കേരളം

kerala

പിഎഫ്‌ഐ ഹര്‍ത്താലിനിടെ ആക്രമണം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

By

Published : Feb 22, 2023, 6:36 AM IST

Popular Front Of India  Popular Front Of India Hartal attack case  PFI Hartal attack case in HC  High Court  PFI  PFI Hartal  Popular Front Of India Hartal  പിഎഫ്‌ഐ ഹര്‍ത്താലിനിടെ ആക്രമണം  പിഎഫ്‌ഐ  ഹൈക്കോടതി  ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  അബ്‌ദുല്‍ സത്താര്‍  പിഎഫ്‌ഐ നേതാവ് അബ്‌ദുല്‍ സത്താര്‍  നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട്  പോപ്പുലർ ഫ്രണ്ട്  ക്ലെയിംസ് കമ്മിഷണർ
പിഎഫ്‌ഐ ഹര്‍ത്താലിനിടെ ആക്രമണം

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണ കേസ് പരിഗണിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും ഭാരവാഹികളില്‍ നിന്നും 5.2 കോടി രൂപ നഷ്‌ടപരിഹാരം ഈടാക്കാനും തുക ലഭിച്ചില്ലെങ്കില്‍ അബ്‌ദുല്‍ സത്താര്‍ അടക്കമുള്ള നേതാക്കളുടെ സ്വത്ത്‌ വകകള്‍ കണ്ടുകെട്ടാനും കോടതി സെപ്‌റ്റംബറില്‍ ഉത്തരവിട്ടിരുന്നു

എറണാകുളം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട ജപ്‌തി നടപടികളിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ലാൻഡ് റവന്യൂ കമ്മിഷണറുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവരുടെ വസ്‌തുവകകൾ വിട്ടുകൊടുത്തത്. ജപ്‌തി നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്ത് വിട്ടുനൽകിയതായാണ് റിപ്പോർട്ട്. നാശനഷ്‌ടം കണക്കാക്കുന്നതിനായി നിയോഗിച്ച ക്ലെയിംസ് കമ്മിഷണർക്ക് ഓഫിസ് തുടങ്ങാനായി ആറ് ലക്ഷം രൂപ അനുവദിച്ചതായും സർക്കാർ അറിയിച്ചു.

തെറ്റായി നടപടികൾ നേരിട്ടവരുടെ വിശദാംശങ്ങൾ ഉള്‍പ്പെടുത്തി പ്രത്യേക പട്ടികയായി സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. മിന്നൽ ഹർത്താല്‍ ആക്രമണത്തിൽ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും സംഘടന ഭാരവാഹികളിൽ നിന്നും 5.2 കോടി രൂപ നഷ്‌ടപരിഹാരം ഈടാക്കാനും തുക കെട്ടിവയ്ക്കാത്ത പക്ഷം അബ്‌ദുല്‍ സത്താറിന്‍റെ അടക്കം സ്വത്തുവകകൾ കണ്ടുകെട്ടാനുമായിരുന്നു സെപ്റ്റംബർ 29 ലെ ഇടക്കാല ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട സ്വത്ത് കണ്ടുകെട്ടൽ നടപടികൾക്കിടെ ആയിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകര്‍ അല്ലാത്തവരും ജപ്‌തി നേരിടേണ്ടി വന്നത്.

ABOUT THE AUTHOR

...view details