ETV Bharat / bharat

900 ത്തോളം നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രങ്ങള്‍, ഡോക്‌ടറും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍

author img

By ETV Bharat Kerala Team

Published : Nov 27, 2023, 3:46 PM IST

Karnataka doctor arrested for allegedly performed around 900 illegal abortions: ഓരോ ഗര്‍ഭച്ഛിദ്രത്തിനും 30,000 രൂപ വീതമാണ് ഡോക്‌ടറും ലാബ്‌ ടെക്‌നീഷ്യനും ചേര്‍ന്ന് ഈടാക്കിയതെന്ന് ആരോപണം.

Karnataka doctor who allegedly performed around 900 illegal abortions arrested  Karnataka doctor arrested  900 illegal abortions karnataka  Karnataka doctor and lab technicion  illegal abortions  bengaluru  abortion  നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രങ്ങള്‍  കര്‍ണാടക ഡോക്‌ടര്‍ ലാബ്‌ ടെക്‌നീഷ്യന്‍  900 നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രങ്ങള്‍  ഗര്‍ഭച്ഛിദ്രം  കര്‍ണാടക  ബെംഗളൂരു പൊലീസ്  മൈസൂര്‍  മാണ്ഡ്യ
illegal abortions

ബെംഗളൂരു: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 900ത്തോളം നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രങ്ങള്‍ നടത്തിയ ഡോക്‌ടറെയും ലാബ്‌ ടെക്‌നീഷ്യനെയും അറസ്റ്റ് ചെയ്‌ത് ബെംഗളൂരു പൊലീസ്. ഡോ ചന്ദന്‍ ബലാല്‍, അദ്ദേഹത്തിന്‍റെ ലാബ്‌ ടെക്‌നീഷ്യന്‍ നിസാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മൈസൂരുവിലെ ഒരു ആശുപത്രിയില്‍ നടത്തിയ ഓരോ ഗര്‍ഭച്ഛിദ്രത്തിനും 30,000 രൂപ വീതം ഇവര്‍ ഈടാക്കിയെന്നാണ് ആരോപണം (Karnataka doctor arrested for allegedly performed around 900 illegal abortions:).

കഴിഞ്ഞ ആഴ്‌ച ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രി മാനേജരും ഡോ ചന്ദന്‍ ലാലിന്‍റെ ഭാര്യയുമായ മീന, റിസപ്ഷനിസ്റ്റ് റിസ്‌മ ഖാൻ എന്നിവരെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം മാണ്ഡ്യയിൽ വച്ച് യുവതിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ ശിവലിംഗ ഗൗഡ, നയൻകുമാര്‍ എന്നീ പ്രതികള്‍ അറസ്റ്റിലായതോടെയാണ് ലിംഗനിർണയ-പെൺ ഭ്രൂണഹത്യ റാക്കറ്റ് പൊലീസ് തകർത്തത്.

മാണ്ഡ്യയിൽ അൾട്രാസൗണ്ട് സ്‌കാൻ സെന്‍ററായി ഉപയോഗിക്കുന്ന ജാഗിരി യൂണിറ്റിനെ കുറിച്ച് ഇരുവരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ അവിടെ നിന്ന് പൊലീസ് സംഘം സ്‌കാൻ മെഷീൻ പിടിച്ചെടുത്തു, അതിന് സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

"കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, പ്രതിയായ ഡോക്‌ടർ തന്‍റെ കൂട്ടാളികളുമായി ചേർന്ന് മൈസൂരു ആശുപത്രിയില്‍ 900 ഓളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തുകയും ഓരോ ഗർഭഛിദ്രത്തിനും ഏകദേശം 30,000 രൂപ വീതം ഈടാക്കുകയും ചെയ്‌തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. റാക്കറ്റുമായി ബന്ധമുള്ള മറ്റ് പ്രതികളെ പിടികൂടാൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും", അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഭ്രൂണഹത്യ, ഗര്‍ഭച്ഛിദ്രം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഭ്രൂണഹത്യ കേസുകള്‍ സംസ്ഥാനത്ത് പുറത്തുവന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ ആരായാലും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യന്‍ ഭരണഘടന ദിനത്തോടനുബന്ധിച്ച് വിധാന്‍ സൗദയ്‌ക്ക് (കര്‍ണാടക നിയമസഭ) മുന്നിലെ അംബേദ്‌കറുടെ പ്രതിമയില്‍ ഹാരമണിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : ലിംഗനിർണയം നടത്തി ഗർഭച്ഛിദ്രം; റാക്കറ്റിലെ എല്ലാവരും അകത്താകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.