കേരളം

kerala

വന്യമൃഗ ശല്യം രൂക്ഷം; കണ്ണീർ തോരാതെ ഇടുക്കിയിലെ കർഷകൻ

By

Published : Dec 3, 2022, 2:06 PM IST

കോഴിപന്ന കുടിയിലെ കർഷകൻ കെ കനകരാജിന്‍റെ രണ്ടര ഏക്കർ ഭൂമിയിലെ രണ്ട് ഏക്കർ കൃഷിയും കാട്ടാനകൾ നശിപ്പിച്ചു. കാട്ടാനക്കൊപ്പം കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.

wild animals attack in fields  idukki wild animals attack  elephant attack idukki  idukki wild animals  idukki farmers crisis  വന്യമൃഗ ശല്യം രൂക്ഷം  ഇടുക്കി വന്യമൃഗ ശല്യം  ഇടുക്കി കർഷകർ  ഇടുക്കി കർഷകർ പ്രതിസന്ധിയിൽ  ഇടുക്കി കൃഷി  വന്യമൃഗ ശല്യം  കാട്ടാനകൾ  കാട്ടാന ശല്യം  കാട്ടുപന്നി ശല്യം
വന്യമൃഗ ശല്യം രൂക്ഷം; കണ്ണീർ തോരാതെ ഇടുക്കിയിലെ കർഷകൻ

ഇടുക്കി: വന്യമൃഗ ശല്യം നിത്യ സംഭവമായതോടെ ആശങ്കയിലായിരിക്കുകയാണ് ഇടുക്കിയിലെ കർഷകർ. നാളിതുവരെ അധ്വാനിച്ചു ഉണ്ടാക്കിയതെല്ലാം വന്യമൃഗങ്ങള്‍ കവരുമ്പോൾ ഹൃദയം തകരുന്ന വേദനയോടെ ജീവിതം മുന്നോട്ട് നയിക്കുകയാണ് ഇവർ. ശാന്തൻപാറ കോഴിപന്ന കുടിയിലെ കർഷകൻ കെ കനകരാജിന്‍റെ രണ്ടര ഏക്കർ ഭൂമിയിലെ രണ്ട് ഏക്കർ കൃഷിയും കഴിഞ്ഞ ദിവസം എത്തിയ കാട്ടാന കൂട്ടം നശിപ്പിച്ചു.

വന്യമൃഗ ശല്യം രൂക്ഷം; കണ്ണീർ തോരാതെ ഇടുക്കിയിലെ കർഷകൻ

കഴിഞ്ഞ ദിവസം കനകരാജിന്‍റെ കൃഷിയിടത്തിൽ എത്തിയ ആറോളം കാട്ടാനകൾ മൂന്ന് ദിവസത്തോളം അവിടെ നിലയുറപ്പിച്ചു. രണ്ട് ഏക്കർ സ്ഥലത്തെ മുഴുവൻ കൃഷികളും നശിപ്പിച്ചു. ആയിരത്തിലധികം ഏലച്ചെടികളാണ് കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചത്.

2016ൽ കനകരാജിന്‍റെ വീടും കാട്ടാന ആക്രമിച്ചിരുന്നു. തുടർച്ചയായി മൂന്നാമത്തെ തവണയാണ് കാട്ടാന കൂട്ടം സ്ഥലത്തെ കൃഷി നശിപ്പിക്കുന്നത്. കാട്ടാനക്കൊപ്പം കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യവും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

കാർഷിക ഉത്‌പന്നങ്ങളുടെ വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും വന്യ മൃഗങ്ങളുടെ ആക്രമണവും ജില്ലയിലെ കർഷകരെ കടക്കെണിയിലേക്ക് ആഴ്ത്തുകയാണ്. ഇന്ന് അല്ലെങ്കിൽ നാളെ നല്ല നാളുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ.

ABOUT THE AUTHOR

...view details