Omicron Scare: ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

author img

By

Published : Nov 29, 2021, 9:12 AM IST

Updated : Dec 2, 2021, 5:10 PM IST

EXPLAINER: What we know and don't know on new COVID variant  Omicron Explainer  omicron india  Covid New Varient  പുതിയ കൊവിഡ്‌ വകഭേദം  എന്താണ്‌ ഒമിക്രോൺ  ഒമിക്രോൺ ഇന്ത്യ

Omicron Explainer| Covid Variant| ഒമിക്രോണിനെക്കുറിച്ച് നമുക്കെന്തറിയാം. ഒമിക്രോണിനെ ശാസ്‌ത്രജ്ഞർ ഭയക്കുന്നത് എന്തുകൊണ്ട്. എല്ലാം അറിയാം.

Omicron Explainer ദക്ഷിണാഫ്രിക്കൻ ശാസ്‌ത്രജ്ഞരാണ്‌ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം തിരിച്ചറിഞ്ഞത്‌. Covid New Variant രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഗൗട്ടെംഗിൽ അടുത്തിടെയുണ്ടായ കൊവിഡ്‌ വ്യാപനത്തിന്‌ പിന്നിൽ ഈ വകഭേദം ആണെന്നായിരുന്നു കണ്ടെത്തല്‍. പുതിയ വകഭേദം എവിടെയാണ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമല്ല.

എന്നാൽ അടുത്ത ദിവസങ്ങളിലാണ്‌ ദക്ഷിണാഫ്രിക്കയിലെ ശാസ്‌ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്‌ക്ക്‌ മുന്നറിയിപ്പ് നൽകിയത്‌. തുടര്‍ന്ന്‌ ഓസ്‌ട്രേലിയ മുതൽ ഇസ്രായേൽ, നെതർലൻഡ്‌സ് വരെ നിരവധി രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽ ഇത് കണ്ടെത്തി. വെള്ളിയാഴ്‌ച ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ "ആശങ്കയുടെ വകഭേദം" എന്ന് വിളിക്കുകയും "ഒമിക്രോൺ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

ഒമിക്രോണിനെക്കുറിച്ച് നമുക്കെന്തറിയാം?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള കേസുകളുടെ വർധന പുതിയ വേരിയന്‍റുമായി ബന്ധപ്പെട്ടാണെന്ന്‌ ആരോഗ്യമന്ത്രി ജോ ഫാഹ്‌ല പറഞ്ഞു. സമീപ ആഴ്‌ചകളിൽ സ്ഥിരീകരിച്ചിരുന്ന 200 ന്‌ അടുത്ത്‌ വരുന്ന പ്രതിദിന കേസുകളിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ ശനിയാഴ്‌ച സ്ഥിരീകരിച്ച പുതിയ പ്രതിദിന കേസുകളുടെ എണ്ണം 3,200 ലേക്ക്‌ ഉയര്‍ന്നു.

ഇപ്പോൾ ഗൗട്ടെങ്ങിലെ 90 ശതമാനം പുതിയ കേസുകളും പുതിയ വകഭേദം മൂലമാണ് ഉണ്ടാകുന്നതെന്ന് ക്വാസുലു-നാറ്റൽ റിസർച്ച് ഇന്നൊവേഷൻ ആൻഡ് സീക്വൻസിംഗ് പ്ലാറ്റ്‌ഫോമിന്റെ ഡയറക്‌ടർ ടുലിയോ ഡി ഒലിവേര പറഞ്ഞു.

ഒമിക്രോണിനെ ശാസ്‌ത്രജ്ഞർ ഭയക്കുന്നത് എന്തുകൊണ്ട്?

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്‌, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഈ വേരിയന്‍റുമായി വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ്‌ പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നത്. അതായത് രോഗം ബാധിച്ച് സുഖം പ്രാപിച്ച ആളുകൾക്ക് അത് വീണ്ടും പിടിപെടാം. കൊറോണ വൈറസിന്‍റെ സ്പൈക്ക് പ്രോട്ടീനിൽ ഈ വേരിയന്‍റിന് ഉയർന്ന തോതിലുള്ള മ്യൂട്ടേഷനുകൾ ഉള്ളതായി കരുതുന്നു.

