കേരളം

kerala

ശബരിമലയെ മാലിന്യമുക്തമാക്കാൻ പവിത്രം ശബരിമല; ശുചീകരണം നടന്നു

By ETV Bharat Kerala Team

Published : Dec 31, 2023, 1:28 PM IST

Pavithram sabaimala, sabarimala keep waste free: ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. നിത്യവും ഒരു മണിക്കൂര്‍ ശുചീകരണം.

pta sabarimala  പവിത്രം ശബരി  sabarimala cleaning  pavithram sabarimala
For keep Sabarimala waste free there is Pavithram Sabarimala many participating it

പത്തനംതിട്ട :മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയെ മാലിന്യ മുക്തമാക്കുന്നതിന്‍റെ ഭാഗമായി പവിത്രം ശബരിമലയുടെ ഭാഗമായുള്ള പരിസര ശുചീകരണം സന്നിധാനത്ത് നടന്നു (pavithram sabarimala program). തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശബരിമല സമ്പൂര്‍ണ ശുചീകരണ യജ്ഞ പദ്ധതിയാണിത്. നിത്യവും ഒരു മണിക്കൂര്‍ വീതമാണ് പവിത്രം ശബരിമലയുടെ ഭാഗമായി സന്നിധാനവും പരിസരവും ശുചീകരിക്കുന്നത് (sabarimala cleaning).

എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ ഒരു മണിക്കൂര്‍ സമയമാണ് സന്നിധാനത്തും പരിസരങ്ങളിലും വൃത്തിയാക്കാനായി നീക്കിവച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍, വിശുദ്ധി സേനാംഗങ്ങള്‍ തുടങ്ങിയവരും ഈ ശുചീകരണ, ബോധവത്കരണ പരിപാടിയില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്.

ഇതോടൊപ്പം പൂങ്കാവനം ശുചിത്വപൂര്‍മായി കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അയ്യപ്പ ഭക്തര്‍ക്കിടയില്‍ ബോധവത്കരണവും നടത്തുന്നുണ്ട്. സന്നിധാനത്ത് രാവിലെ നടന്ന പവിത്രം ശബരിമല ബോധവത്കരണത്തിന് എക്‌സിക്യൂട്ടീവ് ഓഫിസർ കൃഷ്‌ണകുമാർ നേതൃത്വം നൽകി.

Also Read: പുതുവർഷത്തില്‍ ശബരിമലയിലും മാറ്റം; സന്നിധാനത്ത് സൗജന്യ വൈഫൈ

ശബരിമല മകരവിളക്ക് തീർഥാടനത്തിനായി ഇന്നലെ (ഡിസം30) വൈകിട്ട് 5 ന് ശബരിമല ശ്രീധർമ്മശാസ്‌ത ക്ഷേത്രം നടതുറന്നു. ഇതോടെ മകരവിളക്ക് മഹോത്സവ തീർഥാടനത്തിന് തുടക്കമായി (Sabarimala Makaravilakku Pilgrimage Began). ക്ഷേത്രം തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന് ശബരീശ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേൽശാന്തി പി ജി മുരളി ഗണപതിയേയും നാഗരാജാവിനെയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു.

മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതോടെ തീർഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ വി കൃഷ്‌ണകുമാർ അഡ്‌മിനിസ്ട്രറ്റീവ് ഓഫിസർ ഒ ജി ബിജു എന്നിവർ നട തുറക്കുമ്പോൾ ദർശനത്തിനെത്തിയിരുന്നു.

മണ്ഡലപൂജക്ക് ശേഷം ഡിസംബർ 27ന് നട അടച്ചിരുന്നു. ഇന്നലെ നടന്ന തുറന്നത് മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. ഇന്നലെ രാവിലെ മുതൽ പമ്പയിൽ നിന്നും പുല്ലുമേട് വഴിയും സന്നിധാനത്തേക്ക് തീർഥാടകരെത്തി. വലിയ നടപന്തലിൽ കാത്ത് നിന്ന അയ്യപ്പഭക്തർക്ക് ഔഷധ കുടിവെള്ളവും ലഭ്യമാക്കി. ജനുവരി 15നാണ് മകരവിളക്ക്, ജനുവരി 20 വരെ തീർഥാടകർക്ക് ദർശനത്തിന് അവസരം ഉണ്ടാകും. 21 ന് നട അടക്കും.

ABOUT THE AUTHOR

...view details