ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; പ്രതി ശിവമൂർത്തി മുരുഘ ശരണാരു അറസ്റ്റിൽ

author img

By

Published : Sep 2, 2022, 7:24 PM IST

ലിംഗായത്ത് മഠം നടത്തുന്ന സ്‌കൂളിലെ രണ്ട് വിദ്യാർഥിനികളെ ഹോസ്റ്റലിൽ വച്ച് മൂന്ന് വർഷത്തോളം ശിവമൂർത്തി മുരുഘ ശരണാരു പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.

Lingayat leader Shivamurthy Murugha Sharanaru  Shivamurthy Murugha Sharanaru arrest  Shivamurthy Murugha Sharanaru rape minors  pocso against Lingayat leader  ശിവമൂർത്തി മുരുഘ ശരണാരു അറസ്റ്റിൽ  ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരു  ലിംഗായത്ത് സന്യാസി പോക്‌സോ കേസ്  പോക്‌സോ വകുപ്പ്  സന്യാസി പീഡനക്കേസ്  ലിംഗായത്ത് മഠം
ശിവമൂർത്തി മുരുഘ ശരണാരു അറസ്റ്റിൽ

ബെംഗളുരു: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരു അറസ്റ്റിൽ. വ്യാഴാഴ്‌ച(01.09.2022) രാത്രിയാണ് ചിത്രദുർഗയിൽ നിന്ന് ശരണാരുവിനെ അറസ്റ്റ് ചെയ്‌തത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ഉച്ചയ്‌ക്ക്‌ 2.45ന് കോടതിയിൽ ഹാജരാക്കിയ ശരണാരുവിനെ നാല് ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. സെപ്‌റ്റംബർ 5 വരെയാണ് റിമാൻഡിൽ വിട്ടിരിക്കുന്നത്.

ലിംഗായത്ത് മഠം നടത്തുന്ന സ്‌കൂളിലെ രണ്ട് വിദ്യാർഥിനികളെ ഹോസ്റ്റലിൽ വച്ച് മൂന്ന് വർഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂൾ ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍ജിഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ ഓഗസ്റ്റ് 26ന് സന്ന്യാസിക്കെതിരെ കേസെടുത്തു.

പോക്‌സോ വകുപ്പ് പ്രകാരവും പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് ശരണാരുവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ശരണാരു ഗൂഢാലോചനയുടെ ഭാഗമാണ് കേസ് എന്ന് പറഞ്ഞു.

കർണാടക ജനസംഖ്യയുടെ 17% വരുന്ന ലിംഗായത്തുകൾ സംസ്ഥാന രാഷ്‌ട്രീയത്തിൽ നിർണായക വോട്ടുബാങ്കാണ്. കർണാടക രാഷ്‌ട്രീയത്തിൽ വലിയ ആധിപത്യമാണ് ഇവർക്കുള്ളത്. സംസ്ഥാനത്തെ മിക്ക മുഖ്യമന്ത്രിമാരും ഈ സമുദായത്തിൽപ്പെട്ടവരാണ്.

ലിംഗായത്ത് സമുദായത്തിന് കർണാടകയിൽ 2000 മഠങ്ങളുണ്ട്. ചിത്രദുർഗ നഗരത്തിലെ മുരുകമഠത്തിന്‍റെ തലവനാണ് ശരണാരു. സംസ്ഥാനത്തുടനീളം 150ലധികം ആത്മീയ, വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മുരുകമഠത്തിന്‍റെ ഉടമസ്ഥതയിലുള്ളത്.

ബിജെപി, കോൺഗ്രസ്, ജെഡിഎസ് നേതൃത്വങ്ങൾക്ക് വലിയ അടുപ്പമാണ് മഠവുമായി ഉള്ളത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിയെടുക്കാൻ ആദ്യ ഘട്ടത്തിൽ സര്‍ക്കാര്‍ മടിച്ചെന്നും ആരോപണമുയർന്നിരുന്നു.

എന്നാൽ മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ള പല നേതാക്കളും ശരണാരുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അന്വേഷണത്തിൽ സന്യാസി നിരപരാധിയാണെന്ന് വ്യക്തമാകും. അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയവരെയും അന്വേഷണത്തിൽ കണ്ടെത്തുമെന്നും യെദ്യൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, അറസ്റ്റിലായ ശരണാരുവിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സന്യാസിയെ വിദഗ്‌ധ പരിശോധനയ്‌ക്ക്‌ വിധേയനാക്കി.

Also Read: പോക്സോ കേസ്; കർണാടകയിലെ ശ്രീ മുരുഗ മഠാധിപതി പൊലീസ് കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.