കേരളം

kerala

'ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ച് കാണാനാവില്ല' ; സാന്‍റോസിനെതിരെ പൊട്ടിത്തെറിച്ച് ജോർജിന റോഡ്രിഗസ്

By

Published : Dec 11, 2022, 12:25 PM IST

ഖത്തര്‍ ലോകകപ്പില്‍ നിന്നുമുള്ള പോര്‍ച്ചുഗലിന്‍റെ പുറത്താവലിന് പിന്നാലെ പരിശീലകന്‍ സാന്‍റോസിനെതിരെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ പങ്കാളി ജോർജിന റോഡ്രിഗസ്

FIFA World Cup  FIFA World Cup 2022  Georgina Rodriguez slams Portugal coach  Georgina Rodriguez  Georgina Rodriguez against Fernando Santos  Fernando Santos  Cristiano Ronaldo  Cristiano Ronaldo news  Georgina Rodriguez Instagram  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  ഫിഫ ലോകകപ്പ്  ഫെർണാണ്ടോ സാന്‍റോസ്  ജോർജിന റോഡ്രിഗസ്  ക്രിസ്റ്റ്യാനോ റൊണാൾഡോ  പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം  Portugal football team  സാന്‍റോസിനെതിരെ ജോർജിന റോഡ്രിഗസ്
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ച് കാണാനാവില്ല; സാന്‍റോസിനെതിരെ പൊട്ടിത്തെറിച്ച് ജോർജിന റോഡ്രിഗസ്

ദോഹ : ഖത്തര്‍ ലോകകപ്പില്‍ നിന്നുമുള്ള പോര്‍ച്ചുഗലിന്‍റെ പുറത്താവല്‍ ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. ക്വാര്‍ട്ടറില്‍ മൊറോക്കോയോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് പറങ്കിപ്പടയ്‌ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയാണ് പരിശീലകന്‍ ഫെർണാണ്ടോ സാന്‍റോസ് ആദ്യ ഇലവനെ ഇറക്കിയത്.

നേരത്തെ പ്രീ ക്വാര്‍ട്ടറിലും ക്രിസ്റ്റ്യാനോ ആദ്യ ഇലവന് പുറത്തായിരുന്നുവെങ്കിലും ടീം ഗോളടിച്ച് കൂട്ടിയിരുന്നു. മൊറോക്കോയ്‌ക്ക് എതിരെ ഈ മികവ് ആവര്‍ത്തിക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. 42-ാം മിനിട്ടിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്. ഇതിന് പിന്നാലെ 51-ാം മിനിട്ടിലാണ് സാന്‍റോസ് ക്രിസ്റ്റ്യാനോയെ കളത്തിലിറക്കിയത്.

37കാരനായ താരം കളത്തിലേക്കെത്തിയതോടെ പോര്‍ച്ചുഗല്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ചു. നിരന്തരം മൊറോക്കൻ ഗോൾ മുഖത്തേക്ക് ആക്രമണം അഴിച്ചുവിടാൻ സംഘത്തിന് കഴിഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്ന് നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ പരിശീലകന്‍ സാന്‍റോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോയുടെ പങ്കാളി ജോർജിന റോഡ്രിഗസ്.

ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ നിന്നും പുറത്തിരുത്താനുള്ള സാന്‍റോസിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്ന് ജോർജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്രിസ്റ്റ്യാനോ കളത്തിലെത്തിയപ്പോള്‍ വൈകിയിരുന്നുവെന്നും ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ച് കാണാനാവില്ലെന്നും ജോർജിന പറഞ്ഞു.

"നിങ്ങളുടെ സുഹൃത്തും പരിശീലകനുമായ ആള്‍ ഇന്നും തെറ്റായ ആ തീരുമാനമെടുത്തു. നിനക്ക് ഏറെ ആരാധനയും ബഹുമാനവുമുള്ള ആളാണയാള്‍. നീ കളത്തിലിറങ്ങുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണ് മാറിമറയുന്നതെന്ന് അയാള്‍ ഏറെ കണ്ടിട്ടുണ്ട്.

പക്ഷേ ഇന്ന് എല്ലാം വൈകിയിരുന്നു. നിങ്ങൾക്ക് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ, അതിലെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ച് കാണാനാകില്ല. അർഹതയില്ലാത്തവർക്ക് വേണ്ടി ഒരാള്‍ അധികം നിലകൊണ്ടേക്കില്ല.

ALSO READ: 'കപ്പ് അവര്‍ അര്‍ജന്‍റീനയ്‌ക്ക് കൊടുക്കും'; മോറോക്കോയ്‌ക്ക് എതിരായ തോല്‍വിക്ക് പിന്നാലെ റഫറിമാര്‍ക്കെതിരെ പോര്‍ച്ചുഗല്‍ താരങ്ങള്‍

ജീവിതം നമുക്ക് പുതിയ പാഠങ്ങള്‍ നല്‍കുന്നു. ഇന്ന് ഞങ്ങൾ തോൽക്കുന്നില്ല, പകരം പുതിയ പാഠങ്ങള്‍ പഠിക്കുന്നു. ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുന്നു' - ജോർജിന കുറിച്ചു. അതേസമയം മത്സരശേഷം കണ്ണീരണിഞ്ഞ ക്രിസ്റ്റ്യാനോയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ABOUT THE AUTHOR

...view details