കേരളം

kerala

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യം തന്നെ പിണറായിക്കും; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.

By ETV Bharat Kerala Team

Published : Dec 23, 2023, 2:40 PM IST

Updated : Dec 23, 2023, 3:38 PM IST

K Sudhakaran's Statement Against Pinarayi Vijayan: കുറ്റബോധം കൊണ്ട് വീര്‍പ്പ് മുട്ടുന്നതാകും പിണറായിയുടെ വാര്‍ധക്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

കെപിസിസി  പിണറായിക്കെതിരെ കെ സുധാകരന്‍  രമേശ് ചെന്നിത്തല  ശശിതരൂര്‍  ഡിജിപി ഓഫീസ് മാര്‍ച്ച്  ബിന്ദു കൃഷ്ണ കല്ലെറിഞ്ഞു  മാധ്യമ പ്രവര്‍ത്തകന് പരിക്ക്  kpcc president  kpcc president k sudhakarans statement  Statement Against Pinarayi Vijayan
K Sudhakaran's Statement Against Pinarayi Vijayan

K Sudhakaran's Statement Against Pinarayi Vijayan

തിരുവനന്തപുരം: ലോകം അടക്കി ഭരിച്ച അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അവസാനമായിരിക്കും പിണറായി വിജയനെയും കാത്തിരിക്കുന്നതെന്ന് കെ പിസിസി പ്രസിഡന്‍റ് കെ സുധാകരന്‍(Kpcc President K Sudhakaran's Statement Against Pinarayi Vijayan). പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ നിയമിച്ചതിനടക്കം പരിതപിക്കുമന്നും പിണറായിയുടെ അവസാനം കുറ്റബോധത്തിലായിരിക്കുമെന്നും അവസാനിക്കുകയെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. നവകേരളയാത്രയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിനെതിരെ കെപിസിസി സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിജിപി ഓഫീസ് മാര്‍ച്ച് കേരളത്തിന്‍റെ ജനവികാരമാണ്. സംസ്ഥാനത്തിന് കട ബാധ്യതയുണ്ടാക്കുകയാണ് പിണറായി സര്‍ക്കാര്‍. ഒരാളെ പോലും നേരില്‍ കാണാതെ എന്ത് ജന സമ്പര്‍ക്ക പരിപാടിയാണ് നടത്തുന്നത്. പ്രമാണിമാരായ ചിലരെ മാത്രമാണ് പിണറായി കാണുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐ യുടെ ഗുണ്ടായിസത്തിനും പോലീസ് കേസിനും ഇരയാവുന്നു. ഇതാണോ ജനാധിപത്യമെന്നും സുധാകരന്‍ ചോദിച്ചു. വികസനത്തിന് പകരം സംസ്ഥാനത്തിന് കട ബാധ്യതയുണ്ടാക്കുകയാണ് പിണറായി സര്‍ക്കാരെന്നും ഇതിനൊക്കൊയും പ്രതികാരം ചെയ്യാതെ കേരളം അടങ്ങില്ലെന്നും അവരെ ഉണര്‍ത്താനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്‍റെ തുടക്കമാണ് ഈ മാര്‍ച്ചെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്‍റെ പ്രസംഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനൊരുങ്ങി പോലീസിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് വിഡി സതീശന്‍റെ പ്രസംഗത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വേദിയിൽ രമേശ് ചെന്നിത്തല, കെ മുരളീധരൻ,എം പി മാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരും വിവിധ എംഎൽഎമാരും ഇരിക്കവേ തന്നെ പോലീസ് കണ്ണീർവാദം പ്രയോഗിച്ചു.

ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കെ സുധാകരനെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മണിക്കൂർ നേരത്തെ ചികിത്സയ്ക്കുശേഷം സുധാകരൻ ആശുപത്രി വിട്ടു. കോൺഗ്രസിന്‍റെ നിരവധി മുതിർന്ന നേതാക്കളും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തിൽ മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നും ഡിജിപി പോലീസ് നടപടിയെ കുറിച്ച് അന്വേഷിക്കാം എന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ സ്പീക്കർക്ക് പരാതി നൽകും. ജനാധിപത്യരീതിയിലാണ് സമരം നടത്തിയതെന്നും പോലീസ് നടത്തിയത് ക്രൂരമായ നടപടിയെന്നും ശശി തരൂർ കുറ്റപ്പെടുത്തി.

പിണറായി ഹിറ്റ്ലറിന്‍റെ പുനർജന്മം ആണെന്നും കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും കെ സുധാകരൻ ആശുപത്രി വിട്ടതിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Last Updated :Dec 23, 2023, 3:38 PM IST

ABOUT THE AUTHOR

...view details