ETV Bharat / bharat

Security Breach | നിതീഷ് കുമാറിനുള്ള സുരക്ഷയിലെ വീഴ്‌ച : അന്വേഷണം ഊര്‍ജിതം, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നു

author img

By

Published : Jun 15, 2023, 7:22 PM IST

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‍റെ സുരക്ഷയില്‍ വീഴ്‌ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നു. ബൈക്കുകള്‍ കസ്റ്റഡിയില്‍.

Nitish Kumar Security Breach  Bike Rider Entered Nitish Kumar security cordon  Bihar CM Nitish Kumar  Bihar News  मुख्यमंत्री नीतीश कुमार  नीतीश की सुरक्षा घेरे में घुसा बाइक सवार  नीतीश कुमार की सुरक्षा में चूक क्यों  Lapse in security of CM Nitish Kumar  Patna News  पटना न्यूज  नीतीश कुमार पर हमला  Attack on Nitish Kumar  Bihar Politics  Nitish Kumar Security Breach updates  ബിഹാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വീഴ്‌ച  അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്  കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നു  നിതീഷ്‌ കുമാറിന്‍റെ സുരക്ഷയില്‍ വീഴ്‌ച
ബിഹാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വീഴ്‌ച

പട്‌ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഭാത സവാരി നടത്തുന്നതിനിടെയുണ്ടായ സുരക്ഷാവീഴ്‌ചയില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇരുവരെയും ചോദ്യം ചെയ്‌ത് വരികയാണ്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സുരക്ഷ ശക്തമാക്കി.

സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം വസതിയിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന് നേരെ സുരക്ഷാവലയം ഭേദിച്ച് രണ്ട് ബൈക്കുകള്‍ ചീറിപ്പാഞ്ഞെത്തുകയായിരുന്നു. ബൈക്കുകള്‍ തനിക്ക് നേരെ വരുന്നത് കണ്ടതോടെ റോഡരികിലെ ഫുട്‌പാത്തിലേക്ക് ചാടിക്കയറിയ മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. സംഭവത്തില്‍ രോഷാകുലനായ മുഖ്യമന്ത്രി അവരെ ഉടന്‍ പിടികൂടണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെയും സുരക്ഷാവീഴ്‌ച : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനുള്ള സുരക്ഷയില്‍ നേരത്തെയും വീഴ്‌ചകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനിടെ ഒരാള്‍ നിതീഷിന്‍റെ മുഖത്ത് അടിച്ചിരുന്നു. കൂടാതെ പ്രചാരണ റാലികളില്‍ പങ്കെടുക്കവെ കല്ലേറും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി തവണ മുഖ്യമന്ത്രിക്ക് വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2012ലാണ് നിതീഷ്‌ കുമാര്‍ ആദ്യമായി ആക്രമിക്കപ്പെടുന്നത്.

2012ലെ സുരക്ഷാവീഴ്‌ച : ബിഹാറിലെ ബക്‌സറില്‍ വച്ചാണ് മുഖ്യമന്ത്രിക്ക് നേരെ ആദ്യ ആക്രമണമുണ്ടായത്. ചൗസ ജില്ലയില്‍ സേവ യാത്രയ്‌ക്കിടെ നിതീഷ്‌ കുമാറിന്‍റെ വാഹന വ്യൂഹം മടങ്ങുമ്പോള്‍ ഒരുകൂട്ടം ആളുകളെത്തി കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ മുഖ്യമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

2016 ലെ ആക്രമണം : പട്‌നയിലെ ബക്ത്യാര്‍പുരില്‍ വച്ചാണ് നിതീഷിന് നേരെ രണ്ടാമത്തെ ആക്രമണമുണ്ടായത്. പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയില്‍ സദസില്‍ നിന്ന് യുവാവ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പ് എറിയുകയായിരുന്നു. സമസ്‌തിപൂര്‍ സ്വദേശിയായ പ്രവേഷ്‌ കുമാര്‍ റായ്‌ എന്നയാളെ സംഭവത്തില്‍ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്.

2018 ലും ചെരിപ്പേറ് : പട്‌നയിലെ ബാപ്പു ഓഡിറ്റോറിയത്തിലെ പൊതു പരിപാടിക്കിടെയാണ് നിതീഷിന് നേരെ വീണ്ടും ചെരിപ്പേറുണ്ടായത്. സര്‍ക്കാറിന്‍റെ സംവരണ നയങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. സംവരണത്തിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ യുവാക്കളാണ് ചെരിപ്പെറിഞ്ഞത്.

അഞ്ചാമത്തെ ആക്രമണം 2020ല്‍ : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുബാനിയിലെ ഹർലാഖിയില്‍ നടത്തിയ പ്രചാരണത്തിനിടെയാണ് ബിഹാര്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത്. വേദിയില്‍ സംസാരിക്കുന്നതിനിടെ സദസില്‍ നിന്ന് കല്ലെറിയുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെത്തി തടഞ്ഞപ്പോള്‍ നിങ്ങള്‍ എത്ര വേണമെങ്കിലും കല്ലെറിഞ്ഞുകൊള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2022 ല്‍ ആക്രമിക്കപ്പെട്ടത് രണ്ട് തവണ : ഭക്തിയാർപൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്താന്‍ എത്തിയപ്പോള്‍ സുരക്ഷാവലയം ഭേദിച്ച് ഒരു യുവാവ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഓടി ചെന്നു. യുവാവിനെ പിടികൂടി ചോദ്യം ചെയ്‌തതോടെ മാനസിക പ്രശ്നങ്ങളുള്ളയാളെന്ന് മനസിലാക്കി വിട്ടയച്ചു. 2022 മാര്‍ച്ചിലായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ ഏപ്രിലില്‍ വീണ്ടും ആക്രമണമുണ്ടായി. നളന്ദയിലെ സിലാവ് ബ്ലോക്കിൽ നടന്ന പൊതു പരിപാടിക്കിടെ മുഖ്യമന്ത്രിയിരിക്കുന്ന വേദിയിലേക്ക് ഒരാള്‍ പടക്കം എറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.