എറണാകുളം:ചികിത്സ കാരണങ്ങളുടെ പേരില്‍ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും ആരേയും വിലക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. ഹെല്‍മറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇരുചക്രവാഹനങ്ങളിലെ യാത്ര ഒഴിവാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. എറണാകുളം സ്വദേശി മോഹനന്‍ എന്ന വ്യക്തി നല്‍കിയ സ്വകാര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.
ചികിത്സ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഹര്‍ജി. ഇക്കാരണം കൊണ്ട് തന്നെ ഹെല്‍മറ്റ് പോലുള്ള ഭാരമുള്ള വസ്‌തുക്കള്‍ തലയില്‍ വയ്‌ക്കാന്‍ കഴിയില്ല എന്നായിരുന്നു ഹര്‍ജിക്കാരൻ കോടതിയെ സമീപിച്ചത്. സംസ്ഥാന വ്യാപകമായി എഐ കാമറകള്‍ പ്രവര്‍ത്തന സജ്ജമായതിന് പിന്നാലെ ആയിരുന്നു ഹര്‍ജി സമർപ്പിച്ചത്.
'ഇരുചക്രവാഹനങ്ങളില്‍ യാത്രക്കാരില്‍ ആരെയും ഹെല്‍മറ്റ് ഉപയോഗത്തില്‍ നിന്നും വിലക്കാന്‍ സാധിക്കില്ല. ഹര്‍ജിക്കാര്‍, ഹെല്‍മറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തില്‍ എന്തെങ്കിലും അസുഖമുള്ളവരാണെങ്കില്‍ അവര്‍ ഇരുചക്ര വാഹനങ്ങളിലെ യാത്ര ഒഴിവാക്കണം. ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഒരിക്കലും ഹെല്‍മറ്റ് ഒഴിവാക്കാന്‍ സാധിക്കില്ല. പൗരന്‍റെ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഹെല്‍മറ്റ് ഉപയോഗിക്കണം എന്ന് പറയുന്നത്. ഒരു പൗരന്‍റെ ജീവന് സംരക്ഷണം നല്‍കുക എന്നത് ഭരണകൂടത്തിന്‍റെ കടമയാണ്. അതുകൊണ്ട് തന്നെ, ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ക്ക് ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കില്ല.. ഹൈക്കോടതി വ്യക്തമാക്കി.
രാജ്യത്തെ നിയമങ്ങള്‍ പാലിക്കാതെ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കാൻ പൗരന് മൗലികാവകാശമില്ല. പൊതു-സ്വകാര്യ ഗതാഗത സംവിധാനം സംസ്ഥാനത്ത് ലഭ്യമാണ്. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് അത് ഉപയോഗിക്കാം. നിയമലംഘനം നടത്തിക്കൊണ്ട് ഹര്‍ജിക്കാര്‍ക്ക് യാത്രചെയ്യാനും സാധിക്കില്ല' കോടതി വ്യക്തമാക്കി.