കേരളം

kerala

'കൊവിഡ് പ്രതിരോധം തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നു': ആരോഗ്യമന്ത്രി

By

Published : Aug 31, 2021, 12:18 PM IST

'കൊവിഡിനെതിരായ കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്'

വീണ ജോര്‍ജ് പുതിയ വാര്‍ത്ത  ആരോഗ്യമന്ത്രി വാര്‍ത്ത  വീണ ജോര്‍ജ്  കൊവിഡ് പ്രതിരോധം വാര്‍ത്ത  വീണ ജോര്‍ജ് ദേശാഭിമാനി ലേഖനം വാര്‍ത്ത  കേരളം കൊവിഡ് പ്രതിരോധം വാര്‍ത്ത  കൊവിഡ് പ്രതിരോധം വിമര്‍ശനം വാര്‍ത്ത  കൊവിഡ് പ്രതിരോധം ആസൂത്രിക നീക്കം വാര്‍ത്ത  വീണ ജോര്‍ജ് വിമര്‍ശനം പുതിയ വാര്‍ത്ത  കൊവിഡ് പ്രതിരോധം വീണ ജോര്‍ജ് വാര്‍ത്ത  വീണ ജോര്‍ജ് ലേഖനം വാര്‍ത്ത  kerala health minister news  veena george news  veena george covid management news  veena george covid management criticism news
'കൊവിഡ് പ്രതിരോധം തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നു': ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധം തകര്‍ന്നെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനത്തിന് മന്ത്രി മറുപടി നല്‍കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും പഠന റിപ്പോര്‍ട്ടുകളും വിശദമായി പ്രതിപാദിച്ചാണ് മന്ത്രിയുടെ ലേഖനം.

ഇകഴ്‌ത്തി കാണിക്കാനുള്ള ആസൂത്രിത നീക്കം

കൊവിഡിനെതിരായ കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ കേരളം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി വിശദമായ മറുപടി നല്‍കിയിരിക്കുന്നത്.

സഹായിക്കാനല്ല, തകര്‍ക്കാനാണ് ശ്രമം

കൊവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല മറിച്ച് തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വിമര്‍ശിച്ചു. കൊവിഡ് മൂലമുള്ള കേരളത്തിലെ മരണ നിരക്ക് 0.5 ശതമാനമാണ്. ഇന്ത്യയിലെ കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണിത്. ഇത് ആരോഗ്യ സംവിധാനത്തിന്‍റെ വിജയമാണ്. വിമര്‍ശിക്കുന്നവര്‍ ഇത് കാണുന്നില്ല. രോഗവ്യാപനം തടയുന്നതിലും രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതിലുമുള്ള കാര്യക്ഷമതയിലും കേരളം ഏറെ മുന്നിലാണ്.

രോഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ചില സംസ്ഥാനത്ത് 120 കേസില്‍ ഒന്നും 100 കേസില്‍ ഒന്നുമൊക്കെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ ശരാശരി 33 കേസില്‍ ഒന്ന് എന്നതാണ്. കേരളത്തില്‍ ഇത് ആറിലൊന്നാണ് എന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിരോധം വിജയമെന്ന് പഠനങ്ങള്‍

സിറോ പ്രിവിലന്‍സ് പഠനത്തിലൂടെ വ്യക്തമാക്കപ്പെട്ടത് സംസ്ഥാനങ്ങളുടെ ജനസംഖ്യയില്‍ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ് എന്നതാണ്. കേരളത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം ആളുകള്‍ കൊവിഡ് ബാധിക്കാത്തവരാണ്. ഇത് കേരളത്തിന്‍റെ ഇതുവരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണ്.

രോഗബാധിതരാകാന്‍ സാധ്യതയുള്ളവര്‍ കൂടുതലായതിനാല്‍ സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കും. അത് നേരിടുന്നതിന് സംസ്ഥാനം വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ട്. 2.05 കോടിയിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു.

വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും

സെപ്‌തംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതോടൊപ്പം പരിശോധനകളുടെ എണ്ണത്തില്‍ ഓരോ ദശലക്ഷത്തിലും നടത്തുന്ന പരിശോധനകളില്‍ രാജ്യത്ത് ഒന്നാം നിരയിലാണ് സംസ്ഥാനമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ആശുപത്രി കിടക്കകള്‍, ഐസിയു, വെന്‍റിലേറ്റര്‍, സുരക്ഷ ഉപകരണങ്ങള്‍, ഓക്‌സിജന്‍ ലഭ്യത എന്നിവയെല്ലാം മൂന്നാം തരംഗം മുന്നില്‍ കണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. പീഡിയാട്രിക് ചികിത്സ സംവിധാനങ്ങളും വര്‍ധിപ്പിച്ചു. ഐസിയു, വെന്‍റിലേറ്റര്‍ ക്ഷാമമെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. രാഷ്ട്രീയ താല്‍പ്പര്യം വച്ചുള്ളതാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെന്നും മന്ത്രി ആരോപിച്ചു.

Read more: അധ്യാപക ദിനത്തിനുള്ളില്‍ എല്ലാ അധ്യാപകര്‍ക്കും വാക്‌സിനെന്ന് ആരോഗ്യമന്ത്രി

ABOUT THE AUTHOR

...view details