ETV Bharat / bharat

Terrorist Attack: അസം റൈഫിൾസിലെ 5 സൈനികര്‍ കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന സ്‌ത്രീയും കുഞ്ഞും മരിച്ചു

author img

By

Published : Nov 13, 2021, 2:32 PM IST

Updated : Nov 13, 2021, 3:50 PM IST

മണിപ്പൂരിലെ സിംഗാട്ട് സബ് ഡിവിഷനില്‍വച്ചാണ് ഉദ്യാഗസ്ഥന്‍റെ വാഹനത്തിന് നേരേ ഭീകരാക്രമണം നടന്നത്.

Commanding Officer of an Assam Rifles  terrorists in Singhat sub-division of Manipur  Churachandpur district  അസം റൈഫിൾസ് യൂണിറ്റ്  വാഹനത്തിന് നേരേ ഭീകരാക്രമണം  മണിപ്പൂരിലെ സിംഗാട്ട് സബ് ഡിവിഷന്‍
അസം റൈഫിൾസ് യൂണിറ്റ് ഉദ്യാഗസ്ഥന്‍റെ വാഹനത്തിന് നേരേ ഭീകരാക്രമണം

ഇംഫാല്‍: അസം റൈഫിൾസ് (Assam Rifles) യൂണിറ്റിന് നേരെ നടന്ന ഭീകരാക്രമണ(Terrorist Attack)ത്തില്‍ കമാൻഡിങ് ഓഫിസര്‍ (Commanding officer) അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ കമാൻഡിങ് ഓഫിസറുടെ ഭാര്യയും കുഞ്ഞും മരിച്ചു.

  • Strongly condemn the cowardly attack on a convoy of 46 AR which has reportedly killed few personnel including the CO & his family at CCpur today. The State forces & Para military are already on their job to track down the militants. The perpetrators will be brought to justice.

    — N.Biren Singh (@NBirenSingh) November 13, 2021 " class="align-text-top noRightClick twitterSection" data=" ">

മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനില്‍ നടന്ന സംഭവത്തില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടക്കുന്നു. കുഴിബോംബുവച്ചാണ് ആക്രമണം നടത്തിയത്. സംഭത്തിന് പിന്നാലെ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ട്വീറ്റ് ചെയ്‌തു. വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീരുത്വപരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ALSO READ: കർണാടകയിൽ ബസിനുള്ളിൽ 'ലൗഡ്‌ സ്‌പീക്കർ മോഡ്' നിരോധിച്ചു

സംഭവത്തിന് കാരണക്കാരായ തീവ്രവാദികളെ കണ്ടെത്തുന്നതിന് സംസ്ഥാന സേനയും പാരാ മിലിട്ടറിയും അന്വേഷണം ഊര്‍ജിതമാക്കി. കുറ്റവാളികളെ നീതിയ്‌ക്ക് മുന്‍പില്‍ ഹാജരാക്കുമെന്നും സിങ് ട്വീറ്റില്‍ കുറിച്ചു. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.

Last Updated :Nov 13, 2021, 3:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.