ETV Bharat / bharat

സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്പ് ഫേക്ക് വീഡിയോ; കേസെടുത്ത് മുംബൈ പൊലീസ്, അന്വേഷണം ഊര്‍ജിതം

author img

By ETV Bharat Kerala Team

Published : Jan 18, 2024, 4:20 PM IST

sachin tendulkar  deep fake video  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എഐ  സച്ചിൻ
സച്ചിന്‍റെ ഡീപ്പ് ഫേക്ക് വീഡിയോക്കെതിരെ കേസെടുത്ത് പൊലീസ്

Police Registered Case Against Sachin's Deep Fake Video: സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സച്ചിന്‍. സ്കൈവാർഡ് ഏവിയേറ്റർ ക്വസ്‌റ്റ് എന്ന ഒരു ഗെയിമിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിച്ചത്.

മുംബൈ (മഹാരാഷ്ട്ര): ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ ഡീപ്പ് ഫേക്ക് വീഡിയോ ഉണ്ടാക്കിയ സംഭവത്തിനെതിരെ കേസെടുത്ത് മുംബൈ പൊലീസ് (Mumbai police took action against Sachin's deep fake video). സ്കൈവാർഡ് ഏവിയേറ്റർ ക്വസ്‌റ്റ് എന്ന ഒരു ഗെയിമിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിച്ചത്. ഇതിനെതിരെ പ്രതികരിച്ച് സച്ചിനും നേരത്തെ രംഗത്ത് വന്നിരുന്നു.

ഡീപ്പ് ഫേക്ക് വഴി നിർമ്മിച്ച സച്ചിന്‍റെ വീഡിയോയിൽ സച്ചിന്‍റെ ശബ്‌ദമാണ് കൃത്രിമമായി ചേർത്തത്. ഇന്ത്യയിലെ ഐക്കോണിക്ക് ബാറ്റർ ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പോലെയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സച്ചിന്‍റെ മകൾ സാറാ ടെണ്ടുൽക്കർ ഓൺലൈൻ വഴി ആ ഗെയിം കളിച്ച് ധാരാളം പണം സമ്പാദിച്ചുവെന്നും എല്ലാവരും അത് കളിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെടുന്നതു പോലുള്ള വീഡിയോ ആണ് പ്രചരിച്ചത്.

ഇതിനെതിരെ സച്ചിൻ പ്രതികരിക്കുകയും ആ വീഡിയോ തന്‍റേതല്ലെന്ന് എക്‌സിൽ കുറിക്കുകയും ചെയ്‌തു. മാത്രമല്ല അതിൽ മഹാരാഷ്ട്ര സൈബർ പൊലീസിനെയും ഇലക്ട്രോണിക്‌സ് ആന്‍റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനെയും, മന്ത്രി രാജീവ് ചന്ദ്രശേഖരനെയും പോസ്റ്റിൽ ടാഗ് ചെയ്‌തു.

'ഈ വീഡിയോകൾ വ്യാജമാണ്. സാങ്കേതികവിദ്യകളുടെ ദുരുപയോഗമാണിത്. ഇത്തരത്തിലുള്ള വീഡിയോകളും ആപ്പുകളും പരസ്യങ്ങളും എല്ലാം ജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു'. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിൽ ഉണ്ടാകുന്ന പരാതികളുടെ ഉത്തരവാദിത്വം സാമൂഹിക മാധ്യമത്തിനാണെന്നും അദ്ദേഹം തന്‍റെ എക്‌സിൽ കുറിച്ചു. ഈ വ്യാജ വാർത്ത പ്രചരിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറുടെ ശബ്ദവും വീഡിയോയും ദുരുപയോഗം ചെയ്‌ത ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിച്ചതിൽ പ്രതികരിച്ച് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖരും രംഗത്ത് വന്നു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തരം മേഖലകളിൽ കർശന നിയമങ്ങൾ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.ഫേക്ക് വീഡിയോ പുറത്തിറങ്ങിയത് ചൂണ്ടിക്കാണിച്ചതിന് കേന്ദ്ര മന്ത്രാലയം സച്ചിന് നന്ദി അറിയിക്കുകയും ചെയ്‌തു.

ഡീപ്പ്ഫേക്കറുകളും എ ഐയും നൽകുന്ന തെറ്റായ വിവരങ്ങള്‍ ഇന്ത്യൻ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇത്തരം കാര്യങ്ങൾ നമ്മുടെ സുരക്ഷയെ ബാധിക്കുമെന്നും ഇത് തടയുന്നതിനായി വേണ്ടതെല്ലാം ചെയ്യുമെന്നും, സമൂഹമാധ്യമങ്ങളിൽ കർശന നിയമങ്ങൾ കൊണ്ടുവരുകയും ഐ റ്റി ആക്‌ടുകൾ നടപ്പാക്കുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ തന്‍റെ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ വർഷം നവംബർ 6 ന് രശ്‌മിക മന്ദാനയുടെ വീഡിയോ വന്നപ്പോഴാണ് ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. ആ വീഡിയോ വളരെ വേഗം പ്രചരിക്കുകയും ചെയ്‌തു . പിന്നീടാണ് അത് ഡീപ്പ് ഫേക്ക് വഴി ഉണ്ടാക്കിയ വീഡിയോ ആണെന്നും, അതൊരു ബ്രിട്ടീഷ് നടിയുടെ വീഡിയോ ആണെന്നും തിരിച്ചറിയുന്നത്.

ALSO READ : ഡീപ്‌ഫേക്കിന് ഇരയായി സച്ചിനും; സാങ്കേതിക വിദ്യയുടെ ദുരുപയോഗം അസ്വസ്ഥമാക്കുന്നുവെന്ന് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.