കേരളം

kerala

'എല്ലാവരുടെയും അഭിപ്രായം കേട്ട് സർക്കാർ വിശാല നിലപാട് സ്വീകരിക്കുന്നു'; അധ്യയന ദിനം വെട്ടിക്കുറച്ചതില്‍ വിശദീകരണവുമായി വി ശിവൻകുട്ടി

By

Published : Jun 7, 2023, 10:39 PM IST

അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്‌ത് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യയന ദിനങ്ങള്‍ 205 ആക്കി കുറച്ചിരുന്നു

Education Minister  Education Minister V Sivankutty  V Sivankutty  V Sivankutty response on Academic Calendar change  Academic Calendar  Government accepted motives of teachers union  teachers union  എല്ലാവരുടെയും അഭിപ്രായം കേട്ട്  സർക്കാർ വിശാല നിലപാട് സ്വീകരിക്കുന്നു  അധ്യയന ദിനം വെട്ടിക്കുറച്ചതില്‍  വിശദീകരണവുമായി വി ശിവൻകുട്ടി  ശിവൻകുട്ടി  പൊതുവിദ്യാഭ്യാസ മന്ത്രി  വിദ്യാഭ്യാസ മന്ത്രി  മന്ത്രി  അധ്യായന ദിനങ്ങൾ  അധ്യാപക സംഘടനകളുമായി ചര്‍ച്ച  അധ്യാപക സംഘടനകള്‍  സര്‍ക്കാര്‍ സ്‌കൂള്‍  സര്‍ക്കാര്‍  സ്‌കൂള്‍
അധ്യയന ദിനം വെട്ടിക്കുറച്ചതില്‍ വിശദീകരണവുമായി വി.ശിവൻകുട്ടി

വി.ശിവൻകുട്ടി പ്രതികരിക്കുന്നു

തിരുവനന്തപുരം:അധ്യയന ദിനം 210 ആക്കിയതിൽ അധ്യാപക സംഘടനകൾക്ക് പ്രതിഷേധമുണ്ടായിരുന്നുവെന്നും അതിനാലാണ് സംഘടനകളുമായി ചർച്ച വിളിച്ചതും 205 ദിനങ്ങളാക്കാൻ തീരുമാനമെടുത്തതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ക്വാളിറ്റി ഇമ്പ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിൽ അധ്യാപക സംഘടനകൾക്ക് അഭിപ്രായം പറയാമെന്നും അവരുടെ നിർദേശങ്ങൾ കേട്ട് സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ അധ്യയന ദിനം നേരത്തെ തീരുമാനിച്ച 210 ൽ നിന്ന് 205 ആയി കുറച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

'ശനിയാഴ്‌ച'യില്‍ വിശദീകരണം:പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി അധ്യാപക സംഘടനകളുടെ യോഗത്തിലാണ് 2023-24 അക്കാദമിക വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി തീരുമാനിച്ചത്. ഇതുപ്രകാരം ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായും തുടരും. മുഴുവൻ ശനിയാഴ്‌ചകളും അധ്യയന ദിവസങ്ങളാണെന്ന പ്രചാരണം ശരിയല്ലെന്നും അധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്‌ചകളിൽ 13 ശനിയാഴ്‌ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്‌ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്‌ചയിൽ അഞ്ച് ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്‌ചകളിൽ ശനിയാഴ്‌ച പഠന ദിവസമാക്കിയിട്ടുള്ളത്. 2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിലുണ്ടായിരുന്നത്. അതിനോടൊപ്പം നാല് ശനിയാഴ്‌ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങളാണ് നിലവിലെ 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്‌ചകളും ചേർന്ന് 205 അധ്യയന ദിനങ്ങളാണുണ്ടാവുക.

പ്രതിഷേധവുമായി കെപിഎസ്‌ടിഎ: എന്നാല്‍ ആറാം പ്രവൃത്തി ദിനമുൾപ്പടെയുള്ള ശനിയാഴ്‌ചകൾ പ്രവൃത്തി ദിവസമാക്കിയ തീരുമാനം പിൻവലിക്കുന്നതുവരെ സമരരംഗത്തുണ്ടാകുമെന്ന് കെപിഎസ്‌ടിഎ അറിയിച്ചു. ശനിയാഴ്‌ചകളിലെ പ്രവൃത്തി ദിവസങ്ങൾ ദോഷകരമായി ബാധിക്കുന്നത് വിദ്യാർഥികളെയാണെന്നും പാഠ്യാനുബന്ധ പ്രവർത്തനങ്ങളായ എസ്‌പിസി, എൻസിസി, ജെആർസി, സ്‌കൗട്ട് തുടങ്ങിയവയുടെ പരേഡുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ശനിയാഴ്‌ചകളിലാണ് നടക്കുകയെന്നും മത്സര പരീക്ഷകൾ, കലാ-കായിക മത്സരങ്ങൾ എന്നിവയുടെ പരിശീലനവും അവതാളത്തിലാകുമെന്നും കെപിഎസ്‌ടിഎ അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ താത്‌പര്യങ്ങൾ മുൻനിർത്തി ശനിയാഴ്‌ചകളിലെ പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും സംഘടന ആവശ്യപ്പെട്ടു.

എല്ലാം സുഗമമായി: പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്.ഷാനവാസ് ഐഎഎസ് തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അധ്യാപക യോഗത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ പുസ്‌തകങ്ങൾ എത്തിയതിനാൽ ജൂൺ ഒന്നിന് പ്രവേശനോത്സവം കഴിഞ്ഞ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇപ്പോൾ ക്ലാസുകൾ നടക്കുകയാണ്. മാത്രമല്ല ഈ കഴിഞ്ഞ ശനിയാഴ്‌ച സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചിരുന്നു.

ചൊവ്വാഴ്‌ച സംസ്ഥാനത്തെ അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കി ബുധനാഴ്‌ച ഔദ്യോഗിക കണക്കെടുപ്പും പൂർത്തീകരിച്ചു. കുട്ടികളുടെ വിഭാഗം, പഠന മാധ്യമം, ഭാഷ എന്നിവ തിരിച്ചായിരുന്നു കണക്കെടുപ്പ്. കണക്കെടുപ്പ് നടത്തി സ്‌കൂളുകൾ സമ്പൂർണ പോർട്ടലിൽ രേഖപ്പെടുത്തണം. കണക്കെടുപ്പിന്‍റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ പുതിയ തസ്‌തിക നിർണയം, പുനഃക്രമീകരണം എന്നിവ നടക്കുക.

ABOUT THE AUTHOR

...view details