കാസർകോട് :മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെ പൈവളിഗെ പഞ്ചായത്ത് ഭരണം നിലനിർത്തി എൽഡിഎഫ്. എൽഡിഎഫിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ട് മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തിയത്. ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിനും ബിജെപിക്കും 8 അംഗങ്ങൾ വീതമാണുള്ളത്. മുസ്‌ലിം ലീഗിന് രണ്ടും കോൺഗ്രസിന് ഒരംഗവുമുണ്ട്.
കോൺഗ്രസ് അംഗം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. നേരത്തെ എൽഡിഎഫിനും ബിജെപിക്കും തുല്യ അംഗങ്ങളായതിനാൽ നറുക്കെടുപ്പിലൂടെയാണ് സിപിഎം അംഗം ജയന്തി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ പുഷ്‌പ ലക്ഷ്‌മിയാണ് വൈസ് പ്രസിഡന്‍റ്. പഞ്ചായത്തിൽ ആറ് സീറ്റാണ് സിപിഎമ്മിനുള്ളത്. ഒരു സ്വതന്ത്ര അംഗവും സിപിഐ അംഗവും ചേര്‍ന്നാണ് എൽഡിഎഫിന് എട്ട് സീറ്റുള്ളത്.