ETV Bharat / bharat

Chandrababu Naidu's Judicial Remand Has Been Extended ചന്ദ്രബാബു നായിഡുവിന്‍റെ ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 24 വരെ നീട്ടി

author img

By ETV Bharat Kerala Team

Published : Sep 22, 2023, 3:07 PM IST

Chandrababu Naidu's remand has been extended : സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു 250 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്. കോടതി 14 ദിവസം റിമാൻഡ് ചെയ്‌ത നായിഡുവിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 22 വരെയായിരുന്നു.

Chandrababu Naidu  Chandrababu Naidu remand extended  AP Skill Development Corporation  Skill Development Corporation scam  ചന്ദ്രബാബു നായിഡു  സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി  ചന്ദ്രബാബു നായിഡുവിന്‍റെ ജുഡീഷ്യൽ റിമാൻഡ് നീട്ടി  Telugu Desam Party  തെലുഗു ദേശം പാർട്ടി  Telugu Desam Party President N Chandrababu Naidu
Chandrababu Naidu's judicial remand has been extended

അമരാവതി (ആന്ധ്രാപ്രദേശ്): സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷൻ (AP Skill Development Corporation) അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിന്‍റെ ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 24 വരെ കോടതി നീട്ടി (Chandrababu Naidu's judicial remand has been extended). സെപ്‌റ്റംബർ ഒന്‍പതിനായിരുന്നു ചന്ദ്രബാബു നായിഡുവിനെ ആന്ധ്രാപ്രദേശ് പൊലീസും സി ഐ ഡിയും (Criminal Investigation Department) ചേർന്ന് അറസ്റ്റ് ചെയ്‌തത്. തുടർന്ന് മെഡിക്കൽ പരിശോധനകൾക്ക് ശേഷം സെപ്‌റ്റംബർ 10 ന് രാവിലെ അഴിമതി വിരുദ്ധ ബ്യൂറോ (Anti-Corruption Bureau) കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസം റിമാൻഡ് ചെയ്‌ത നായിഡുവിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 22 വരെയായിരുന്നു.

സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു 250 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്. 2015 ൽ ആവിഷ്‌കരിച്ച പദ്ധതിക്കായി സര്‍ക്കാര്‍ 3,350 കോടിയുടെ കരാർ ജർമൻ കമ്പനിയുമായി ഒപ്പിട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ഈ തുകയിൽ നിന്നും കോടികൾ വകമാറ്റിയെന്നാണ് സി ഐ ഡി കണ്ടെത്തിയത്. എന്നാൽ, തട്ടിപ്പിലൂടെ സംസ്ഥാന സർക്കാരിന് 300 കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സർക്കാർ അഡ്വാൻസ് ആയി നൽകിയ പണത്തിന്‍റെ ഭൂരിഭാഗവും വ്യാജ ഇൻവോയ്‌സുകൾ വഴി ഷെൽ കമ്പനികളിലേക്ക് വകമാറ്റിയെന്നും ഇൻവോയ്‌സുകളിൽ പറഞ്ഞിരിക്കുന്ന സാധനങ്ങളുടെ യഥാർഥ ഡെലിവറിയോ വിൽപനയോ നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. അതേസമയം, ചന്ദ്രബാബു നായിഡുവിന്‍റെ അറസ്‌റ്റിൽ ടിഡിപി (Telugu Desam Party) പ്രവർത്തകർ വലിയ പ്രതിഷേധം നടത്തിയിരുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ വിശ്വാസ വഞ്ചന നടത്തിയതിന് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ചന്ദ്രബാബുവിനെ റിമാൻഡ്‌ ചെയ്‌തിരുന്നത്. കള്ളക്കേസ് ചുമത്തിയാണ് അറസ്‌റ്റെന്ന് ചന്ദ്രബാബുവും അറസ്‌റ്റ് നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചെങ്കിലും ശ്രമം വിഫലമായി.

ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനിടെ സുരക്ഷ വീഴ്‌ചയുണ്ടായതായും ജയിലിൽ കഴിയുമ്പോഴും നായിഡുവിന്‍റെ സുരക്ഷയിൽ വീഴ്‌ചയുള്ളതായി ചൂണ്ടിക്കാട്ടി എൻ എസ് ജി (National Security Guards) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. കോടതി മുറിക്ക് വെളിയില്‍ സുരക്ഷ കുറഞ്ഞ പ്രദേശത്ത് നിര്‍ത്തിയതായി എൻ എസ് ജി റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സെൻട്രൽ ജയിലിലെ അദ്ദേഹത്തിന്‍റെ സുരക്ഷയെക്കുറിച്ചും എൻ എസ് ജി ആശങ്ക പ്രകടിപ്പിച്ചു. നായിഡുവിനെ ജയിൽ വളപ്പിൽ പ്രവേശിപ്പിക്കുമ്പോൾ ചില സുരക്ഷ വീഴ്‌ചകൾ ശ്രദ്ധയിൽപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: വൻ സുരക്ഷ വീഴ്‌ച; ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റില്‍ ഗുരുതര പരാമര്‍ശങ്ങളുമായി എൻഎസ്‌ജി റിപ്പോര്‍ട്ട്

ALSO READ: സ്‌കില്‍ ഡെവലപ്പ്മെന്‍റ് അഴിമതിക്കേസ്, ചന്ദ്രബാബു നായിഡു ജയിലില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.