ETV Bharat / bharat

കടം തിരിച്ചടക്കാനായില്ല, പെണ്‍കുട്ടികളെ ലേലം ചെയ്‌തു; മനുഷ്യാവകാശ കമ്മിഷന് പിന്നാലെ നടപടിയുമായി വനിത കമ്മിഷനും

author img

By

Published : Oct 29, 2022, 5:34 PM IST

രാജസ്ഥാനിലെ ജാതിപഞ്ചായത്തുകള്‍ മറയാക്കിയാണ് ഈ ക്രൂര കൃത്യം. കടം തിരിച്ചടക്കാന്‍ സാധിക്കാതെ വന്നാല്‍ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുകയും വിസമ്മതിച്ചാല്‍ അമ്മമാരെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യും. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) രാജസ്ഥാൻ സർക്കാരിന് നോട്ടിസ് അയച്ചിട്ടുണ്ട്

Girls auctioned in Rajasthan  minor girls auctioned in Bhilwara Rajasthan  NHRC serves notice to the Rajasthan government  auctioning of minor girls to recover money  Opposition reacts to NHRC notice to state govt  National Commission for Women took action  Girls auctioned to settle loans  വനിത കമ്മിഷന്‍  പെണ്‍കുട്ടികളെ ലേലം ചെയ്‌തു  ദേശീയ മനുഷ്യാവകാശ കമ്മിഷൻ  ദേശീയ വനിത കമ്മിഷന്‍  സംസ്ഥാന വനിത കമ്മിഷൻ  എൻഎച്ച്ആർസി  രാജേന്ദ്ര റാത്തോഡ്  ബിജെപി  സ്റ്റാമ്പ് പേപ്പര്‍  ബാലാവകാശ സംരക്ഷണ കമ്മിഷൻ
കടം തിരിച്ചടക്കാനായില്ല, പെണ്‍കുട്ടികളെ ലേലം ചെയ്‌തു; മനുഷ്യാവകാശ കമ്മിഷനു പിന്നാലെ നടപടി എടുത്ത് വനിത കമ്മിഷന്‍

ഭിൽവാര (രാജസ്ഥാൻ): കടം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തില്‍ പെൺകുട്ടികളെ നല്‍കാന്‍ ആവശ്യപ്പെടുകയും 500 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ ഉപാധിയാക്കി പെണ്‍കുട്ടികളെ ലേലം ചെയ്യുകയും ചെയ്‌ത സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) രാജസ്ഥാൻ സർക്കാരിന് നോട്ടിസ് അയച്ചതിന് പിന്നാലെ ദേശീയ വനിത കമ്മിഷനും നടപടി സ്വീകരിച്ചു.

'മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് 500 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ ഉപാധിയാക്കി പെൺകുട്ടികളെ ലേലം ചെയ്‌തു എന്ന് ഞാൻ അറിഞ്ഞത്. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഈ വിഷയത്തിൽ ഞങ്ങൾ വേഗത്തിലുള്ള നടപടി ഉറപ്പാക്കുകയും പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുകയും ചെയ്യും. കുറ്റവാളികൾ രക്ഷപ്പെടില്ല', സംഭവത്തില്‍ രാജസ്ഥാൻ സംസ്ഥാന വനിത കമ്മിഷൻ ചെയർപേഴ്‌സൺ രഹന റിയാസ് പ്രതികരിച്ചത് ഇങ്ങനെയാണ്.

'വളരെ ആഘാതകരമായ കുറ്റകൃത്യത്തെ കമ്മിഷൻ തിരിച്ചറിഞ്ഞു. മൂന്ന് ദിവസത്തിനകം വസ്‌തുതാപരമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡിജിപിക്കും ഭിൽവാര കലക്‌ടർക്കും കമ്മിഷൻ നോട്ടിസ് അയച്ചിട്ടുണ്ട്', സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ സംഗീത ബെനിവാൾ പറഞ്ഞു. ഡിജിപിക്ക് നോട്ടിസ് നൽകുന്നതിന് മുമ്പ് എൻഎച്ച്ആർസി ആദ്യം രാജസ്ഥാൻ പൊലീസുമായി സംസാരിക്കേണ്ടതായിരുന്നു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും അന്വേഷണം നടക്കുന്നതുവരെ തങ്ങൾക്ക് സത്യം അറിയാൻ കഴിയില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ നോട്ടിസിന് മറുപടിയായി മന്ത്രി പ്രതാപ് സിങ് പ്രതാപ് സിംഗ് ഖാചാരിയവാസ് പറഞ്ഞു.

അതേസമയം, രാജസ്ഥാൻ സർക്കാരിന്‍റെ വായ്‌പ തിരിച്ചടയ്ക്കാൻ പെൺമക്കളെ വിൽക്കുന്നതിനേക്കാൾ ലജ്ജാകരമായ മറ്റെന്താണുള്ളത് എന്ന് ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് ബിജെപിയുടെ രാജേന്ദ്ര റാത്തോഡ് ഭരണകക്ഷിയായ കോൺഗ്രസിനെ വിമര്‍ശിച്ചു. പഴയകാല ലൈംഗിക അടിമത്തം രാജസ്ഥാനിൽ ഇപ്പോൾ കോൺഗ്രസിന് കീഴിലും ആവർത്തിക്കുന്നു. ഇക്കാര്യം താൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് ജാതിപഞ്ചായത്തുകൾ അവരെ കടത്തില്‍ കുടുക്കുകയാണ്. പണം തിരിച്ചടക്കാൻ കഴിയാതെ വരുമ്പോൾ, അവരുടെ പെൺകുട്ടികളെ സ്റ്റാമ്പ് പേപ്പറിൽ ലേലം ചെയ്യുകയും വിസമ്മതിച്ചാൽ അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. ആധുനിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്ന് വിശേഷിപ്പിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷൻ, ജാതി പഞ്ചായത്തുകൾ പെൺകുട്ടികളെ അടിമകളാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ സർക്കാരിന് നോട്ടിസ് അയച്ചത്.

Also Read: കടം തീർക്കാനായില്ലെങ്കില്‍ പെൺകുട്ടികളെ നല്‍കണം, വിസമ്മതിച്ചാൽ അമ്മമാരെ ബലാത്സംഗം ചെയ്യും ; മനുഷ്യക്കടത്തില്‍ അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.