ETV Bharat / bharat

Maharashtra Politics| എംഎൽഎമാർക്കെതിരായ അയോഗ്യത ഹർജികളിൽ സുപ്രീം കോടതി അടിയന്തര വാദം കേൾക്കണമെന്ന് ശിവസേന യുബിടി

author img

By

Published : Jul 9, 2023, 4:39 PM IST

shivsena ubt  urgent hearing on disqualification petition  maharashtra politics  sivasena  maharashtra disqualification petition  Eknath Shinde  Uddhav Thackeray  ഏകനാഥ് ഷിൻഡെ  അയോഗ്യത ഹർജി  അയോഗ്യത ഹർജികളിൽ അടിയന്തര വാദം  സുപ്രീംകോടതി  ശിവസേന യുബിടി
Maharashtra Politics

ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാർക്കെതിരായ അയോഗ്യത ഹർജികളിൽ അടിയന്തര വാദം കേൾക്കണമെന്ന് സുനിൽ പ്രഭു വീണ്ടും സുപ്രീം കോടതിയിൽ

മുംബൈ : ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർക്കെതിരെ ഒരു വർഷത്തിലേറെയായി നിലനിൽക്കുന്ന അയോഗ്യത ഹർജികളിൽ അടിയന്തര വാദം കേൾക്കണമെന്ന് ശിവസേന യുബിടി വിഭാഗം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അയോഗ്യത ഹർജിയിൽ തീരുമാനം വേഗത്തിലാക്കാൻ മഹാരാഷ്‌ട്ര നിയമസഭ സ്‌പീക്കർ രാഹുൽ നർവേക്കറോട് നിർദേശിക്കണമെന്നാണ് ശിവസേന യുബിടി നേതാവ് സുനിൽ പ്രഭു ആവശ്യപ്പെട്ടിട്ടുള്ളത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഏക്‌നാഥ് ഷിന്‍ഡെ - താക്കറെ വിഭാഗം എംഎല്‍എമാര്‍ക്ക് എതിരായ അയോഗ്യത ഹർജിയിൽ തീരുമാനം ഉണ്ടാക്കാൻ സ്‌പീക്കറോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.

സുനിൽ പ്രഭുവിന്‍റെ അയോഗ്യത ഹർജി : ന്യായമായ സമയത്തിനുള്ളിൽ തീരുമാനം കൈകൊള്ളണമെന്നായിരുന്നു കോടതി നിർദേശം. ഇതേ തുടർന്ന് ഷിൻഡെ വിഭാഗത്തിലെ 40 എംഎൽഎമാരോടും താക്കറെ വിഭാഗത്തിലെ 14 അംഗങ്ങളോടും നടപടി ഒഴിവാക്കുന്നതിനായി മുഴുവൻ തെളിവുകളും ഹാജരാക്കാൻ സ്‌പീക്കർ ആവശ്യപ്പെടുകയും ചെയ്‌തു. ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർക്കെതിരെ 2022 ജൂൺ 23ന് താക്കറെ വിഭാഗം എംഎൽഎ സുനിൽ പ്രഭുവാണ് അയോഗ്യത ഹർജി നൽകിയത്. സ്‌പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്‌പീക്കറായ നർഹരി സിർവാളാണ് നോട്ടിസ് ഏറ്റുവാങ്ങിയത്.

ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂലൈ നാലിന് നടപടി വേഗത്തിലാക്കാൻ പ്രഭു വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തീരുമാനം വേഗത്തിലുണ്ടാകണമെന്ന് കോടതി നിർദേശിച്ചെങ്കിലും സ്‌പീക്കർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രഭു നൽകിയ ഹർജിയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ശിവസേനയുടെ ഭരണഘടന പതിപ്പ് ലഭിച്ചതായി രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞിരുന്നു.

also read : Shivsena Maharashtra| ഷിന്‍ഡെ,താക്കറെ വിഭാഗം എംഎല്‍എമാരുടെ അയോഗ്യത ഹര്‍ജി; മറുപടി തേടി സ്‌പീക്കറുടെ നോട്ടിസ്

തെളിവുകൾ ഹാജരാക്കാൻ ഏഴ് ദിവസം : ഇതിന് പിന്നാലെയാണ് നടപടികള്‍ വേഗത്തിലാക്കാനുള്ള സ്‌പീക്കറുടെ നിര്‍ദേശം. തെളിവുകൾ ഹാജരാക്കാൻ ഏഴ് ദിവസത്തെ സമയമാണ് എംഎൽഎമാർക്ക് സ്‌പീക്കർ നൽകിയിട്ടുള്ളത്. എംഎൽഎമാരുടെ രേഖാമൂലമുള്ള പ്രതികരണം ലഭിച്ച ശേഷം ഇവരുടെ അയോഗ്യത സംബന്ധിച്ച് സ്‌പീക്കർ നടപടിയെടുക്കുമെന്നാണ് സൂചന.

2022 ജൂണില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മറ്റ് 40 എംഎല്‍എമാരും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടത്തിയ വിമത നീക്കം സര്‍ക്കാറിന്‍റെ തകര്‍ച്ചയിലാണ് കലാശിച്ചത്. വിമത നീക്കത്തിന് പിന്നാലെ മഹാ വികാസ് അഘാഡി തകര്‍ന്നതോടെ ഏക്‌നാഥ് ഷിന്‍ഡെയും വിമത നിയമസഭാംഗങ്ങളും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുമായി കൈകോര്‍ക്കുകയായിരുന്നു. ജൂലൈ രണ്ടിന് എൻസിപി പിളർന്നതോടെ കലുഷിതമായ മഹാരാഷ്‌ടയിലെ രാഷ്‌ട്രീയം നിലവിൽ ഉറ്റുനോക്കുന്നത് താക്കറെ വിഭാഗത്തിന്‍റെ ഹർജിയിലുള്ള സുപ്രീം കോടതി വിധിയിലാണ്.

also read : Neelam Gorhe | ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി ; ഷിന്‍ഡെ പക്ഷത്ത് ചേക്കേറി നീലം ഗോര്‍ഹെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.