പാലക്കാട് : വാളയാര്‍ പീഡന കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് വീണ്ടും സത്യാഗ്രഹ സമരവുമായി പെണ്‍കുട്ടികളുടെ അമ്മ. പോക്സോ കേസില്‍ പ്രതിയാക്കിയ എസ് പി സോജനെതിരെ മുഖ്യമന്ത്രി അടിയന്തര ശിക്ഷാനടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് സത്യാഗ്രഹം. വാളയാർ നീതി സമര സമിതിയുടെ നേതൃത്വത്തിൽ അഞ്ച് വിലക്കിന് മുന്‍പിലായിരുന്നു പ്രതിഷേധം.
വാളയാർ നീതി സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ശിവരാജേഷ്, ബി. രാജേന്ദ്രൻ നായർ, സണ്ണി, പി എച്ച്.കബീർ, ശശി വർമ, വിജയൻ അമ്പലക്കാട് തുടങ്ങി നിരവധി പേര്‍ സംസാരിച്ചു. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് വാളയാറില്‍ പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.