പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയിലെ ഇരട്ടക്കൊല കേസില്‍ 25 മുസ്ലീം ലീഗ് പ്രവര്‍ത്തകർക്ക് ജീവപര്യന്തം തടവ്. സഹോദരങ്ങളായ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞു ഹംസ, നൂറുദ്ധീന്‍ എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് വിധി. 2013 നവംബര്‍ 21നാണ് സംഭവം.
പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എപി സുന്നി പ്രവര്‍ത്തകരായ ഇരുവരും സിപിഎം അനുഭാവികളായിരുന്നു. കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി കണ്ടെത്തിയിരുന്നത്. പ്രതികളില്‍ ഒരാള്‍ക്ക് കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്.