ഒരേ വൈറസിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആശങ്കാജനകമായ മാറ്റങ്ങൾ ഒമിക്രോണിലുണ്ട്‌. ഇതുവരെ കണ്ട വൈറസിന്‍റെ ഏറ്റവും കനത്ത പരിവർത്തനം സംഭവിച്ച പതിപ്പ് ഇതാണ്‌ എന്നാണ്‌ വാർവിക്ക് സർവകലാശാലയിലെ വൈറോളജിസ്‌റ്റായ ലോറൻസ് യംഗ് പറഞ്ഞത്‌.

ഒമിക്രോണിനെക്കുറിച്ച് നമുക്ക്‌ അറിയുന്നതും അറിയാത്തതും?

ബീറ്റ, ഡെൽറ്റ വേരിയന്‍റുകൾ ഉൾപ്പെടെയുള്ള മുൻ വകഭേദങ്ങളിൽ നിന്ന് ഒമിക്രോണിന് ജനിതകപരമായി വ്യത്യാസമുണ്ടെന്ന് ശാസ്‌ത്രജ്ഞർക്ക് അറിയാം. എന്നാൽ ഈ ജനിതക മാറ്റങ്ങൾ അതിനെ കൂടുതൽ കൈമാറ്റം ചെയ്യുന്നതോ അപകടകരമോ ആക്കുന്നുണ്ടോ എന്ന് അറിയില്ല. ഇതുവരെ വേരിയന്‍റ്‌ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്ന സൂചനകളൊന്നുമില്ല.

ഒമിക്രോൺ കൂടുതൽ സാംക്രമികമാണോ എന്നും അതിനെതിരെ വാക്‌സിനുകൾ ഇപ്പോഴും ഫലപ്രദമാണോ എന്നും മനസിലാക്കാൻ ആഴ്‌ചകൾ വേണ്ടിവരും. ഒമിക്രോണിനെതിരെ നിലവിലുള്ള വാക്‌സിനുകൾ പ്രവർത്തിക്കില്ല എന്നത് അങ്ങേയറ്റം അസംഭവ്യമാണ്. മറ്റ് നിരവധി വകഭേദങ്ങൾക്കെതിരെ അവ ഫലപ്രദമാണെന്നും ലണ്ടനിലെ ഇംപീരിയൽ കോളജിലെ വൈദ്യശാസ്‌ത്ര പ്രൊഫസറായ പീറ്റർ ഓപ്പൺഷോ പറഞ്ഞു.

ഒമിക്രോണിലെ ചില ജനിതക മാറ്റങ്ങൾ ആശങ്കാജനകമാണെങ്കിലും അവ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ബീറ്റാ വേരിയന്‍റ്‌ പോലെയുള്ള ചില മുൻ വകഭേദങ്ങൾ തുടക്കത്തിൽ ശാസ്‌ത്രജ്ഞരെ പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും അത് അധികം ദൂരത്തേക്ക് വ്യാപിച്ചില്ല.

പുതിയ വകഭേദം എങ്ങനെയാണ് ഉണ്ടായത്?

കൊറോണ വൈറസ് പടരുമ്പോൾ പരിവർത്തനം സംഭവിക്കും. ജനിതക മാറ്റങ്ങളുണ്ടായി ആശങ്കപ്പെടുത്തുന്ന നിരവധി പുതിയ വകഭേദങ്ങൾ ഉണ്ടാവുകയും ചിലത്‌ നശിക്കുകയും ചെയ്യുന്നു. ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് വൈറസിനെ നേരിടാൻ കഴിയൂ.

ALSO READ: Norovirus : തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിന്‍റെ കനത്ത ജാഗ്രത

Last Updated :Dec 2, 2021, 5:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.