കേരളം

kerala

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്നാവശ്യം: ഹർജി തള്ളി ഹൈക്കോടതി - PLEA AGAINST RAJEEV CHANDRASEKHAR

By ETV Bharat Kerala Team

Published : Apr 23, 2024, 1:34 PM IST

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.

PLEA AGAINST RAJEEV CHANDRASEKHAR  HIGH COURT REJECT THE PLEA  LOK SABHA ELECTION 2024  രാജീവ് ചന്ദ്രശേഖരിനെതിരെ ഹർജി
High court reject the plea to dismiss candidature Rajeev Chandrasekhar nomination at Thiruvananthapuram

എറണാകുളം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. കോൺഗ്രസ് നേതാവ് ആവ്നി ബൻസാൽ, ബംഗളൂരു സ്വദേശി രഞജിത് തോമസ് എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് ഹർജി മാത്രമേ ഇനി പരിഗണിക്കാനാകൂവെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബഞ്ച് ഹർജി തള്ളിയത്.

വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞാൽ ഇനി വിഷയം തെരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റൽ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞതായും ഇനി ഇടപെടരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം മറച്ചുവെച്ചെന്നും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കാതെ വരണാധികാരി പത്രിക സ്വീകരിച്ചെന്നുമായിരുന്നു ഹ‍ർജിയിലെ ആക്ഷേപം.

കാരണം കൃത്യമായി രേഖപ്പെടുത്താതെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്നും ഹർജിക്കാർ ഉന്നയിച്ചിരുന്നു. 2018ലെ രാജ്യസഭ തെരഞ്ഞെടുപ്പിലും രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചു വച്ചുവെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.

Also Read: തരൂരിനായി പ്രകാശ് രാജ് തിരുവനന്തപുരത്ത്; ബെംഗളൂരുവിന് വേണ്ടി ഒന്നും ചെയ്യാത്തയാളാണ് രാജീവ് ചന്ദ്രശേഖറെന്ന് പരിഹാസം

ABOUT THE AUTHOR

...view details