ETV Bharat / bharat

'500 രൂപ നോട്ട് പിൻവലിക്കില്ല, 1000 വീണ്ടും വരില്ല': 2000 പിൻവലിച്ച ശേഷം ഇതുവരെ മടങ്ങിയെത്തിയത് 1.80 ലക്ഷം കോടി രൂപയെന്ന് റിസർവ് ബാങ്ക് ഗവർണർ

author img

By

Published : Jun 8, 2023, 4:18 PM IST

RBI Governor  RBI Governor response on 2000 Rupees notes  2000 Rupees notes returns to Bank  2000 Rupees notes  Reserve Bank of India  Shaktikanta Das  banks  പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ  2000 രൂപ  പ്രചാരത്തിലുണ്ടായിരുന്ന 50 ശതമാനം നോട്ടുകളും  50 ശതമാനം നോട്ടുകളും മടങ്ങിയെത്തി  ആര്‍ബിഐ ഗവര്‍ണര്‍  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍  റിസര്‍വ് ബാങ്ക്  ശക്തികാന്ത ദാസ്
'പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ 2000 രൂപയുടെ പ്രചാരത്തിലുണ്ടായിരുന്ന 50 ശതമാനം നോട്ടുകളും മടങ്ങിയെത്തി'; ആര്‍ബിഐ ഗവര്‍ണര്‍

പിന്‍വലിക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇതുവരെ 1.80 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കറന്‍സിയായ 2000 രൂപ പിന്‍വലിച്ച നടപടിക്ക് പിന്നാലെ പ്രചാരത്തിലുണ്ടായിരുന്ന 50 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി അറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 2023 മാര്‍ച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ കറന്‍സികളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ പിന്‍വലിക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇതുവരെ 1.80 ലക്ഷം കോടി രൂപ ബാങ്കിങ് സംവിധാനങ്ങളിലേക്ക് മടങ്ങിയെത്തിയതായും അദ്ദേഹം വ്യക്തമാക്കി. 2000 രൂപ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപമായാണ് വരുന്നതെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കുന്നതിനോ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിലോ പരിഭ്രാന്തരാകരുതെന്നും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ആര്‍ബിഐ ഗവര്‍ണര്‍ മുമ്പ് അഭ്യര്‍ഥിച്ചിരുന്നു. 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചോ 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ചോ ആർബിഐ ആലോചിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളിൽ ഭൂരിഭാഗവും സെപ്റ്റംബർ 30-നകം ബാങ്കുകളിലേക്ക് തിരികെയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ആർബിഐ ഗവർണർ അഭിപ്രായപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ മെയ്‌ 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന സുപ്രധാന അറിയിപ്പ് റിസര്‍വ് ബാങ്ക് നടത്തിയത്. കറന്‍സി മാനേജ്‌മെന്‍റിന്‍റെ ഭാഗമായായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നും, ഇതുപ്രകാരം മെയ്‌ 23 നകം ഈ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നും (ഒറ്റത്തവണ 20,000 രൂപ വരെ) ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. മാത്രമല്ല കറന്‍സി മാറ്റിയെടുക്കുന്നതിനും ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും 2023 സെപ്‌റ്റംബര്‍ 30 വരെ സൗക്യമുണ്ടായിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചിരുന്നു.

കാരണം 'ആയുസ് തീര്‍ന്നതോ'?: 2018 - 2019ന് ശേഷം 2,000 നോട്ടുകൾ ആര്‍ബിഐ അച്ചടിച്ചിരുന്നില്ല. നിലവില്‍ പ്രചാരത്തിലുണ്ടായിരുന്ന 2,000 നോട്ടുകളിൽ കൂടുതലും 2017 മാർച്ചിന് മുന്‍പ് പുറത്തിറക്കിയതുമാണ്. മാത്രമല്ല ഏതാണ്ട് അഞ്ച് വർഷമാണ് ആര്‍ബിഐ, 2000 നോട്ടിന് മുമ്പ് നിശ്ചയിച്ചിരുന്ന 'ആയുസ്'. നിലവില്‍ പിന്‍വലിച്ച നോട്ടുകള്‍ ഇറങ്ങിയിട്ട് ഏഴ്‌ വര്‍ഷമായി എന്നതുകൊണ്ടുതന്നെ സമയം അതിക്രമിച്ചതാണ് പിന്‍വലിക്കലിന് കാരണമെന്നാണ് ആര്‍ബിഐ നല്‍കിയ വിശദീകരണം. മാത്രമല്ല 2,000 രൂപയുടെ നോട്ടുകള്‍ പൊതുവെ വിപണിയിൽ ഉപയോഗിക്കുന്നില്ലെന്നും പൊതുജനങ്ങളുടെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്‌തമല്ലെന്നുമുള്ള വാദങ്ങളും ഉയര്‍ന്നിരുന്നു.

ഇതിനൊപ്പം ഫിക്‌സഡ് ഡെപ്പോസിറ്റിന് കൂടുതല്‍ പലിശ നല്‍കാന്‍ ആര്‍ബിഐ രാജ്യത്തെ ബാങ്കുകള്‍ക്ക് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ബാങ്കുകള്‍ കൂടുതല്‍ പലിശ നല്‍കിയാല്‍ കൂടുതല്‍ പേര്‍ പണം നിക്ഷേപിക്കാനും തയ്യാറാവുമെന്നതായിരുന്നു ആര്‍ബിഐയെ ഈ നിര്‍ദേശത്തിലേക്കടുപ്പിച്ചത്. അങ്ങനെ ബാങ്കുകളില്‍ കൂടുതല്‍ പണം എത്തുമെന്നും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കൈവശമുള്ള പണം സമാനമായി ബാങ്കുകളിലേക്ക് ഒഴുകിയെത്തും എന്നതുകൂടി 2000 രൂപ നോട്ട് പിന്‍വലിക്കല്‍ നീക്കത്തിന് പിന്നിലുണ്ടോ എന്നുള്ള വിശകലനങ്ങളും ഉയരുന്നുണ്ട്.

Also read: Explained: 2000 നോട്ട് 'ഔട്ട്', കാലാവധി കഴിഞ്ഞെന്ന് റിസര്‍വ് ബാങ്ക്; ഇനിയെന്ത് എന്നറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.