കേരളം

kerala

Ramesh Chennithala on SRIT Approached Keltron For First Installment എ ഐ ക്യാമറ; എസ്ആർഐടി ആദ്യ ഗഡു ആവശ്യപ്പെട്ടതിൽ ദുരൂഹതയെന്ന് ചെന്നിത്തല

By ETV Bharat Kerala Team

Published : Sep 3, 2023, 10:47 PM IST

SRIT Approached Keltron : എസ്ആര്‍ഐടിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സർക്കാർ അണിയറയിൽ നീക്കം നടത്തുന്നുണ്ടെന്നും ഇത് ഒത്തുകളിയല്ലാതെ മറ്റെന്താണെന്നും രമേശ് ചെന്നിത്തല

എസ്ആർഐടി  ആദ്യ ഗഡു ആവശ്യപ്പെട്ട് എസ്ആർഐടി  ramesh chennithala  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ഹൈക്കോടതി ഇടക്കാല ഉത്തരവ്  എ ഐ കാമറ പദ്ധതി  എ ഐ കാമറ  Former opposition leader Ramesh Chennithala  AI camera project  contract company  Ramesh Chennithala on SRIT Approached Keltron  SRIT Approached Keltron For First Installment
Ramesh Chennithala on SRIT Approached Keltron For First Installment

തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയിൽ കരാർ കമ്പനിയായ എസ്ആർഐടി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ കമ്പനിക്ക് തത്കാലം പണം നൽകരുതെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവ് നിലനിൽക്കെയാണ് എസ്ആർഐടി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു (Ramesh Chennithala on SRIT Approached Keltron For First Installment).

കോടതിയെ സമീപിക്കാതെയാണ് കമ്പനി സർക്കാരിനോട് ആദ്യ ഗഡു ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്. എസ്ആര്‍ഐടിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സർക്കാർ അണിയറയിൽ നീക്കം നടത്തുന്നുണ്ട്. ഇത് ഒത്തുകളിയല്ലാതെ മറ്റെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു പങ്കാളിയായിട്ടുള്ളതാണ് ഇതിലൊരു കമ്പനി എന്നത് ഇതിന്‍റെ ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.

ഇന്നലെയാണ് എസ്ആർഐടി ആദ്യ ഗഡു ആവശ്യപ്പെട്ട് കെൽട്രോണിന് കത്തയച്ചത്. കരാർ പ്രകാരം ഓരോ മൂന്ന് മാസം കൂടുമ്പോഴും 7.56 കോടി രൂപ വീതം 20 ഗഡുക്കളായാണ് നൽകേണ്ടത്. എ ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച് സെപ്റ്റംബർ നാലിന് മൂന്ന് മാസം തികയാനിരിക്കെയാണ് എസ്ആർഐടി കെൽട്രോണിന് കത്തയച്ചത്.

അതേസമയം കെൽട്രോൺ നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാട്ടി കത്ത് സർക്കാരിന് കൈമാറിയതായാണ് വിവരം. ആദ്യ ഗഡുവായി ആകെ 11.61 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന് നൽകേണ്ടത്. ഇതിൽ എസ്ആർഐടിക്ക് നൽകേണ്ട 7.56 കോടി രൂപയും ഉൾപ്പെടും. ബാക്കി തുകയാണ് കെൽട്രോണിനുള്ളത്.

നേരത്തെ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള ഹർജിയിൽ സർക്കാർ പണം നൽകുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. ഇതില്‍ കോടതി ഏഴിന് വീണ്ടും വാദം കേൾക്കാനിരിക്കുകയാണ്. കരാർ പ്രകാരം എസ്ആർഐടിക്ക് ആകെ 151.22 കോടി രൂപയാണ് ലഭിക്കേണ്ടത്.

കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് നൽകേണ്ട 11.61 കോടി രൂപയിൽ ഫെസിലിറ്റി മാനേജ്മെന്‍റ് സർവീസിന്‍റെ ആദ്യ ഗഡുവായ 3.31 കോടി രൂപയും കെൽട്രോൺ വിതരണം ചെയ്‌ത ഉപകരണങ്ങളുടെ വിലയായി 34.5 ലക്ഷം രൂപയും ഉൾപ്പെടുന്നു. കൂടാതെ കൺസൾട്ടൻസി ചാർജിന്‍റെ ആദ്യ ഗഡുവായ 38.84 ലക്ഷം രൂപയും ഉൾപ്പെടുന്നുണ്ട്. എൻഫോഴ്‌സ്‌മെന്‍റ് ആർടിഒ സാക്ഷ്യപ്പെടുത്തിയ പെർഫോമൻസ് മെയിന്‍റനൻസ് സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള രേഖകൾക്കൊപ്പമാണ് കെൽട്രോണിന് എസ്ആർഐടി ബിൽ നൽകേണ്ടത്.

ഈ നടപടികൾക്ക് മുന്നോടിയായാണ് കെൽട്രോണിനെ ആദ്യ ഗഡു നൽകേണ്ടതിനെ കുറിച്ച് എസ്ആർഐടി ഓർമിപ്പിച്ചത്. ഇതിനിടെ എസ്ആർഐടിക്ക് വേണ്ടി ഉപകരണങ്ങൾ നൽകിയ ട്രോയിസ് കമ്പനിയുടെ ഡയറക്‌ടർ ടി ജിതേഷിനെ കമ്പനി രേഖകളിൽ നിന്നും എസ്ആർഐടി നീക്കം ചെയ്‌തിട്ടുണ്ട്.

READ MORE:SRIT Approached Keltron For First Installment Of AI Camera : എ ഐ ക്യാമറ : ആദ്യ ഗഡു ആവശ്യപ്പെട്ട് കെൽട്രോണിനെ സമീപിച്ച് എസ്‌ആർഐടി

ABOUT THE AUTHOR

...view details