കേരളം

kerala

Ashes Boxing Day Test: ആഷസ്: മെല്‍ബണിലും ഇംഗ്ലണ്ടിന് നിരാശ; 185 റണ്‍സിന് പുറത്ത്

By

Published : Dec 26, 2021, 12:43 PM IST

ഓസീസ് ബൗളര്‍മാക്ക് മുന്നില്‍ 65.1 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് പിടിച്ച് നില്‍ക്കാനായത്.

australia vs england  Australia vs England, 3rd Ashes  Australia bowl out England  Ashes Boxing Day Test  ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്  ബോക്സിങ് ഡേ ആഷസ് ടെസ്റ്റ്
Ashes Boxing Day Test: ആഷസ്: മെല്‍ബണിലും ഇംഗ്ലണ്ടിന് നിരാശ; 185 റണ്‍സിന് പുറത്ത്

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റിലും ഓസ്‌ട്രേലിയക്കെതിരെ മോശം പ്രകടനം ആവര്‍ത്തിച്ച് ഇംഗ്ലണ്ട്. മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പട 185 റണ്‍സിന് പുറത്തായി.

ഓസീസ് ബൗളര്‍മാക്ക് മുന്നില്‍ 65.1 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് പിടിച്ച് നില്‍ക്കാനായത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് (50) ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായി. ജോണി ബെയർസ്റ്റോ (35), ബെന്‍ സ്‌റ്റോക്‌സ് (25) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ഹസീബ് ഹമീദ് 0(10), സാക് ക്രൗളി 12(25), ഡേവിഡ് മലാന്‍ 14(66), ജോസ് ബട്‌ലര്‍ 3(11), മാര്‍ക് വുഡ് 6(15), ഒലി റോബിന്‍സണ്‍ 22(26), ജാക്ക് ലീച്ച് 13(18) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നേഥന്‍ ലയണും 36 റണ്‍സ് വീതം വഴങ്ങി മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്‌കോട്ട് ബോലാന്‍ഡ് കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

also read: IND VS SA TEST | പരമ്പര ഏറെ വെല്ലുവിളി നിറഞ്ഞത്, എന്നാൽ ജയിക്കാൻ ടീം പ്രാപ്‌തർ ; രാഹുൽ ദ്രാവിഡ്

മറുപടിക്കിറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 10 ഓവറില്‍ 40 റണ്‍സെടുത്തിട്ടുണ്ട്. മാര്‍കസ്‌ ഹാരിസ്‌ (11*), ഡേവിഡ് വാര്‍ണര്‍ (27*) എന്നിവരാണ് ക്രീസില്‍.

ഓസ്‌ട്രേലിയ രണ്ട് മാറ്റങ്ങളും ഇംഗ്ലണ്ട് മൂന്ന് മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. ഓസീസ് നിരയില്‍ നായകന്‍ കമ്മിന്‍സ് തിരിച്ചെത്തിയപ്പോള്‍ മൈക്കല്‍ നെസറിന് സ്ഥാനം നഷ്ടമായി. പരിക്കേറ്റ ജേ റിച്ചാര്‍ഡ്‌സണ് പകരം സ്‌കോട്ട് ബോലാന്‍ഡ ടീമിലെത്തി.

ഇംഗ്ലീഷ് നിരയില്‍ ഓപ്പണര്‍ സാക് ക്രൗളി, ജാക്ക് ലീച്ച്, മാര്‍ക് വുഡ് എന്നിവര്‍ ടീമിലിടം നേടിയപ്പോള്‍ റോറി ബേണ്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവര്‍ ടീമിന് പുറത്തായി.

ABOUT THE AUTHOR

...view details