സതാംപ്ടണ്‍ : ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് 53 ഓവറിൽ 139 റണ്‍സ് വിജയ ലക്ഷ്യം. ആറാം ദിനം രണ്ട് വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 170 റൺസിന് പുറത്തായി.
88 പന്തില്‍ 41 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. രോഹിത് ശര്‍മ 81 പന്തില്‍ 30 റണ്‍സെടുത്തു. 19 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി, 15 ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍റ് ബോൾട്ട് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.