കേരളം

kerala

'അന്താരാഷ്‌ട്ര യാചകന്‍', ഇമ്രാന്‍ ഖാന്‍ രാജ്യം വിടണമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍

By

Published : Jan 17, 2022, 10:32 AM IST

അന്താരാഷ്ട്ര നാണയ നിധിയുമായുള്ള കരാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു

ഇമ്രാന്‍ ഖാന്‍ വിമര്‍ശനം  jamat e islami chief calls imran Khan international beggar  jamat e islami chief against imran Khan  pakistan fincancial crisis latest  ഇമ്രാന്‍ ഖാനെതിരെ ജമാഅത്തെ ഇസ്‌ലാമി തലവന്‍  പാക് പ്രധാനമന്ത്രി വിമര്‍ശനം  ഐഎംഎഫ് പാക് കരാര്‍  pak deal with imf  പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധി  സിറാജുൽ ഹഖ് ഇമ്രാന്‍ ഖാന്‍ വിമര്‍ശനം
പാക് പ്രധാനമന്ത്രി അന്താരാഷ്‌ട്ര യാചകന്‍; ഇമ്രാന്‍ ഖാന്‍ രാജ്യം വിടണമെന്ന് ജമാഅത്തെ ഇസ്‌ലാമി തലവന്‍

ലാഹോര്‍ (പാകിസ്ഥാന്‍): പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് ജമാഅത്തെ ഇസ്‌ലാമി അമീര്‍ (തലവൻ). സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന്‍റെ നിലവിലെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഏക പരിഹാരം പ്രധാനമന്ത്രി രാജ്യം വിടുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ സിറാജുൽ ഹഖ് പറഞ്ഞു. രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹഖ് ആവശ്യപ്പെട്ടു.

ലാഹോറിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹഖ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വർധിപ്പിച്ചതിനെതിരെയും ജമാഅത്തെ ഇസ്‌ലാമി മേധാവി വിമര്‍ശിച്ചു. 'ഇമ്രാൻ ഖാനും പാകിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഇമ്രാന്‍ ഖാന്‍ രാജ്യം വിടുകയെന്നത് മാത്രമാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഏക പരിഹാരം,' ഹഖ് പറഞ്ഞു.

അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) കരാറിനെ ശക്തമായി വിമര്‍ശിച്ച ജമാഅത്തെ ഇസ്‌ലാമി മേധാവി പാക് പ്രധാനമന്ത്രി ഒരു അന്താരാഷ്‌ട്ര യാചകനായി മാറിയെന്ന് പരിഹസിച്ചു. പിടിഐയുടെ നേതൃത്വത്തിലുള്ള സർക്കാരിന് രാജ്യം ഭരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ഇമ്രാൻ ഖാനെ 'ഈ നൂറ്റാണ്ടിന്‍റെ പ്രതിസന്ധി' എന്ന് വിശേഷിപ്പിച്ചിരുന്നു. ഐഎംഎഫുമായുള്ള കരാർ രാജ്യത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.

Also read: ന്യൂറോ സൈന്‍റിസ്റ്റ്, പക്ഷേ വിളിപ്പേര് 'ലേഡി അല്‍ഖ്വയ്‌ദ'യെന്ന് ; ആരാണ് 86 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ആഫിയ സിദ്ദിഖി ?

ABOUT THE AUTHOR

...view details