കേരളം

kerala

K Sudhakaran Alleges CPM BJP Nexus സുരേന്ദ്രന്‍റെ ജാമ്യഹര്‍ജിയെ എതിര്‍ക്കാഞ്ഞതെന്തുകൊണ്ടെന്ന് കെ സുധാകരന്‍, സിപിഎം-ബിജെപി ഭായ് ഭായ് ബന്ധം മൂലമെന്ന് ആരോപണം

By ETV Bharat Kerala Team

Published : Oct 25, 2023, 9:29 PM IST

K Sudhakaran Alleges CPM BJP Nexus In Manjeswaram Case : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നത് ബിജെപി സിപിഎം ബന്ധത്തെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ. സുധാകരന്‍

Sudhakaran alleges cpm bjp nexus  K Sudhakaran About CPM BJP Relationship  കെ സുധാകരന്‍  കെ സുരേന്ദ്രന്‍  K Surendran  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്‌  Manjeswaram election corruption case  BJP state president K Surendran  ബിജെപി സിപിഎം ബന്ധം  കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍ എംപി  KPCC President K Sudhakaran MP  ബിജെപി സിപിഎം
K Sudhakaran About CPM-BJP Relationship

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അദ്ദേഹത്തിന്‍റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നത് ബിജെപി സിപിഎം ബന്ധത്തെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍ എംപി (K Sudhakaran Alleges CPM BJP Nexus In Manjeswaram Case). പ്രോസിക്യൂഷന്‍ മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദേശം ഇല്ലാതെ ഈ നിലപാട് സ്വീകരിക്കില്ല. ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നെങ്കില്‍ അതു ബിജെപിക്ക് വലിയ തിരിച്ചടി ആകുമായിരുന്നു.

കൊടകര കുഴല്‍പ്പണക്കേസും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസും ശരിയായ ദിശയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ ബിജെപിയെ കേരളത്തില്‍നിന്നു കെട്ടുകെട്ടിക്കാമായിരുന്നു. രണ്ടു കേസുകളിലും കാട്ടിയ അലംഭാവം ബിജെപിക്കു രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ടാക്കിക്കൊടുത്തു.

ബിജെപി നേതാക്കള്‍ പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണക്കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ച ശേഷം ഇഡിയുടെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തിട്ടും ഇതുവരെ നടപ്പായില്ല. കുഴല്‍പ്പണക്കേസ് ഇഡിക്കു വിടാത്തത് ബിജെപി സിപിഎം ബന്ധത്തിലെ വേറൊരു അധ്യായമാണ്. പ്രത്യുപകാരമായി മുഖ്യമന്ത്രിക്കെതിരായ ലൈഫ്‌മിഷന്‍ കേസ്, സ്വര്‍ണക്കടത്തുകേസ് തുടങ്ങിയവയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കേന്ദ്ര സര്‍ക്കാരും മരവിപ്പിച്ചു.

ബിജെപി സഖ്യത്തിലേര്‍പ്പെട്ട ജനതാദള്‍ ദേശീയ പ്രസിഡന്‍റ്‌ എച്ച് ഡി ദേവഗൗഡയും അദ്ദേഹത്തിന്‍റെ മകനായ കുമാരസ്വാമിയും പിണറായി വിജയന്‍റെ ആശീര്‍വാദവും അനുഗ്രഹവും തങ്ങള്‍ക്കൊപ്പമാണെന്ന് തുറന്നു പറഞ്ഞ് അദ്ദേഹത്തിന്‍റെ പൊയ്‌മുഖം ചീന്തിയെറിഞ്ഞു. ബിജെപി സഖ്യമുള്ള ജനതാദളിനെ മന്ത്രിസഭയില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കാന്‍ പിണറായി വിജയന്‍റെ മുട്ടിടിക്കും. കേരള മുഖ്യമന്ത്രിയില്‍ നിന്നും ബിജെപിക്ക് മനസാ വാചാ കര്‍മണാ ദോഷം ഉണ്ടാകുന്ന ഒരു പ്രവര്‍ത്തിയും പ്രതീക്ഷിക്കേണ്ടെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ജനതാദള്‍ എസ് ബിജെപിയിലേക്കുള്ള പാലമെന്ന്‌ കെ സുധാകരന്‍:സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൈയാമം വയ്ക്കുമെന്ന് ഭയന്ന് ബിജെപിയുടെ കാലുപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ തനിരൂപമാണ് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വാക്കുകളില്‍ കൂടി പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ (20-10-23). ഇതിലെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നല്‍കിയെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെങ്കില്‍ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസിനെ ഇടതു മുന്നണിയിലും മന്ത്രിസഭയിലും പിണറായി വിജയന്‍ നിലനിര്‍ത്തിയിരിക്കുന്നത് ബിജെപിയിലേക്കുള്ള പാലമായാണ്. ലാവ്‌ലിന്‍ കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയില്‍ ബിജെപിക്കെതിരെ പ്രസംഗിക്കുകയും അടുക്കളയില്‍ അവരുടെ തോളില്‍ കൈയിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ബിജെപിക്കെതിരെയോ, മോദിക്കെതിരെയോ ഒരക്ഷരം ഉരിയാടാനുള്ള തന്‍റേടം പിണറായി വിജയനില്ല.

കേന്ദ്രം കേരളത്തിന് അര്‍ഹമായ ധനസഹായം പലവട്ടം നിഷേധിച്ചിട്ടും പ്രതിഷേധിക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടു മറിച്ച് പിണറായിയെ അധികാരത്തിലേറ്റിയതിന്‍റെ നന്ദി സൂചകമായി ബിജെപി അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണ കേസ് ഇഡിക്ക് വിടാതെ പിണറായി വിജയന്‍ ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ:രണ്ട് ടേം ഭരിച്ചിട്ട് എന്തുണ്ടാക്കി, ഇടതുസര്‍ക്കാറിന്‍റെ പാരമ്പര്യം കാക്കാന്‍പോലും പിണറായിക്കായില്ല: കെ സുധാകരന്‍

ABOUT THE AUTHOR

...view details