ETV Bharat / bharat

ദക്ഷിണേന്ത്യയിലെ ആദ്യ സ്‌റ്റീൽ പാലം ഹൈദരാബാദിൽ വരുന്നു, തുറക്കുക ഈ മാസം അവസാനം

author img

By

Published : Aug 9, 2023, 8:20 PM IST

Etv BharatSteel Bridge In Hyderabad  A way to solve traffic problems  First steel bridge over the road in South India  Hyderabad  thelungana  malayalam news  science and technology  science and technology news  science and technology news malayalam  ഹൈദരാബാദ്  റോഡിന് കുറുകെദക്ഷിണേന്ത്യയിലെ ആദ്യ സ്‌റ്റീൽ പാലം  ഗതാഗത പ്രശ്‌നങ്ങൾ  ഹൈദരാബാദ് ലോവർ ടാങ്ക്ബണ്ടിലെ ഇന്ദിരാ പാർക്ക്  തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് നിർമ്മിച്ച  സ്‌റ്റീൽ പാലം  ഹൈദരാബാദ് മെട്രോപൊളിറ്റന്‍ കോർപ്പറേഷന്‍  30000 കോടി രൂപ  സ്‌റ്റീൽ പാലത്തിന്‍റെ പ്രത്യേകതകൾ  പാലത്തിന്‍റെ സുരക്ഷ  ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിമ
ദക്ഷിണേന്ത്യയിലെ ആദ്യ സ്‌റ്റീൽ പാലം ഹൈദരാബാദിൽ

റോഡിന് കുറുകെയുളള ദക്ഷിണേന്ത്യയിലെ ആദ്യ സ്‌റ്റീൽ പാലം ഹൈദരാബാദിൽ വരുന്നതോടെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാവും.

ഹൈദരാബാദ്: ഇന്ത്യന്‍ ഭരണഘടന ശിൽപ്പി ബി.ആർ.അംബേദ്‌കറിന്‍റെ വലിയ പ്രതിമ, രാജകീയ പ്രതാപം പ്രദർശിപ്പിക്കുന്ന സെക്രട്ടേറിയറ്റ്, തെലങ്കാന രക്തസാക്ഷി സ്‌മാരക ജ്യോതി എന്നിവയെല്ലാം ഇതിനകം ഹൈദരാബാദിന്‍റെ പ്രത്യേക ആകര്‍ഷണമാണ്. ഇപ്പോൾ ആ പട്ടികയിലേക്ക് പുതിയ സ്‌റ്റീൽ പാലവും കടന്നുവരികയാണ്. വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് നിർമിച്ച ഈ സ്‌റ്റീൽ പാലം ഉടൻ യാത്രക്കാർക്ക് തുറന്ന് നൽകും.

പാലം കൊണ്ടുവരുന്ന മാറ്റങ്ങൾ: ഹൈദരാബാദ് ലോവർ ടാങ്ക്ബണ്ടിലെ ഇന്ദിര പാർക്ക് സ്ക്വയറിൽ നിന്നും ആർടിസി ഭവന് സമീപമുള്ള വിഎസ്‌ടി കവലയിലേക്കാണ് സ്‌റ്റീൽ പാലം നിർമിച്ചത്. വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് മൂലം നഗരവാസികളും വാഹനയാത്രക്കാരും എറെ ദുരിതത്തിലാണ്. ഈ പശ്ചാത്തലത്തിൽ വിദ്യാനഗർ, ഒസ്‌മാനിയ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ടാങ്ക്ബണ്ടിനും സെക്രട്ടേറിയറ്റിനും ഇടയിൽ യാത്ര ചെയ്യുന്നവരുടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.

വിഎസ്‌ടി, ആർടിസി, ക്രോസ്‌റോഡ്, അശോക്‌നഗർ, ഇന്ദിര പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് നിർത്താതെ എളുപ്പത്തിൽ സഞ്ചരിക്കാം. ഇന്ദിര പാർക്കിനും വിഎസ്‌ടി ജങ്‌ഷനുകൾക്കുമിടയിൽ ഓരോ ദിവസവും ഒരു ലക്ഷം വാഹനങ്ങൾ കടന്നുപോകാറുണ്ടെന്നാണ് കണക്കാക്കുന്നത്. നാല് കവലകള്‍ മുറിച്ചുകടക്കാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പുതിയ പാലം വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവും. വിഎസ്‌ടിയിൽ നിന്ന് പുറപ്പെടുന്ന ഒരു വാഹനം നാല് മിനിറ്റിനുള്ളിൽ ടാങ്ക്ബണ്ടിൽ എത്തും.

