കുകയായിരുന്നു.

വിദ്യാർഥിയെ മുറിയിലേക്ക് മാറ്റാനാകുമെന്ന് ഡോക്ടർ ഇടിവി ഭാരതിനോട്

തലച്ചോറിനെയും മസ്തിഷ്കത്തെയും കൂടുതലായി ബാധിക്കുന്ന അസുഖമാണ് നിപ. എന്നാൽ ചുരുക്കം ചിലർക്ക് ഇത് ശ്വാസകോശത്തെയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ തവണ നിരവധി പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിനാൽ ഉറവിടം കണ്ടെത്താൻ എളുപ്പമായിരുന്നു. ഇപ്പോൾ ഒരു രോഗിക്ക് മാത്രം രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉറവിടം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ പരിമിതമാണെന്നും ഡോക്ടർ ബോബി വർക്കി പറയുന്നു.

Intro:


Body:നിപ രോഗം ബാധിച്ച വിദ്യാർത്ഥിയെ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ പനി മാറിയാൽ ഐസൊലേഷൻ വാർഡിൽ നിന്ന് മുറിയിലേക്ക് മാറ്റാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാർത്ഥിയെ ചികിത്സിക്കുന്ന ഡോക്ടർ. സംസാരം വളരെ കുഴഞ്ഞ അവസ്ഥയിലാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടാതെ കൈകാലുകൾക്ക് വിറയലും, ബോധക്ഷയവും രോഗിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബോധം വരുമ്പോൾ എഴുന്നേറ്റിരിക്കുന്നുണ്ടെന്നും, ഭക്ഷണം തനിയെ കഴിക്കുവാൻ തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടർ ബോബി വർക്കി ഇ ടി ടിവി ഭാരതിനോട് പറഞ്ഞു.

bite

നാലോ അഞ്ചോ ദിവസം പനിയും, ബോധക്ഷയവുമുളള അവസ്ഥയിലാണ് വിദ്യാർത്ഥിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എംആർഐ ഉൾപ്പെടെ പരിശോധിച്ചതിൽ അസാധാരണമായ ചിലത് ശ്രദ്ധയിൽപ്പെട്ടു. മഞ്ഞപ്പിത്തം ,എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പരിശോധനകൾ നടത്തിയെങ്കിലും നെഗറ്റീവ് ഫലം തിരിച്ചറിഞ്ഞതോടെ സംശയം വർധിച്ചു. തുടർന്ന് നട്ടെല്ലിൽ നിന്ന് ശ്രവം കുത്തിയെടുത്തു ബാംഗ്ലൂരിലെ ലാബിലേക്ക് അയച്ചു. പിന്നീട് ഫലം വന്നപ്പോൾ നിപ്പ വൈറസ് പോസിറ്റീവായി. തുടർന്ന് ഡി എം ഒ യെയും, അധികാരികളെ വിവരം അറിയിക്കുകയായിരുന്നു- ഡോക്ടർ പറഞ്ഞു.

bite

തലച്ചോറിനെയും മസ്തിഷ്കത്തെയും കൂടുതലായി ബാധിക്കുന്ന അസുഖമാണ് നിപ. എന്നാൽ ചുരുക്കം ചിലർക്ക് ഇത് ശ്വാസകോശത്തെയും ബാധിക്കുന്നുണ്ട്.കഴിഞ്ഞ തവണ നിരവധി പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിനാൽ ഉറവിടം കണ്ടെത്താൻ എളുപ്പമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു രോഗിക്ക് മാത്രം രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉറവിടം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ പരിമിതമാണെന്നും ഡോക്ടർ ബോബി വർക്കി പറയുന്നു.

Adarsh Jacob
ETV Bharat
Kochi


Conclusion:
Last Updated : Jun 8, 2019, 8:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.