മോഹൻലാൽ - ലിജോ ജോസ് കൂട്ടുകെട്ടിന്‍റെ 'മലൈക്കോട്ടെ വാലിബൻ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് (Malaikottai Vaaliban). പോസിറ്റീവ് റിവ്യൂകൾക്കൊപ്പം തന്നെ നെഗറ്റീവ് പ്രതികരണങ്ങളും ചിത്രം നേരിടുന്നുണ്ട്. ചിത്രത്തിനെതിരെ ബോധപൂർവം ചിലർ നെഗറ്റീവ് പരാമർശം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്‌ത നടൻ ഹരീഷ് പേരടിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തന്‍റെ 43 വർഷത്തെ അഭിനയ ജീവതത്തിലൂടെ ഹെയിറ്റ് ക്യാമ്പയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ മോഹൻലാൽ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം (actor Hareesh Peradi facebook post). മലൈക്കോട്ടെ വാലിബൻ കാണാൻ കുടുംബങ്ങൾ തിയേറ്ററിൽ എത്താൻ തുടങ്ങിയെന്നും ലോക സിനിമയിലേക്കുള്ള മലയാളത്തിന്‍റെ കൈയ്യൊപ്പാണ് ഈ സിനിമയെന്നും ഹരീഷ് കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:'43 വർഷത്തെ അഭിനയ ജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്‌റ്റ് ക്യാപയിൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്...ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്.