പാലത്തിന്‍റെ നിർമാണത്തെക്കുറിച്ച്: ഹൈദരാബാദ് മെട്രോപൊളിറ്റന്‍ കോർപ്പറേഷന്‍റെ (ജിഎച്ച്എംസി) 30,000 കോടി രൂപയുടെ പദ്ധതിയായ സ്ട്രാറ്റജിക് റോഡ്‌സ് ഡെവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ(എസ്എസ്ആർഡിപി) ഭാഗമായാണ് പാലം നിർമിച്ചിരിക്കുന്നത്. ഏകദേശം 450 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം. എസ്എസ്ആർഡിപി പദ്ധതിയുടെ ഭാഗമായി ഫ്‌ളൈ ഓവറുകൾ, അടിപ്പാതകൾ, ആർയുബികൾ, ആർഒബികൾ എന്നിങ്ങനെ 32 ഘടനകൾ നഗരത്തിൽ ഇതുവരെ പൂർത്തിയായി. റോഡിൽ നിന്ന് 26.54 മീറ്റർ ഉയരത്തിലായാണ് സ്‌റ്റീൽ പാലം നിർമിച്ചിരിക്കുന്നത്. മുപ്പത്തിമൂന്നാം പദ്ധതിയായിട്ടാണ് പാലത്തിന്‍റെ നിർമാണം നടത്തിയത്.

സ്‌റ്റീൽ പാലത്തിന്‍റെ നിർമാണം കോൺക്രീറ്റിനേക്കാൾ എളുപ്പമാണെന്നാണ് പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് സർവ്വേ നടത്തിയ വിദഗ്‌ധരുടെ നിഗമനം. അശോക് നഗർ, ക്രോസ് റോഡ് എന്നീ ഭാഗങ്ങളിലെ റോഡിന് 80 അടി വീതി ഉള്ളതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ പറഞ്ഞു. മേൽപ്പാലം കോൺക്രീറ്റ് ചെയ്‌ത് നിർമിക്കുമ്പോൾ താഴത്തെ റോഡിന്‍റെ വീതി 100 അടിയെങ്കിലും വേണമെന്ന് സർവേ സംഘം പറഞ്ഞു. നിർദിഷ്‌ട പ്രദേശത്തെ റോഡിന് വീതി കുറവായതിനാൽ തന്നെ സ്‌റ്റീൽ പാലമാണ് അഭികാമ്യമെന്ന് സംഘം അഭിപ്രായപ്പെട്ടു.

പാലത്തിനായി ഭൂമി ഏറ്റെടുത്താൽ നൂറുകണക്കിന് കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമായിരുന്നു. കൂടാതെ ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്‌ടപ്പെടുമായിരുന്നു. ഇതുകൊണ്ടാണ് സ്റ്റീല്‍ പാലത്തിലേക്ക് തിരിയേണ്ടി വന്നതെന്ന് ജിഎച്ച്എംസി പ്രൊജക്റ്റ്‌ ആൻഡ് ഡിവിഷൻ എസ്ഇ രവീന്ദർ രാജു പറഞ്ഞു.

2020 ജൂലൈ 10 ന് തറക്കല്ലിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ 2021 ജനുവരിയിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. യുക്രൈനും-റഷ്യയും തമ്മിലുളള യുദ്ധത്തെത്തുടർന്ന് സ്‌റ്റീൽ വിതരണം നിലച്ചിരുന്നതായും നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷത്തോളമായി വൈകിയതായും ജിഎച്ച്എംസി വൃത്തങ്ങൾ അറിയിച്ചു.

സ്‌റ്റീൽ പാലത്തിന്‍റെ പ്രത്യേകതകൾ: റോഡിന് കുറുകെ നിർമിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ നീളമുള്ള സ്‌റ്റീൽ പാലമെന്നതും ഹൈദരാബാദിലെ മെട്രോ റെയിൽ പാതയിൽ നിർമിക്കുന്ന ആദ്യത്തെ മേൽപ്പാലമെന്ന പ്രത്യേകതയും പാലത്തിനുണ്ട്. ജിഎച്ച്എംസിയുടെ ചരിത്രത്തിൽ സ്ഥലമേറ്റെടുക്കാതെയാണ് പാലം നിർമാണം പൂർത്തിയാക്കിയത്. പാലത്തിന് കണക്കാക്കിയ ചെലവ് 450 കോടി രൂപയാണ്. പാലത്തിന്‍റെ നീളം 2.62 കിമീയും വീതി നാല് വരികളുമാണ്. 81 ഉരുക്ക് തൂണുകളും 426 സ്‌റ്റീൽ ബീമുകളും പാലത്തിനുണ്ട്.

പാലത്തിന്‍റെ സുരക്ഷ: വേനൽക്കാലത്ത് സ്‌റ്റീൽ ബ്ലോക്കുകൾ ചൂടാക്കുകയും ഉയർന്ന താപനില പുറത്തുവിടുകയും ചെയ്യുന്നു. അത് ദീർഘകാലാടിസ്ഥാനത്തിൽ പാലത്തിന് ഭീഷണിയാകും. പാലത്തിന്‍റെ രൂപകൽപ്പനയിൽ ബ്ലോക്കുകൾ അമിതമായി ചൂടാകാതിരിക്കാനും ഉയർന്ന ഊഷ്‌മാവ് പുറന്തള്ളാതിരിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് എൻജിനീയർമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.