ETV Bharat / bharat

Sanjay Raut| 'പ്രിയങ്ക വാരാണസിയില്‍ പ്രധാന മന്ത്രിക്കെതിരെ മത്സരിച്ചാല്‍ ജയിക്കും': സഞജയ്‌ റാവത്ത്

author img

By

Published : Aug 14, 2023, 10:50 AM IST

വാരാണസിയില്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിച്ചാല്‍ പ്രിയങ്ക ഗാന്ധി വിജയിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് നേതാവ് സഞ്ജയ്‌ റാവത്ത്. റായ്‌ ബറേലി, വാരാണസി, അമേത്തി എന്നിവിടങ്ങളിലെ പോരാട്ടം ബിജെപിക്ക് കടുത്തതാകുമെന്നും റാവത്ത്.

Sanjay Raut  Priyanka Gandhi contesting against Modi  PM Modi in Varanasi  2024 general elections  Prime Minister Narendra Modi  Mumbai news  Case against Priyanka Gandhi in Madhya Pradesh  Shiv Sena UBT leader  സഞജയ്‌ റാവത്ത്  ശരത് പവാര്‍ അജിത് പവാര്‍ കൂടിക്കാഴ്‌ച  എന്‍സിപിയില്‍ നിന്നൊരു കളം മാറ്റം  എന്‍സിപി
പ്രധാന മന്ത്രിക്കെതിരെ മത്സരിച്ചാല്‍ ജയിക്കും

മുംബൈ: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ അവര്‍ ജയിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. വാരാണസിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാണസിയിലെ ജനങ്ങള്‍ക്ക് പ്രിയങ്കയെ വേണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

റായ്‌ ബറേലി, വാരാണസി, അമേത്തി എന്നിവിടങ്ങളിലെ പോരാട്ടം ബിജെപിക്ക് കടുത്തതാണ്. ഇവിടങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കും. വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ ജയിക്കുമെന്നതില്‍ യാതൊരുവിധ സംശയവും വേണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയും (യുബിടി) ഭാരതീയ ജനത പാര്‍ട്ടിയും (ബിജെപി) തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.

പാകിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്താമെങ്കില്‍ എന്തുകൊണ്ട് ശരത്‌ പവാറിനും അജിത് പവാറിനും കൂടിക്കാഴ്‌ച നടത്തിക്കൂടായെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. ശരത് പവാര്‍, അജിത് പവാര്‍ കൂടിക്കാഴ്‌ചയെ കുറിച്ച് ഇന്നലെ മാധ്യമങ്ങളില്‍ നിന്നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ' മുന്നണിയുടെ മീറ്റിങ്ങിലേക്ക് ശരത്‌ പവാര്‍ അജിത് പവാറിനെ ക്ഷണിക്കുകയായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്‌ട്രയിലെ രണ്ട് ഉപമുഖ്യമന്ത്രിമാരും സര്‍ക്കാറില്‍ തൃപ്‌തരല്ല. രാഷ്‌ട്രീയത്തില്‍ എന്തും സംഭവിക്കാം. അജിത് പവാറും ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്‌ട്രയിലെ ജനങ്ങളും ഈ സര്‍ക്കാറില്‍ സംതൃപ്‌തരല്ലെന്നും സഞ്ജയ്‌ റാവത്ത് പറഞ്ഞു.

ശരത് പവാര്‍ അജിത് പവാര്‍ കൂടിക്കാഴ്‌ച: ഇന്നലെയാണ് (ഓഗസ്റ്റ് 13) അജിത് പവാറുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രഹസ്യ കൂടിക്കാഴ്‌ച നടത്തിയത്. കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ശരദ് പവാര്‍ മാധ്യമങ്ങളോട് സംസാരിച്ചു. തന്‍റെ അനന്തരവനുമായി കൂടിക്കാഴ്‌ച നടത്തുന്നതിലും സംസാരിക്കുന്നതിലും എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. മാത്രമല്ല താന്‍ ബിജെപിയിലേക്ക് പോകില്ലെന്നും ബിജെപിയുമായി ബന്ധം സ്ഥാപിക്കുകയെന്നത് എന്‍സിപിക്ക് യോജിച്ചതല്ലെന്നും ശരത് പവാര്‍ പറഞ്ഞു.

ചില അഭ്യുദയകാംക്ഷികള്‍ തങ്ങളെ ബിജെപിയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും എന്നാല്‍ ബിജെപിയുമായി തങ്ങളൊരിക്കലും ചേരില്ലെന്നും ശരദ്‌ പവാർ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിയില്‍ ചിലര്‍ വ്യത്യസ്‌തമായ നിലപാടെടുത്തു. അവര്‍ക്ക് തങ്ങള്‍ ബിജെപി നിലപാടിലേക്ക് മാറുമോയെന്ന് അറിയണം. അത്തരം കാര്യങ്ങളില്‍ വ്യക്തത വരാന്‍ വേണ്ടിയാണ് അവര്‍ തങ്ങളുമായി കൂടിക്കാഴ്‌ചകള്‍ക്ക് ശ്രമിക്കുന്നതെന്നും ശരത്‌ പവാര്‍ പറഞ്ഞു.

എന്‍സിപിയില്‍ നിന്നൊരു കളം മാറ്റം: ജൂലൈ 2നാണ് അജിത് പവാര്‍ എംഎല്‍എമാര്‍ക്കൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നത്. മറ്റ് 9 എംഎല്‍എമാര്‍ക്കൊപ്പമാണ് അജിത് പവാര്‍ പാര്‍ട്ടി വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യം പുരോഗമിക്കുകയാണെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെുപ്പില്‍ തങ്ങള്‍ ബിജെപിക്ക് വേണ്ടി പൊരുതുമെന്നും എന്‍ഡിഎയിലേക്ക് ചേക്കേറിയതിന് പിന്നാലെ അജിത് പവാര്‍ പ്രതികരിച്ചിരുന്നു.

also read: NCP Split | അജിത് പവാറിനെയും 9 എംഎല്‍എമാരെയും അയോഗ്യരാക്കണം; നടപടി ആരംഭിച്ച് എന്‍സിപി, സ്‌പീക്കര്‍ക്ക് കത്ത് നല്‍കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.