തിരുവനന്തപുരം : യുഡിഎഫ് അനുകൂല സർക്കാർ ജീവനക്കാരുടെ പണിമുടക്കിനിടെ വാക്ക് തർക്കം. സെക്രട്ടേറിയറ്റിൽ സംഘർഷാവസ്ഥ (UDF trade unions strike). രാവിലെ 10 മണിയോടെ സെക്രട്ടേറിയറ്റ് അനക്സ് ഒന്നിന് മുന്നിൽ യുഡിഎഫ് അനുകൂല സർവീസ് സംഘടനയായ സെറ്റോ അനുകൂലികൾ മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു(violence in Secretariat). തുടർന്ന് ഭരണപക്ഷ അനുകൂല സംഘടന ജീവനക്കാർ ജോലിക്കെത്തുന്നവരെ തടയാൻ അനുവദിക്കില്ലെന്ന് പറഞ്ഞു രംഗതെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്(Govt declared Dias non to the strike).
ഭരണപക്ഷ യൂണിയനിലെ ചിലര്‍ സമരത്തെ അനുകൂലിച്ചതാണ് നേതാക്കളെ പ്രകോപിപ്പിച്ചതെന്നും ഇതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സെക്രട്ടേറിയറ്റിലെ സംഘര്‍ഷമറിഞ്ഞ് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. സ്ഥലത്ത് പൊലീസ് എത്തി ഭരണാനുകൂല സംഘടന പ്രതിനിധികളെ അനക്‌സ് കെട്ടിട വളപ്പിനുള്ളിലേക്ക് നീക്കിയെങ്കിലും ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.
പൊലീസ് സംഘം ദീർഘ നേരം സ്ഥലത്ത് തുടർന്നപ്പോഴും പ്രതിഷേധക്കാർ കെട്ടിടത്തിന് പുറത്ത് മുദ്രാവാക്യം വിളികളുമായി തുടർന്നു. പണിമുടക്കിന് സർക്കാർ ഇന്നലെ തന്നെ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർ ജോലിക്ക് ഹാജരായില്ലെങ്കിൽ ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ കുറവ് വരുത്താൻ ചീഫ് സെക്രട്ടറി വി വേണുവാണ് നിർദേശം നൽകിയത്.