കേരളം

kerala

വിവാഹ രജിസ്ട്രേഷന് പൂര്‍വ കൗൺസിലിങ് നിർബന്ധമാക്കാൻ ആലോചിച്ച് വനിത കമ്മീഷൻ

By

Published : Oct 29, 2021, 10:35 PM IST

അനുപമയുടെ പരാതി ലഭിച്ചിട്ടുണ്ട്. അടുത്ത സിറ്റിങ്ങിൽ പരിഗണിക്കുമെന്നും വനിത കമ്മീഷൻ

വനിത കമ്മീഷൻ  P Sreedevi  പി സതീദേവി  വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കും  അനുപമ  ലൈംഗിക വിദ്യാഭ്യാസം  ഓൺലൈൻ വിദ്യാഭ്യാസം  സാമൂഹ്യ മാധ്യമങ്ങൾ  വിദ്യാർഥികൾ
വിവാഹ രജിസ്ട്രേഷന് വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കാൻ ആലോചന; വനിത കമ്മീഷൻ

എറണാകുളം : വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. കൗൺസിലിങ് ലഭിച്ചുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വിവാഹ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. ഇത് സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ടന്നും വനിത കമ്മീഷൻ അറിയിച്ചു.

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് ആരോപിക്കുന്ന സംഭവത്തിൽ അനുപമയുടെ പരാതി വനിത ലഭിച്ചിട്ടുണ്ട്. അഞ്ചാം തിയ്യതി നടക്കുന്ന സിറ്റിങ്ങില്‍ ഇത് പരിഗണിക്കും. ഈ കേസിൽ പൊലീസ് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

വിവാഹ രജിസ്ട്രേഷന് വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കാൻ ആലോചന; വനിത കമ്മീഷൻ

കൗമാരകാർക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി സ്കൂൾ കോളജ് തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. കുട്ടികൾക്കെതിരായ അക്രമം തടയുന്നതിന് ലൈംഗിക വിദ്യാഭ്യാസത്തിന് സാധിക്കും. അതിനാൽ ശാരീരിക വളർച്ച, ഹോർമോൺ വ്യതിയാനം എന്നിവയുടെ അറിവ് കുട്ടികൾക്ക് നൽകേണ്ടത് അനിവാര്യമാണെന്നും പി.സതീദേവി പറഞ്ഞു.

ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ വിദ്യാർഥികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വർധിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ വികലമായ അറിവ് കുട്ടികളെ തെറ്റുകളിലേക്ക് നയിക്കുന്നു. അതിനാൽ സ്ത്രീപക്ഷ നിലപാടുകളിലൂന്നിയുള്ള സോഷ്യൽ മീഡിയ മോണിറ്ററിങ് അനിവാര്യമാണെന്നും അധ്യക്ഷ പറഞ്ഞു.

ALSO READ :'ജാമ്യം സര്‍ക്കാരിനേറ്റ തിരിച്ചടി' ; താഹ ഫസല്‍ ജയിൽ മോചിതനായി

മാധ്യമ സ്ഥാപനങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ഒരു മാർഗരേഖ സർക്കാരിന് നൽകുമെന്നും കമ്മീഷൻ പറഞ്ഞു.

ഒക്ടോബർ 28 , 29 തിയ്യതികളിലായി എറണാകുളത്ത് നടന്ന അദാലത്തിൽ 162 പരാതികൾ പരിഗണിച്ചു. 31 പരാതികൾ തീർപ്പാക്കി. 13 പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി. 118 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിയതായും വനിതാകമ്മീഷൻ അധ്യക്ഷ അറിയിച്ചു.

ABOUT THE AUTHOR

...view details