കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ വനിതയ്ക്ക് ജാമ്യം (KSRTC bus attack). പിഡിപിപി (prevention of damage to public property - PDPP) കേസിൽ കോടതിയിൽ പണം കെട്ടിവെച്ചതോടെയാണ് ജാമ്യം അനുവദിച്ചത് (Woman granted bail). ട്രിപ്പ് മുടക്കിയത് ഉൾപ്പെടെ 46,000 രൂപ സുലു കോടതിയിൽ കെട്ടിവച്ചു. കെഎസ്ആർടിസി ജീവനക്കാർ തെറിവിളിച്ചത് കൊണ്ടാണ് അക്രമം നടത്തിയത് എന്ന് സുലു പോലീസിനോട് പറഞ്ഞു (omen attacked headlight of ksrtc bus in kottayam).
ഇന്നലെ ഉച്ചയ്ക്ക് കോടിമത നാലുവരിപ്പാതയിൽ വച്ചാണ് സുലു കെഎസ്ആർടിസി ബസിന്‍റെ ഹെഡ് ലൈറ്റ് ജാക്കി ലിവർ കൊണ്ട് തല്ലി തകർത്തത്. സുലുവും അമ്മയും കാറിൽ സഞ്ചരിക്കവേ കാറിന്‍റെ മിററിൽ കെഎസ്ആർടിസി ബസ് തട്ടുകയും ഇതേ തുടർന്ന് യുവതി അതിക്രമം കാട്ടുകയുമായിരുന്നു ഇന്നലെ വൈകുന്നേരം സുലു ചിങ്ങവനം പോലിസ് സ്റ്റേഷനിൽ ഹാജരായി ഇന്ന് ഉച്ചയോടെയാണ് സുലുവിനെ ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയത്.
സംഭവം ഇങ്ങനെ: പൊൻകുന്നം സ്വദേശി ഇസ്‌മയിലിന്‍റെ പേരിലുള്ളതാണ് കാർ. കാറുടമയുടെ മരുമകളാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം. തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്ക് പോയ കെഎസ്ആർടിസി ബസിനു നേരെ ചൊവാഴ്ച്ച ഉച്ചയ്ക്കാണ് അക്രമമുണ്ടായത്. ഓവർ ടേക്കിംഗിനിടെ കാറിന്‍റെ മിററിൽ ബസ് തട്ടുകയായിരുന്നു. ഇതേ തുടർന്ന് റോഡ് സൈഡിൽ ഡ്രൈവർ ബസ് ഒതുക്കി. ഈ സമയത്ത് ബസിന് മുൻപിൽ കാർനിർത്തുകയും കാർ ഓടിച്ച സ്ത്രീ ലിവർ എടുത്ത് ബസിന്‍റെ ഹെഡ് ലൈറ്റുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്ന് ഡ്രൈവർ രാമചന്ദ്രൻ പറഞ്ഞു.